എൻ കവിതക്കണ്ണാൽ
ഒപ്പിയെടുത്തു ഞാൻ
നിന്നുടെ ചിത്തത്തിലൂറും
നൻമണി മുത്തുകൾ
ചേർത്തു വച്ചീടുന്നു
ഓർമ്മകൾ തൻ നൂലിൽ കോർത്തു വച്ചീടുന്നു
കുടഞ്ഞടുപ്പിക്കുന്നു.
സ്നേഹ തീർത്ഥം തളി ച്ചെന്നുമെന്നും
വാടിടാതെ എൻ ഹൃദയത്തിലാരാധനയ്ക്കായ്
ഒരുക്കിടുന്നു.
വ്യാകുലമാം കരിനിഴൽ
നേർക്കുനേർ വന്നു
വഴിമുടക്കുമ്പോൾ .
വാക്കിന്റെ നേർവഴികൾക്കെന്നും കഴിയുന്നു
നേരിട്ടു വീശുന്നിളം കാറ്റിലാനന്ദമായാശ്വാസമായി.
ഏതോ നിയോഗത്താലൊരുമിച്ചു ചേർത്തതാണെങ്കിലും
ഏറെയിഷ്ടമാണെങ്കിലും
മോഹിച്ചിരുന്നതാണെന്നെന്നു മേ
ദ്രോഹിച്ചിരുന്നു ഞാ-
ന്നെന്നുമെന്നുള്ള ത്തിൻ അധികമായുള്ള പരിഭവത്താൽ
എല്ലാം സഹിച്ചും
ക്ഷമിച്ചും എന്നെന്നും പുനർജ്ജനിക്കുന്നു
നിത്യമായുള്ള സത്യത്താൽ
ചിദാനന്ദരൂപമായ്ത്തന്നെ
നന്ദിയോടെന്നു മേ ഓർത്തീടും എന്നും
എനിക്കേകീടുമാത്മ പ്രകാശമേ
വാഴ്ത്തുന്നു എന്നുമെന്നെന്നും.
കവിതാ ദിനം എന്ന് പ്രത്യേകം പറഞ്ഞതിനാൽ
എന്റെ സ്നേഹോപഹാരം