ഗൂഡാലോചന പൊളിഞ്ഞെന്ന് ജയശങ്കര്‍; നിയമത്തിന്റെ അങ്ങേയറ്റത്തെ ദുരുപയോഗമെന്നു ശ്രീജിത്ത് പണിക്കര്‍; യഥാര്‍ത്ഥ പരാതികള്‍ എന്തുകൊണ്ട് ഈ വകുപ്പില്‍ വരുന്നില്ലെന്ന് ജാനു; ഇത്രമാത്രം ദുരുപയോഗിക്കപ്പെട്ട ഒരു നിയമവുമില്ലെന്നു ആസഫലി; നിയമം രാഷ്ട്രീയ ആയുധമാകുമ്പോള്‍

Facebook
Twitter
WhatsApp
Email

ജാത്യാധിഷ്ടിതമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ്  എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം സൃഷ്ടിക്കപ്പെട്ടത്. ആര്‍ക്ക് വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അവര്‍ക്ക് പ്രയോജനമില്ലാതെ പോവുകയും നിയമം ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനുള്ള ആയുധമായി മാറുകയും ചെയ്യുന്നു എന്ന ആക്ഷേപം ഈ നിയമം നടപ്പിലാക്കപ്പെട്ടതു മുതലുണ്ട്‌. വ്യക്തിപരമായ പ്രതികാരം തീര്‍ക്കാനും രാഷ്ട്രീയ ആയുധമായും ഇരുതല മൂര്‍ച്ചയുള്ള ഈ നിയമം ഉപയോഗിക്കപ്പെടുന്നോ എന്ന ചോദ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കഴിഞ്ഞ ദിവസമുള്ള പരാമര്‍ശത്തോടെ വീണ്ടും ഉയര്‍ന്നു വരുന്നത്. കുന്നത്ത്നാട് എംഎല്‍എ ശ്രീനിജന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം കൂടി ചേര്‍ക്കപ്പെടുകയും കേസ് സുപ്രീംകോടതി വരെ എത്തുകയും ചെയ്തതോടെയാണ് ഈ നിയമത്തിന്റെ ദുരുപയോഗം സംബന്ധിച്ച് അതിപ്രധാന ചോദ്യങ്ങള്‍ ഉയരുന്നത്.

കുന്നത്ത്നാട് എംഎല്‍എ പി.വി.ശ്രീനിജന്‍ നല്‍കിയ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കിയത്. എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ തന്റെ കക്ഷിയുടെ കേസ് വരുമെന്ന് ശക്തമായി വാദിച്ച സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ വി.ഗിരിയുടെ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് ശ്രീനിജന്റെ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ പറഞ്ഞത്. ചീഫ് ജസ്റ്റിന്റെ പരാമര്‍ശത്തോടെ എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ ദുരുപയോഗം ചര്‍ച്ച ചെയ്യപ്പെടുകയാണ്.

അപകീര്‍ത്തിക്കേസില്‍  എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി എഴുതി ചേര്‍ത്ത് കേസ് ശക്തിപ്പെടുത്തിയ പോലീസ് മാധ്യമ വേട്ടയ്ക്ക് കേസ് ഉപയോഗിച്ചതോടെയാണ് ഹൈക്കോടതിയും കടന്നു കേസ് സുപ്രീംകോടതിയില്‍ എത്തിയത്.  കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയരായവര്‍  ഈ വിഷയത്തില്‍ ഇന്ത്യാ ടുഡേയോട് പ്രതികരിക്കുന്നു.

എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ദുരുപയോഗിക്കപ്പെടാന്‍ വേണ്ടി ഉണ്ടാക്കിയതാണ്, ഇത്രമാത്രം ദുരുപയോഗിക്കപ്പെട്ട ഒരു നിയമമില്ല- മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇത് കൊണ്ടുവരുന്നത് തന്നെ ഉത്തരേന്ത്യയില്‍ എസ്‌സി എസ്‌ടി അതിക്രമം തടയാന്‍ വേണ്ടിയാണ്. അമേദ്യം തീറ്റിപ്പിക്കുന്നത് എസ്‌സി എസ്‌ടി അതിക്രമത്തില്‍പ്പെടുന്നതാണ്. കേരളത്തില്‍ നമുക്ക് അത് ആലോചിക്കാന്‍ പോലും കഴിയുമോ? ആസഫലി ചോദിക്കുന്നു. ഈ നിയമത്തില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനുള്ള എന്‍ഫോഴ്സ്മെന്റ് പവര്‍ നല്‍കേണ്ടതായിരുന്നു. നിയമത്തില്‍ പറയുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുന്നില്ല. ഈ നിയമം ആളുകള്‍ക്ക് ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് മാറുന്നത്. ഒരു പരാതി നല്‍കിയാല്‍ ആര്‍ക്കും മറ്റുള്ളവരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണമുണ്ടാക്കാം.

കേരള ഹൈക്കോടതി ഒരുപാട് വിശദീകരണങ്ങള്‍ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ ഒരു ഡിവിഷന്‍ ബെഞ്ച്‌ ജഡ്ജ്മെന്റുണ്ട്.  എസ് സി എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരം പരാതി നല്‍കുമ്പോള്‍ വര്‍ഗ്ഗ വിദ്വേഷത്തിന്റെ പേരിലാണ് എന്നെ അസഭ്യം പറഞ്ഞത് എന്ന് അതില്‍ പരാമര്‍ശമില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ല എന്ന് വിധിയുണ്ട്.  ഈ ആക്ടിന്റെ ദുരുപയോഗത്തിന്നെതിരെ ഏറ്റവും നല്ല അത് ഒരു സേഫ് ഗാര്‍ഡ് ആയിരുന്നു ഈ വിധി. അങ്ങനെ പല ഘട്ടങ്ങളിലും പല സേഫ് ഗാര്‍ഡുകളും വിധിയില്‍ കോടതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു എഫ്ഐആര്‍ റദ്ദ് ചെയ്യാന്‍ ഹൈക്കോടതി വരെ  എത്തുന്ന പല കടമ്പകളും കടക്കേണ്ടതുണ്ട്. ഈ നിയമം അതാത് സ്ഥലത്ത് നടപ്പിലാക്കാന്‍ നോട്ടിഫിക്കേഷന്‍ പവര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. അങ്ങനെ ഒരു അനുവാദം  ഈ നിയമത്തില്‍ വേണം. ഉത്തരേന്ത്യയില്‍ നടക്കുന്ന തൊട്ടുകൂടായ്മ, എസ്എസ്ടി പീഡനം എന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുള്ള  നിയമമാണ്- ടി. ആസഫലി പറയുന്നു.

എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ദുരുപയോഗിക്കപ്പെടാന്‍ വേണ്ടി ഉണ്ടാക്കിയതാണ്, ഇത്രമാത്രം ദുരുപയോഗിക്കപ്പെട്ട ഒരു നിയമമില്ല- മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലി ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇത് കൊണ്ടുവരുന്നത് തന്നെ ഉത്തരേന്ത്യയില്‍ എസ്‌സി എസ്‌ടി അതിക്രമം തടയാന്‍ വേണ്ടിയാണ്. അമേദ്യം തീറ്റിപ്പിക്കുന്നത് എസ്‌സി എസ്‌ടി അതിക്രമത്തില്‍പ്പെടുന്നതാണ്. കേരളത്തില്‍ നമുക്ക് അത് ആലോചിക്കാന്‍ പോലും കഴിയുമോ? ആസഫലി ചോദിക്കുന്നു. ഈ നിയമത്തില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അതിനുള്ള എന്‍ഫോഴ്സ്മെന്റ് പവര്‍ നല്‍കേണ്ടതായിരുന്നു. നിയമത്തില്‍ പറയുന്ന രീതിയിലുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ തന്നെ നടക്കുന്നില്ല. ഈ നിയമം ആളുകള്‍ക്ക് ധനസമ്പാദനത്തിനുള്ള മാര്‍ഗമായാണ് മാറുന്നത്. ഒരു പരാതി നല്‍കിയാല്‍ ആര്‍ക്കും മറ്റുള്ളവരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണമുണ്ടാക്കാം.

കേരള ഹൈക്കോടതി ഒരുപാട് വിശദീകരണങ്ങള്‍ നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ ഒരു ഡിവിഷന്‍ ബെഞ്ച്‌ ജഡ്ജ്മെന്റുണ്ട്.  എസ് സി എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരം പരാതി നല്‍കുമ്പോള്‍ വര്‍ഗ്ഗ വിദ്വേഷത്തിന്റെ പേരിലാണ് എന്നെ അസഭ്യം പറഞ്ഞത് എന്ന് അതില്‍ പരാമര്‍ശമില്ലെങ്കില്‍ കേസ് നിലനില്‍ക്കില്ല എന്ന് വിധിയുണ്ട്.  ഈ ആക്ടിന്റെ ദുരുപയോഗത്തിന്നെതിരെ ഏറ്റവും നല്ല അത് ഒരു സേഫ് ഗാര്‍ഡ് ആയിരുന്നു ഈ വിധി. അങ്ങനെ പല ഘട്ടങ്ങളിലും പല സേഫ് ഗാര്‍ഡുകളും വിധിയില്‍ കോടതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു എഫ്ഐആര്‍ റദ്ദ് ചെയ്യാന്‍ ഹൈക്കോടതി വരെ  എത്തുന്ന പല കടമ്പകളും കടക്കേണ്ടതുണ്ട്. ഈ നിയമം അതാത് സ്ഥലത്ത് നടപ്പിലാക്കാന്‍ നോട്ടിഫിക്കേഷന്‍ പവര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. അങ്ങനെ ഒരു അനുവാദം  ഈ നിയമത്തില്‍ വേണം. ഉത്തരേന്ത്യയില്‍ നടക്കുന്ന തൊട്ടുകൂടായ്മ, എസ്എസ്ടി പീഡനം എന്ന പ്രശ്നങ്ങള്‍ മുന്നില്‍ കണ്ടുള്ള  നിയമമാണ്- ടി. ആസഫലി പറയുന്നു.

എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ദുരുപയോഗിക്കപ്പെട്ടു എന്നത് ശ്രീനിജന്‍ കേസില്‍ യാഥാര്‍ഥ്യമാണ്. സുപ്രീംകോടതി ഇടപെടലോടെ വലിയ രാഷ്ട്രീയ ഗൂഡാലോചന  ഈ കേസില്‍ തകരുകയും ചെയ്തു- രാഷ്ട്രീയ നിരീക്ഷകനും പ്രമുഖ അഭിഭാഷകനുമായ അഡ്വ.ജയശങ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഇത് കര്‍ക്കശമായ നിയമമാണ്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് ഭേദഗതി ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വകുപ്പ് ആര്‍ക്ക് വേണ്ടിയാണോ അവര്‍ക്ക് ഈ വകുപ്പുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുത്, ഇരയ്ക്ക് നോട്ടീസ് നല്‍കി മാത്രമേ ജാമ്യ ഹര്‍ജി പരിഗണിക്കാവൂ, കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കണം. ഇങ്ങനെ കടുത്ത വ്യവസ്ഥകള്‍ ഉള്ള നിയമമാണിത്. പക്ഷെ ഇതൊന്നും പ്രാവര്‍ത്തികമല്ല.

റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ തന്നെ വളരെ കുറവ്. വകുപ്പുകള്‍ ചുമത്തുമ്പോള്‍ ഐപിസി ചേര്‍ക്കും. എസ്സിഎസ്ടി വകുപ്പുകള്‍ ചേര്‍ക്കില്ല. ശ്രീനിജന്‍ കേസില്‍ ഇല്ലാത്ത കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുടുക്കാനുള്ള ശ്രമമാണ് നടന്നത്. ആകെ ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ മാനനഷ്ടം കൊടുക്കുക മാത്രമാണ്. സിവിലായി നഷ്ടപരിഹാരക്കേസ് നല്‍കാം. ഇതൊക്കെയേ ശ്രീനിജന്‍ കേസില്‍ സാധ്യമായിരുന്നുള്ളൂ. ശ്രീനിജന്റെ ആരോപണങ്ങള്‍ തെളിയിക്കേണ്ടതുണ്ടായിരുന്നു. മാനനഷ്ടക്കേസ് കൊടുത്ത് എം.ജെ.അക്ബര്‍ കുടുങ്ങിയത് ഓര്‍ക്കണം. ശ്രീനിജന്റെ ജാതിയെക്കുറിച്ച് ഒരു സൂചനപോലുമില്ലാത്ത കേസിലാണ് ഈ വകുപ്പ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ഈ കേസില്‍ പ്രായോഗികമല്ല. നിലനില്‍പ്പില്ല. കേസ് സുപ്രീംകോടതി വരെയെത്തി. സുപ്രീംകോടതി അത് തിരിച്ചറിഞ്ഞു-ജയശങ്കര്‍ പറയുന്നു.

കുന്നത്ത്നാട് എംഎല്‍എ ശ്രീനിജ്ന്റെ ജാതിയെക്കുറിച്ച് ഒരു പരാമര്‍ശവുമില്ലാത്ത കേസ് ആണിത്-രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കേസില്‍ ആകെ പറഞ്ഞിരിക്കുന്നത് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലുമായുള്ള വിഷയം പറയുമ്പോള്‍ ശ്രീനിജനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹം കുന്നത്ത്നാട് എംഎല്‍എയാണ് എന്നാണ് പറയുന്നത്. ഒരു എംഎല്‍എയ്ക്ക് എതിരെ, ഒരാളിന് എതിരെ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അദ്ദേഹം ഇന്ന മണ്ഡലത്തിലെ എംഎംഎയാണ് എന്ന് പറയുന്നത് സ്വാഭാവികമാണ്.

മണ്ഡലം എസ്സിഎസ്ടി സംവരണ മണ്ഡലം ആയതുകൊണ്ട് ജാതിപ്പേര് വിളിച്ചു, ജാതിയെ അധിക്ഷേപിച്ചു എന്ന് പറയുമ്പോള്‍ അത്  നിയമത്തിന്റെ അങ്ങേയറ്റത്തെ ദുരുപയോഗമാണ്. അപകീര്‍ത്തിക്കേസില്‍ എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം ചുമത്തുമ്പോള്‍ അത് ഒരു സ്റ്റേഷന്‍ എസ്എച്ച്ഒ മാത്രം എടുക്കുന്ന തീരുമാനമല്ലല്ലോ..പരാതി വായിക്കുമ്പോള്‍ ജാതീയ അധിക്ഷേപമില്ല എന്ന് ആ സ്റ്റേഷന്‍ ഓഫീസര്‍ക്ക് മനസിലാകേണ്ടതില്ലേ? എന്നിട്ടും  കേസെടുക്കുക എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്ന ആളെ ജാമ്യമില്ലാത്ത വകുപ്പില്‍  പൂട്ടുക എന്ന ഉദ്ദേശ്യത്തിലാണ്. അല്ലെങ്കില്‍ അങ്ങനെ ചെയ്യില്ലല്ലോ? അത് നിയമത്തിന്റെ നഗ്നമായ ദുരുപയോഗമാണ്.  എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം പോലീസ് സ്വന്തം ഇഷ്ടപ്രകാരം എഴുതി ചേര്‍ത്തതാണ്.

അപകീര്‍ത്തിക്കേസ് ആണെങ്കില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടും. എസ്സിഎസ്ടി വകുപ്പ് ആണെങ്കില്‍ പ്രതിയ്ക്ക് ജാമ്യം കിട്ടില്ല. നമ്മുടെ നാട്ടില്‍ തിരഞ്ഞെടുക്കുന്ന ഒരു ജനപ്രതിനിധിയെ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ആ ജനപ്രതിനിധി എസ്ടിഎസ്ടി ആണെങ്കില്‍ വിമര്‍ശനത്തിനു അതീതനാണ് എന്ന് സ്ഥാപിക്കാന്‍ സ്റ്റേറ്റ് തന്നെ ശ്രമിച്ചാല്‍ അപകടകരമായ ഒരുപാട് കാര്യങ്ങള്‍ അപ്പോള്‍ സൃഷ്ടിക്കപ്പെടും. അങ്ങനെയുള്ള നിയമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് പോലീസിന്റെ സ്വതന്ത്ര അധികാരത്തില്‍ ചെയ്യരുത് കോടതിയുടെ അനുമതിയോടെ വേണം ഈ വകുപ്പുകള്‍ കേസില്‍ ഉള്‍പ്പെടുത്താന്‍ എന്ന നിര്‍ദ്ദേശം കൂടി  ആവശ്യമുണ്ട്. ക്രിമിനല്‍ കേസില്‍ ഐപിസി 499,500 വകുപ്പുകളുണ്ട്. പോലീസ് ഇത് ഇപ്പോഴും ചുമത്താറുണ്ട്. അഖിലാ നന്ദകുമാറിനു എതിരെയെല്ലാം പോലീസ് ഇത് ചുമത്തിയിട്ടുണ്ട്.

അപകീര്‍ത്തിക്കേസില്‍ ഈ വകുപ്പുകള്‍ നേരിട്ട് ചുമത്താന്‍ പോലീസിനു അധികാരമില്ല.  ഈ വകുപ്പുകള്‍ പരാതിക്കാരന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്‌താല്‍ കോടതി അനുമതിയോടെ ചുമത്തേണ്ട വകുപ്പുകളാണ്. പോലീസ് പക്ഷെ ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. അപകീര്‍ത്തിയുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പോലീസല്ല കോടതിയാണ് എന്നാണ് കോടതി പറഞ്ഞത്. ശ്രീനിജന്‍ കേസില്‍ എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ വകുപ്പുകള്‍ പോലീസ് സ്വന്തം ഇഷ്ടപ്രകാരം എഴുതി ചേര്‍ക്കുകയാണ് ചെയ്തത്. പോലീസ് അമിതാധികാരമാണ് പ്രയോഗിച്ചത്. കോടതിയുടെ ഇടപെടല്‍ കൊണ്ട് മാത്രമേ സ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ ദുരുപയോഗം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയൂ-ശ്രീജിത്ത് പണിക്കര്‍ പറയുന്നു.

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *