അറ്റ്ലാന്റിക് സമുദ്രത്തിനടിയിലെ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയ ടൂറിസ്റ്റ് അന്തർവാഹിനിക്കപ്പൽ കാണാതായി. ജൂൺ 18 ഞായറാഴ്ചയാണ് സംഭവം. കപ്പലിനായി ശക്തമായ തിരച്ചിൽ തുടരുകയാണ്. പൈലറ്റുള്‍പ്പെടെ അഞ്ചുപേരെയാണ് കാണാതായത്. ന്യൂഫൗണ്ട്ലാന്റിൽ നിന്ന് യാത്ര ആരംഭിച്ചശേഷം വെള്ളത്തിൽ മുങ്ങി ഒന്നരമണിക്കൂറിനുശേഷമാണ് അന്തർവാഹിനിയുമായുള്ള കണക്ഷൻ നഷ്ടപ്പെട്ടതെന്ന് അമേരിക്കൻ കോസ്റ്റ്ഗാർഡ് വ്യക്തമാക്കുന്നു…….
Credits:https://www.mathrubhumi.com/













