കോഴിക്കോട്: മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തിൽ കുരുങ്ങി നമ്മുടെ കുഞ്ഞുങ്ങൾ. ഒന്നരവർഷത്തിനിടെമാത്രം സംസ്ഥാനത്തെ ലഹരിവിമുക്തികേന്ദ്രങ്ങളിൽ ചികിത്സതേടിയെത്തിയത് 3933 വിദ്യാർഥികൾ. 21 വയസ്സിൽ താഴെയുള്ളവരാണ് ഇവരെല്ലാം. 40 ശതമാനവും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്.
നൂറുദിവസം നീണ്ട കിടത്തിച്ചികിത്സ കഴിഞ്ഞിട്ടും ലഹരിയുടെ പിടിയിൽനിന്ന് മോചനം ലഭിക്കാത്തവരാണ് 20 ശതമാനവും. എക്സൈസിന്റെ വിമുക്തികേന്ദ്രങ്ങളിൽമാത്രം 16 മാസത്തിനിടെ ചികിത്സതേടിയെത്തിയത് 3119 വിദ്യാർഥികളാണ്. മൂന്ന് മേഖലാകേന്ദ്രങ്ങളിലായി 219 പേർ കൗൺസലിങ്ങിനുമെത്തി.