LIMA WORLD LIBRARY

പ്രവാസികള്‍ക്ക്  ഭാരത് പുതുവര്‍ഷ സമ്മാനം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Karoor Soman

പ്രാചീന കാലം മുതല്‍ ആഘോഷങ്ങളും ഉത്സവങ്ങളും ലോകമെങ്ങും നടക്കാറുണ്ട്. നമ്മുടെ നാട്ടില്‍ നിളയുടെ തീരത്തു് ബി.സി മുതല്‍ നിലനിന്നിരുന്ന ഉത്സവമാണ് മാമാങ്കം. സാമൂഹ്യനീതി നഷ്ടപ്പെടുമ്പോള്‍ മനുഷ്യര്‍ വിപ്ലവകാരികളായി അല്ലെങ്കില്‍ ചാവേറുകളായി മാറുന്നതുപോലെ ആദിമകാലങ്ങളില്‍ നമ്പുതിരിമാരുടെ ഭരണം ദുഷിച്ചുതുടങ്ങിയപ്പോള്‍ നാട്ടുരാജാക്കന്മാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ തുടങ്ങി. അന്ന് ചാവേര്‍ഭടന്മാരാണ് പരസ്പരം ഏറ്റുമുട്ടി വീരമൃത്യു വരിച്ചത്.  വില്യം ലോഗന്റെ ‘മലബാര്‍ മാന്വലില്‍’ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞത് വിദേശ രാജ്യങ്ങളില്‍ നിന്ന് പുറത്തു വന്ന ലോക പ്രശസ്ത മാധ്യമങ്ങളായ അമേ രിക്കയിലെ ‘ദി ടെലിഗ്രാപ്  എഴുതിയത് ‘ഇന്ത്യയിലെ ക്രിസ്ത്യാനികളെ അടച്ചുപൂട്ടാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കുന്നു’ (Hindu  Extrimists try to shut down Christians in India)എന്നാണ്.  അതുപോലെ ന്യൂയോര്‍ക്ക് ടൈംസ്, ബ്രിട്ടനിലെ ഇന്‍ഡിപെന്‍ഡന്റ്, പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങള്‍, ഇസ്രായേല്‍ അടക്കം ലോക രാജ്യങ്ങള്‍ ക്രിസ്മസ് നാളുകളില്‍ ഇന്ത്യയില്‍ നടന്ന ആക്രമങ്ങളെ അപലപിക്കുന്നു. അതില്‍ കുരുട്ടുകണ്ണിന് മഷിയെഴുതുന്ന തുര്‍ക്കിയും ന്യൂന പക്ഷ പീഡനങ്ങളെയോര്‍ത്തു് കാണ്ണീര്‍വാര്‍ക്കുന്നു. ഓരോ രാജ്യങ്ങളില്‍ പാര്‍ക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ ഈ മതഭ്രാന്ത് കണ്ടത് അത്ഭുതത്തോടെയെങ്കില്‍ വിദേശ രാജ്യക്കാരില്‍ അമ്പരപ്പാണുണ്ടാക്കിയത്. മനുഷ്യരില്‍ അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഈ മത മനോരോഗികളെ ചങ്ങലക്കിടാന്‍ ഇന്ത്യന്‍ നിയമങ്ങള്‍ ദുര്‍ബലമാണോ?

എല്ലാം രാജ്യങ്ങളിലും ദേശീയോത്സവങ്ങളുണ്ട്. എന്നാല്‍ ക്രിസ്മസ്, പുതുവര്‍ഷം തുടങ്ങിയവ ഇന്റര്‍നാഷണല്‍ ഉത്സവങ്ങളാണ്.  ക്രിസ്ത്യാനികളില്ലാത്ത അറബ് രാജ്യങ്ങള്‍ പോലും ക്രിസ്മസ് ആഘോഷിക്കാറുണ്ട്.  നമ്മുടെ ശത്രുരാജ്യമായ പാകിസ്താനില്‍പോലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നത് ലോകമെങ്ങും വൈറല്‍ ആണ്. അവിടുത്തെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരിഫ് 42 അടി ഉയരമുള്ള ഒരു ക്രിസ്മസ് മരം അവരുടെ ലിബര്‍ട്ടി ചൗക്കില്‍ സ്ഥാപിക്കുക മാത്രമല്ല തോരണങ്ങളും അതിമനോഹരങ്ങളായ നിറമാര്‍ന്ന പൂക്കളും പൂന്തോട്ടവും അതിന് ചുറ്റും വണ്ടുകളെപോലെ പറന്നുനടക്കുന്ന കുട്ടികള്‍ക്ക് മാത്രമല്ല ലോക ത്തുള്ള മനുഷ്യരുടെ കണ്ണുകള്‍ക്ക് അവാച്യമായ ആനന്ദമാണ് പകര്‍ന്നത്. പാശ്ചാത്യ രാജ്യ ങ്ങളെ, ലോകപൊലീസായ അമേരിക്കയുടെ പ്രീതി നേടാന്‍ പാകിസ്ഥാന്‍ നടത്തിയ പൊറാട്ട് നാടകമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിക്കുന്ന ഇന്ത്യയില്‍ കഴുകക്കണ്ണുകളുമായി ക്രിസ്മസ് പാട്ടുപാടി നടക്കുന്നവര്‍ക്ക് നേരെ, സ്വന്തം മുറികളിലിരുന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നേരെ ആക്രമണങ്ങളും അശാന്തിയും പടര്‍ത്തുന്നത്  ഏതൊരു ഈശ്വരഭക്തനും ഉത്കണ്ഠയുണ്ടാക്കുന്നതാണ്.  സമൂഹത്തില്‍ നന്മകള്‍ ചെയ്യാത്തവരെ നീതികെട്ടവരെ ക്രിസ്തുവില്‍ നീതിമാരും, മദ്യപാനികളും, കഞ്ചാവ് വലി ക്കാത്തവരുമായി മാറ്റുന്നതാണോ ഈ സുവിശേഷകര്‍/മിഷനറിമാര്‍ ചെയ്യുന്ന കുറ്റം?

മതമാറ്റം ഒരാളുടെ സ്വകാര്യതയാണ്. അതിലിടപെടാന്‍ ഇന്ത്യന്‍ ഭരണഘടന ആരെയും അനുവദി ക്കുന്നില്ല. ഇന്ത്യയിലെ ഹൈന്ദവ,  ക്രിസ്ത്യന്‍, ഇസ്ലാം വിശ്വാസികള്‍ മാത്രമല്ല ലോക ജനതയും ഓരോരോ ഗോത്ര സംസ്‌കാരങ്ങളില്‍ നിന്ന് വന്ന് അവര്‍ക്ക് ഇഷ്ടമുള്ള വിശ്വാ സങ്ങള്‍ സ്വീകരിച്ചവരാണ്. ഏകഛത്രാധിപതികളായ രാജാധിരാജാക്കന്മാരുടെ കാലത്തും മനുഷ്യബോധമണ്ഡലത്തെ വിശ്വാസങ്ങള്‍ സ്വാധിനിച്ചിട്ടുണ്ട്. അതിനെതിരെ ഒരു രാജാവും അഹങ്കാര ഗര്‍ജനം നടത്തിയിട്ടില്ല. ചരിത്രത്തില്‍ ആ സിംഹഗര്‍ജ്ജനം നടത്തിയത് എ.ഡി. അറുപതുകളില്‍ റോമന്‍ ദേവീദേവന്മാരെ ആരാധിച്ചുകൊണ്ടിരുന്ന, ക്രിസ്ത്യാനികളെ വന്യ മൃഗങ്ങള്‍ക്ക് ഇരയാക്കിയ (റോമിലെ കൊളോസിയം) റോമന്‍ ചക്രവര്‍ത്തിയായിരുന്ന അധികാരത്തില്‍ അഹങ്കരിച്ച നീറോയാണ്. ജറുശലേമില്‍ നിന്നെത്തിയ സുവിശേഷകരായ സെന്റ് പീറ്റര്‍, സെന്റ് പോള്‍ ചക്രവര്‍ത്തിക്കതിരെ രംഗത്ത് വന്നു. ഒടുവില്‍ രണ്ടുപേരെയും ക്രൂരമായി കൊലപ്പെടുത്തി ആനന്ദം കണ്ട നീറോയെ പിന്നീട് കണ്ടത് ഭ്രാന്തനായിട്ടാണ്. ആ  നീറോയുടെ ചത്വരം ഇന്ന് പോപ്പ് ഇരിക്കുന്ന വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഹിന്ദു സുവിശേഷഘോഷണങ്ങളിലൂടെ ധാരാളം ക്രിസ്തിയാനികള്‍ ഹിന്ദു വിശ്വാസങ്ങളില്‍ വന്നിട്ടുണ്ട്. ഇവിടെ ആരുടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ ആരും ഇടപെടില്ല. ഇടപെട്ടാല്‍ ഇരുമ്പഴിക്കുള്ളിലാകും. ഇതൊക്കെ ഇന്ത്യയിലെ മതമനോരോഗ തീവ്രവാദി കള്‍ക്ക് അറിയാമോ?

ക്രിസ്തുവിന്റെ സൗമ്യമായ ഹൃദയശോഭകൊണ്ടാണ് ലോകമെങ്ങും ക്രിസ്തിയാനികളു ണ്ടായത്. അല്ലാതെ വാള്‍കൊണ്ടോ അക്രമങ്ങള്‍കൊണ്ടോ വെട്ടിപിടിച്ചതല്ല. ആ സത്യദര്‍ശന-സൗന്ദര്യ സ്നേഹ-സമാധാനം ദൈവവും മനുഷ്യരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലാണ്. അവിടേക്കാണ് നാല് വയസ്സുള്ള ഒരു കുട്ടിയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ഷിംഗോഡിയില്‍ സി.എസ്. ഐ വൈദികനായ  ജെ. എല്‍. സുധീര്‍ വരുന്നത്.  അവിടെ പാട്ടും സന്തോഷവും പങ്കിടുമ്പോള്‍ ഒരു ആള്‍ക്കൂട്ടം കടന്ന് വന്ന് മതപരിവര്‍ ത്തനമെന്ന പേരില്‍ അസഭ്യവര്‍ഷങ്ങള്‍ ചൊരിയുന്നു. പോലീസ് എത്തി നാല് വയസ്സുള്ള കുട്ടിയെ അടക്കം മൂന്നാല് കുടുംബത്തിലുള്ളവരെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുപോ കുന്നു. ഒരു രാത്രി അവരെ കഷ്ടപ്പെടുത്തിയിട്ട് എല്ലാം തിങ്കളാഴ്ചയും സ്റ്റേഷനില്‍ വന്ന് ഒപ്പിടണമെന്ന് ആഹ്വാനത്തോടെ വിടുതല്‍ കൊടുക്കുന്നു. ഇങ്ങനെ ഇന്ത്യയിലെങ്ങും നിയമങ്ങളെ നോക്കുകുത്തികളാക്കി രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ മതമനോരോഗികള്‍ പള്ളികള്‍ ആക്രമിക്കുന്നു, ക്രിസ്മസ് അലങ്കാരങ്ങള്‍ കൊള്ളയടിക്കുന്നു, കന്യാസ്ത്രീകളടക്ക മുള്ളവരെ, കരോള്‍ ഗായകരെ ഉപദ്രവിക്കുന്നു,  റായ്പൂരിലെ മാഗ്നെറ്റ് മാള്‍ അടക്കമുള്ള സാന്താക്ലോസ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരെ ഉപദ്രവിക്കുന്നു. ജനാധിപത്യ മതേതര ഇന്ത്യയിലാണോ നമ്മള്‍ ജീവിക്കുന്നത്?

ഡല്‍ഹി, ഹരിയാന, ഒഡീഷ, അസം, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് സംസ്ഥാ നങ്ങളിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍ കുകയുണ്ടായി. എന്റെ ബന്ധുക്കളില്‍ ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം വിശ്വാസികളുണ്ട്. അവരാരും തമ്മിലടിക്കാറില്ല. സ്നേഹത്തിന്റെ ഉഷ്മളത മത വിശ്വാസത്തിലല്ലെന്ന് അവര്‍ തിരിച്ചറിയുന്നു.  ആര്‍ജ്ജവത്തായ സാംസ്‌കാരിക സമ്പത്തുള്ള ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങളുടെ മുന്നില്‍ ചില മതമനോരോഗികള്‍ വികൃതമാക്കുന്നത് ഇന്ത്യയില്‍ മാത്രമല്ല പ്രവാസി ഇന്ത്യക്കാരുടെ ജീവിതവും തീരാനൊമ്പരങ്ങളിലേക്ക് തള്ളിയിടുകയാണ്. ഒരു ദരിദ്ര്യ രാജ്യത്തു നിന്ന് വിശ പ്പടക്കാനും അരാജകത്വമകറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും വന്നവരെ അരാഷ്ട്രീയ മതഭ്രാന്തിനിടയിലെ സാക്ഷ്യപത്രങ്ങളാക്കി മാറ്റുന്നത് ശുഭസൂചകമല്ല. ഇന്ത്യയില്‍ നിന്ന് ലഭിച്ച ഈ ക്രിസ്മസ് സമ്മാനം പ്രവാസി ഇന്ത്യക്കാരുടെ മനസ്സില്‍ ഒരു മുറിവായി എന്നുമുണ്ടാകും. ഇന്ത്യയിലെ മത രാഷ്ട്രീയ കൂട്ടുകച്ചവടത്തില്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ പരദേശികളായി വന്നവരെ മറ്റ് രാജ്യക്കാരുടെ മുന്നില്‍ നാണംകെടുത്തുന്നത് എന്തിനാണ്? അമേരിക്കയില്‍ നിന്നുവരെ ഇന്ത്യന്‍ പൗരന്‍മാരെ വിലങ്ങു് വെച്ചു് കൊണ്ടുവന്നത് മറക്കരുത്. അവിടെയും നൂറുകണക്കിന് അമ്പലങ്ങളും വിശ്വാസികളുമുണ്ട്. അവരോട് ഇതേ മതമനോരോഗം തുട ര്‍ന്നാല്‍ അതുപോലെ മറ്റ് രാജ്യങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യക്കാരുടെ മനസ്സിന് മുറിവുണ്ടാകില്ലേ?

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts