പാക്കിസ്ഥാനിലെ പുതിയ ഭരണകൂടത്തിനെതിരെ വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കള്ളന്മാരെ ഭരണം ഏൽപ്പിക്കുന്നതിനേക്കാൾ മെച്ചം രാജ്യത്ത് അണുബോംബ് വർഷിക്കുന്നതാണെന്ന ഇമ്രാന്റെ പ്രസ്താവനയാണ് വിവാദമായത്. വെള്ളിയാഴ്ച, ഇസ്‌ലാമാബാദിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഇമ്രാന്റെ വാക്കുകൾ.
മുൻ ഭരണാധികാരികളുടെ അഴിമതിയുടെ കഥകൾ തന്നോട് പറയുന്ന ശക്തരായ ആളുകൾ, മറ്റുള്ളവർക്കെതിരായ ആരോപണങ്ങൾക്ക് പകരം സർക്കാരിന്റെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപദേശിച്ചു തുടങ്ങിയെന്നും ഇമ്രാൻ പരിഹസിച്ചു. ‘അധികാരത്തിൽ എത്തിയ ‘കള്ളന്മാർ’ എല്ലാ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥയെയും തകർത്തു. ഇനി ഏതു വ്യവസ്ഥയാണ് ഈ കുറ്റവാളികൾക്കെതിരായ കേസ് അന്വേഷിക്കുക?’– ഇമ്രാൻ ചോദിച്ചു.
RELATED ARTICLE