പുടിൻ എവിടെ? വാഗ്നർ ഗ്രൂപ്പ് മോസ്‌കോയിലേക്ക് നീങ്ങുന്നു; യുക്രെയ്‌നിൽ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് റഷ്യ

Facebook
Twitter
WhatsApp
Email

Mutiny in Russia: വാഗ്നർ ഗ്രൂപ്പ് സേനയുടെ പട്ടാള അട്ടിമറി നീക്കത്തിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി രാജ്യം വിട്ടതായി സൂചന. മോസ്‌കോയിൽ നിന്ന് റഷ്യൻ പ്രസിഡന്റിന്റെ വിമാനങ്ങളിൽ ഒന്ന് പറന്നുയർന്നതാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഈ വിമാനത്തിൽ പുടിൻ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്രസിഡന്റ് ക്രെംലിനിൽ തുടരുകയാണെന്നും സാധാരണ നിലയിൽ ജോലി ചെയ്യുന്നുണ്ടെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

വാഗ്നർ സേനയെ താഴെയിറക്കാൻ റഷ്യയ്ക്ക് പിന്തുണയുമായി ചെചെൻ സൈന്യം റോസ്‌തോവിൽ എത്തിയതായി റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വാഗ്‌നറുടെ കലാപം അടിച്ചമർത്താൻ സഹായിക്കുമെന്നും ആവശ്യമെങ്കിൽ കഠിനമായ രീതികൾ ഉപയോഗിക്കാൻ തങ്ങളുടെ സൈന്യം തയ്യാറാണെന്നും അതിന്റെ നേതാവ് റംസാൻ കദിറോവ് പറഞ്ഞിരുന്നു.

ആഭ്യന്തര യുദ്ധം ഭയന്ന് റഷ്യയിൽ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. റഷ്യയിലെ തെക്കൻ നഗരത്തിലെ ജനങ്ങൾ റെയിൽവേ സ്റ്റേഷനുകളിലേക്ക് എത്തുകയാണ്. വാഗ്നർ സേന മോസ്‌കോയിലേക്ക് കടക്കുയാണെന്ന വിവരത്തെ തുടർന്ന് ഇത് ടയാൻ റഷ്യയിലെ ലിപെറ്റ്സ്‌ക് മേഖലയിലെ റോഡുകൾ നശിപ്പിച്ചു. ലിപെറ്റ്സ്‌കിൽ പ്രവേശിച്ച് തലസ്ഥാന നഗരത്തിലേക്ക് നീങ്ങുകയാണെന്ന് ഗവർണർ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

റഷ്യൻ സർക്കാരിനെതിരെ കൂലിപ്പടയാളിയായ വാഗ്‌നർ കലാപം നടത്തിയാലും യുക്രെയ്‌നിൽ തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് റഷ്യ പ്രതിജ്ഞയെടുത്തുവെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ‘റഷ്യൻ വിരുദ്ധ’ ലക്ഷ്യങ്ങൾക്കായി കലാപത്തെ സ്വാധീനിക്കുന്നതിനെതിരെ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി.

About The Author

Leave a Reply

Your email address will not be published. Required fields are marked *