പൂംകിളികൾ കൂടു
കൂട്ടിയ പൂമര
ചില്ലകൾ മുറിച്ചു മാറ്റി
നാം വൃത്തി ഏറ്റി
നാഗരിഗ പാതകളും
പട്ടണങ്ങളും
എന്നിട്ടും പറഞ്ഞു
നമ്മൾ കിളിമൊഴിയെന്നു
കൂമനായി പേടി
പെടുത്തിയിട്ടും
കുയിലായി മൊഴിഞ്ഞു
പേടിമാറ്റി
തുഞ്ചന്റെ പഞ്ച
വർണ പൈങ്കിളി
പെണ്ണായി പുരാതന
പൊരുൾ മൊഴിഞ്ഞു
ഖഗമായി വക്ത്ര
തുണ്ടങ്ങൾ കാട്ടി
ഭീതി തീർത്തിട്ടും
കപോതമായി
ആർദ്ര ഹൃത്തായി
കാകനായി കഴുകായി
ജീർണത തിന്നു
ശുചി തീർത്തു
കിളി കുലമേ
വേനലിൽ മടങ്ങി
വരിക എന്റെ തൊടിയിൽ
ചുടു നാവ് വരളുമ്പോൾ
മൂട് കിഴിയാ
ചിരട്ടയിൽ ഒരല്പം
മിഴി നീരെങ്കിലും തരും,,,,,,,
വിജു കടമ്മനിട്ട