LIMA WORLD LIBRARY

പൊന്നമ്പലം മിഴി തുറന്നു – ( ബിജു കൈവേലി )

പൊന്നമ്പലം മിഴി തുറന്നു എങ്ങും ആരവമുയരുകയായ് സത്യമാം പൊൻപതിനെട്ടുപടി കടന്നയ്യനെ കാണാൻ വരുന്നൂ ഞങ്ങൾ പുണ്യദർശനം നൽകണേ ശ്രീവത്സാ ……… പൊന്നമ്പലം ……… വൃശ്ചിക പുലരിയിൽ വ്രതവു മെടുത്തിട്ട് ശരണം വിളികളാൽ ഭക്തരാം ഞങ്ങളീ അയ്യപ്പസന്നിധി തേടി വരുന്നൂ പുണ്യമാം പമ്പയിൽ മുങ്ങി നീരാടി ഗണപതി ഭഗവാനെ തൊഴുതു വണങ്ങീട്ട് അയ്യനെ കാണാൻ യാത്രയാ വുന്നേ……. ഭക്തലക്ഷങ്ങളെ കാക്കുന്നൊ രയ്യനെ കൺകുളിരാലൊന്ന് കാണാ ൻ വരുന്നേ ആ ദിവ്യനാമം നാവിലുണർ ന്നേ ഭക്തരാം ഞങ്ങൾ മലയിറങ്ങു ന്നേ […]

സർപ്പക്കളം – ( ശ്രീ മിഥില )

സർപ്പപ്പാട്ടിന്റെ ഇഴഞ്ഞ ഈണത്തിൽ ആടിപ്പോയി വേദ.തറവാട്ടുമുറ്റത്ത് ഈ കാഴ്ച ഇതാദ്യമല്ല.കളത്തിന് മുൻപിൽ ഇരുത്തുമ്പോൾ അതിലെ നിറഭേദങ്ങളിൽ ആയിരുന്നു ആവളുടെ കണ്ണ്. അമേരിക്കയിൽനിന്നും നാട്ടിലേക്കു പോരുമ്പോൾ മമ്മി പലവട്ടം പറഞ്ഞുതന്നിരുന്നു സർപ്പപൂജയെക്കുറിച്ച് .സ്ഥിരമായി സ്വപ്നത്തിൽ വരുന്ന കുഞ്ഞുസർപ്പങ്ങൾ വേദയെ അലോസരപ്പെടുത്തിയിരുന്നു. അവൾ ഇതിനെപ്പറ്റി മമ്മിയോട്‌ പറഞ്ഞപ്പോൾ നാട്ടിലുള്ള ഓപ്പോളെ വിളിച്ചു കാര്യം പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പൂജകൾ ആയിരിക്കും ഇതിനു കാരണമെന്നും ഉടൻ നാട്ടിലെത്തണമെന്നും ഓപ്പോൾ മമ്മിയോട്‌ പറഞ്ഞു. താമസം അമേരിക്കയിലാണെങ്കിലും ഹൃദയത്തിലും ചിന്തകളിലും തനി നാട്ടിൻപുറത്തുകാരിയായ മമ്മി ഏറ്റവും […]

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം13 – കാരൂര്‍ സോമന്‍

വല്യപ്പന്‍റെ മുന്നിലേക്ക് ചെന്നു. മനസ്സ് തേങ്ങുന്നുണ്ടായിരുന്നു. വല്യപ്പന്‍ സ്നേഹത്തോടെ നോക്കി. ആ നോട്ടത്തില്‍ ആശ്വാസം തോന്നി. മനസ്സിനെ വരിഞ്ഞുമുറുകിയ ഭയം മാറി. കൈയ്യില്‍ ഒരു ചെറിയ തുണ്ട് പേപ്പര്‍ കൊടുത്തിട്ടു പറഞ്ഞു. ‘നാളെ ഈ വീട്ടിക്കൂടി പേപ്പര്‍ ഇടണം. നീ പോകുന്ന വഴിയാ’ നെഞ്ചിടിപ്പുമാറി. ഉടനെ കുഞ്ഞമ്മ അകത്തേക്ക് ചായ കുടിക്കാന്‍ വിളിച്ചു. ചായയും കപ്പ പുഴുങ്ങിയതും കൊടുത്തിട്ട് പറഞ്ഞു. ‘നീ ചായ കുടിച്ചിട്ട് ആ കോഴിക്കുഞ്ഞുങ്ങളെ ഒന്ന് തീറ്റ്’ അവന്‍ തലയാട്ടി. കോഴിക്കുഞ്ഞുങ്ങളെ പറമ്പില്‍ തീറ്റിക്കൊണ്ടുനില്‍ക്കവേ […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 6 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

സ്കൂള്‍ ഫീസടയ്ക്കാന്‍ കണ്ട മാര്‍ഗ്ഗം ചത്തിയറ സ്കൂളില്‍ പഠിക്കുന്ന കാലം ധാരാളം മഴ നനഞ്ഞിട്ടുണ്ട്. മഴ കോരിച്ചൊരിയുമ്പോള്‍ ഏതെങ്കിലും മരത്തിനടിയില്‍ കാത്തു നില്‍ക്കും. പെങ്ങള്‍ മുന്നില്‍ കുട പിടിച്ച നനയാതെ പോകുമ്പോള്‍ ഞാന്‍ വാഴയില ആണ് നനയാതിരിക്കാനായി ഉപയോഗിച്ചത്. ചെറ്റാരിക്കല്‍ അമ്പലനടയിലും മഴ നനയാതെ കയറി നിന്നിട്ടുണ്ട്. പുസ്തകങ്ങള്‍ നനയാതിരിക്കാന്‍ ഉടുപ്പുകൊണ്ട് മൂടും. സ്കൂളില്‍ കയറുന്നതിന് മുമ്പുതന്നെ നനഞ്ഞ ഉടുപ്പ് പിഴിഞ്ഞ് വെള്ളം കളയും. മഴ തോര്‍ന്ന് കഴിഞ്ഞു ചെല്ലുമ്പോള്‍ ടീച്ചറിന്‍റെ വഴക്കും കേട്ടിട്ടുണ്ട്. സ്കൂളിനടുത്തുള്ള ഒരു […]