എസ്. നിധീഷിന്റെ ‘നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയുടെ ആസ്വാദന കുറിപ്പ്:-
ഒരു കവി തന്റെ കവിത രചിക്കാന്‍ തന്റെ ഭാവനയില്‍, ഓര്‍മ്മയില്‍ എത്തുന്ന ചിന്തകളെ മുത്തുകളായി കവിതയില്‍ കൊണ്ട് വരുമ്പോള്‍!
വായനക്കാരന്‍ അതിനെ തന്റെ ജീവിതാ നുഭവുമായിട്ടായിരിക്കും പലപ്പോഴും നോക്കി കാണുന്നത്. എല്ലായിപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല.
ഞാന്‍ എസ്. നിധീഷിന്റെ ‘ നമ്മളായിരിക്കുന്ന കാലം ‘ എന്ന കവിതയിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രെമിച്ചു.
ഈ കവിത പലതവണ വായിച്ചിട്ടുണ്ട്. ഇന്ന് ഈ കവിത വായിക്കുമ്പോള്‍ പച്ചയായജീവിതത്തിന്റെ, സ്വാന്തനത്തിന്റെ നിധി കണ്ടെത്തുവാന്‍ സാധിച്ചു.
‘നമ്മളായിരിക്കുന്നകാലം’എന്ന നിധീഷിന്റെ കവിതയേ ഞാന്‍
രണ്ടായിതിരിച്ചു.
ഒന്ന് : – സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഉജലമായ മധുര്യമേറുന്ന ഓര്‍മ്മകള്‍ കോര്‍ത്തിണക്കി വായിക്കാം!.
രണ്ട് :- വേര്‍പാടിന്റെ ഘനീഭവിക്കാത്ത ദുഃഖത്തിന്റെ സിമയില്‍ നില്‍ക്കുന്ന വ്യക്തിക്കു ഒരു ദിവ്യപ്രകാശമായി മാറ്റികൊണ്ട്
1.മ. അതേ , ആദ്യചിന്തയില്‍ കാമുകി – കാമുകന്‍ അല്ലെങ്കില്‍ ഭാര്യ – ഭര്‍ത്തു ബന്ധത്തിന്റെ ഉലായത്ത ബന്ധം എങ്ങനെയാണ്, അല്ല ; എങ്ങനെ ആയിരിക്കണം എന്നൊക്കെ മനോഹരമായി ഹൃദയസ്പര്‍ശിയായി ഒരു വ്യക്തിയെയും എടുത്തു പറയാതെ കവി വിവരിക്കുന്നു. സ്‌നേഹത്തിന്റെ തീവ്രത ഓരോ വരികളിലും കാണാം.
ഈ കവിത രണ്ടാം ഭാവത്തില്‍ വായിക്കാനാണ് എനിക്ക് ഇഷ്ട്ടം.
2. യ. രണ്ട് വ്യക്തികളുടെ (ആരോ ആയികൊള്ളട്ടെ ) മനസ്സിലേക്കുള്ള സ്‌നേഹത്തിന്റെ വിശുദ്ധി ഈ കവിതയില്‍ കാണാം. വേര്‍പാടിലും പിരിയിക്കാത്ത നൈര്‍മല്യമുള്ള ഓര്‍മ്മകള്‍. വേദനിക്കുന്ന ഇണക്ക് നീലാവൃതമായ സ്വര്‍ഗ്ഗംകാണിച്ചു കൊടുക്കുന്നത് പോലെയുണ്ട് ഓരോ വരികളും.
ഈ കവിതയേ രണ്ട് തരത്തില്‍ വിഭജിച്ചുഎന്ന് ഞാന്‍ വിവരിച്ചല്ലോ!അതില്‍ രണ്ടാം ഭാഗം എന്റെ ദുഃഖങ്ങളേ ചേര്‍ത്ത് നിര്‍ത്തി വായിച്ചു.
എന്റെ അനുജത്തിയുടെയും മകളുടെയും വേദനയിലൂടെയും ആശങ്കയിലൂടെയും ആഴ്ന്നിറങ്ങി വായിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദന നല്‍കിയ വരികള്‍
‘വേദനിച്ചിടിലും മധുരമാണോര്‍മ്മകള്‍ ;
നറുനിലാവിന്റെ ചെറുതുണ്ടുപോല്‍
നിന്റെ ഓര്‍മ്മകള്‍
ഒളിമങ്ങാതെ വിസ്മൃതിയിലാഴാതെ
അരികയില്ലെങ്കിലും
അരികെയാണെന്നപോല്‍ ‘.
അതേ വേര്‍പാടിന്റെ പൊള്ളുന്ന സത്യത്തെ ഈ മനോഹരമായ വരികള്‍ സുവിശേഷം പോലെ ശാന്തിയും സമാധാനവും നല്‍കുന്നു.
‘ ഒളിമങ്ങാതെ വിസ്മൃതിയിലാഴാതെ
അരികയില്ലെങ്കിലും
അരികഎണേന്നപോള്‍ ‘
അതേ പ്രാണനായവന്‍ ഒളിമാങ്ങാതെ അരികില്‍ തുണയി ഉണ്ടായിടും’.
തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ പോയ പ്രിയതമനെ
‘അതിശൈത്യത്തിലരികെ ചെറു ചൂടിന്റെ
അടരായി ‘
കവിയുടെ ഭാവനയില്‍ കൂടെ സഞ്ചരിക്കാതെ എന്റെ ജീവിത യാഥാര്‍ഥ്യത്തിന് മുന്നില്‍ എന്റെ സഹോദരിയുടെ നിസ്സഹായ അവസ്ഥയില്‍ വായിക്കുമ്പോള്‍ തിരിച്ചുവരും എന്ന പ്രതീക്ഷ ( ശൈത്യം )യില്‍ പോയ സ്വന്തം പാതിയേ
അനന്തതയില്‍ ചൂടിന്റെ കനലാക്കി മാറ്റി.
നഷ്ടത്തില്‍ ദുഃഖിതയായ ഞങ്ങള്‍ക്ക് ആ വേര്‍പാടില്‍ ജീവിക്കാനുള്ള പ്രതീക്ഷ നല്‍കുന്നു.
‘അരികില്‍ വസന്ത സുഗന്ധങ്ങള്‍ നീ
തീര്‍ത്തോരാകാലം
ഹൃത്തിലോത്തിരി നറുവെളിച്ചമായ്
കെടാതെ കിടക്കയാണിപ്പോഴും,
വരള്‍ച്ചക്ക് നിരുപോല്‍’.
ഈ വരികള്‍ മറ്റേതു വരിയെക്കാള്‍ ജീവനുണ്ട്. ഇത് എന്നോട് പറയുന്നു ജീവിതയാത്രയില്‍ വസന്തങ്ങള്‍ കൊഴിയില്ല അത് മനസ്സിന്റെ ചെപ്പിലോളിപ്പിച്ചു കെട്ട്‌പോകാതെ ദീപമായി അതിന്റെ വെളിച്ചത്തില്‍ ജീവിച്ചു മുന്നേറാന്‍ പറയുന്നു.വരണ്ട ഭൂമിയിലെ നിര് ഉറവപോലെ ഈ വരികള്‍ പ്രതീക്ഷയിലും വിശ്വാസത്തിലും ശാന്തതയോടെ കഴിയാന്‍ സഹായിക്കുന്നു.
മനോഹരമായ, വളരെ ലാളിത്യത്തോടെ പറഞ്ഞ, രചിച്ച കവിതയ്ക്ക്, കവിക്ക് ഒരായിരം പ്രാര്‍ത്ഥനാ മലരുകള്‍ അര്‍പ്പിക്കുന്നു. അതോടൊപ്പം അദ്ദേഹത്തിന് ഇനിയും ധാരാളം കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.