ന്യൂഡൽഹി ∙ പൊതുജനാരോഗ്യത്തിനു ഭീഷണിയാകുന്നതും ഗവേഷണ, ചികിത്സാരംഗത്തു കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുമായ 19 തരം ഫംഗസിന്റെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തിറക്കി. മരണകാരി, രോഗബാധയിലെ വ്യാപനം, സാന്നിധ്യം തുടങ്ങി പല ഘടകങ്ങൾ പരിഗണിച്ച് അതിഗുരുതര, ഗുരുതര, ഇടത്തരം എന്നിങ്ങനെ തിരിച്ച പട്ടികയാണ് തയാറാക്കിയത്.
കോവിഡ് മൂലം പ്രതിരോധശേഷി കുറഞ്ഞ പലരിലും മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേ, കാലാവസ്ഥ വ്യതിയാനം, രാജ്യാന്തര ബന്ധത്തിൽ വന്ന മാറ്റം എന്നിവ കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഓരോ സ്ഥലത്തിന്റെയും പ്രത്യേകതയനുസരിച്ച് ഫംഗസ് അപകടകാരിയാകുന്നതിൽ മാറ്റമുണ്ടാകുമെന്നു റിപ്പോർട്ടിലുണ്ട്.
അതിഗുരുതരം നാലെണ്ണം
പലതരം രോഗങ്ങളും ചികിത്സകളും വഴി പ്രതിരോധശേഷി കുറഞ്ഞവരിൽ ബാധിക്കുകയും മരണകാരിയായി മാറുകയും ചെയ്യാവുന്ന ക്രിപ്റ്റോകോക്കസ് നിയോഫോർമൻസ്, കാൻഡിഡ ഓറിസ്, അസ്പെർജിലസ് ഫുമിഗറ്റസ്, കാൻഡിഡ ആൽബിക്കൻസ് എന്നിങ്ങനെ 4 ഫംഗസാണ് അതിഗുരുതര പട്ടികയിലുള്ളത്.
English Summary: WHO releases first-ever list of health-threatening fungi
About The Author
No related posts.