തൊലിപ്പുറത്തെ ചികിത്സ അവസാനിപ്പിക്കുക-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

Facebook
Twitter
WhatsApp
Email
ആര്‍ഷ ഭാരതത്തിന്റെ അടിവേരുകള്‍ പതിഞ്ഞുകിടക്കുന്ന പുണ്യഭൂമിയായ ഹിമാലയം പോലെ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞുകിടക്കുന്ന പൈന്‍ മരക്കാടുകള്‍, തടാക, പര്‍വ്വതനിരകളുള്ള പ്രദേശങ്ങളാണ് കാശ്മീര്‍ താഴ്വരകള്‍. കാശ്മീരിലെ പഹല്‍ഹാം മലമടക്കുകളില്‍ മനം കവരുന്ന കാഴ്ചകള്‍ കണ്ടു് നടന്ന നിരപരാധികളായ 29 സഞ്ചാരി കളെ മതം ചോദിച്ചുകൊണ്ട് ഭീകര ഭീരുക്കള്‍ കൂട്ടക്കൊലചെയ്തത് ലോകജനത ഞെട്ടലോടെയാണ് കണ്ടത്. അവര്‍ വൈകാരികമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കയും ചെയ്തു. ദീര്‍ഘകാലമായി കശ്മീരിലെ ടൂറിസത്തില്‍ കൂടി പട്ടിണിയില്ലാതെ ജീവിച്ച പാവം മുസ്ലിങ്ങളുടെ അന്നവും ഈ നാരദന്മാര്‍ നരകതുല്യമാക്കി. പാകിസ്താനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് തെരുവീ ഥികളില്‍ അവര്‍ പ്രതിഷേധം നടത്തുകയും ചെയ്തു.
പാകിസ്ഥാനില്‍ നായ്ക്കളെപോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പരിജ്ഞാനം നേടേണ്ട യുവാക്കള്‍ പഠിക്കുന്നത് വെടിയുണ്ട മറ്റുള്ളവന്റെ നെഞ്ചില്‍ എങ്ങനെ തുളച്ചു കയറ്റാം, ബോംബ് എങ്ങനെയുണ്ടാക്കാമെന്നുള്ള ബിരുദങ്ങളാണ് പാകിസ്ഥാന്‍ അധോലോക ഫാക്ടറികളില്‍ പഠിപ്പിക്കുന്നത്. ആ ബിരുദം നേടിയവര്‍ക്ക് പത്തു ലക്ഷം മുതല്‍ ഒരു കോടിവരെ ശമ്പളമുണ്ട്. ഇവിടുത്തെ ബിരുദം നേടിയവരാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് തൊഴില്‍ തേടിപോയി ആ രാജ്യങ്ങളുടെ മനഃസമാധാനം തകര്‍ക്കുന്നത്. ഇന്ത്യയടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം ഇന്ത്യയിലേക്ക് ഒഴുകിയ നാള്‍ മുതലാണ് മതത്തെ ഒരു രാഷ്ട്രീയ ആയുധമായി മത മൗലികവാദികള്‍ ഉപയോഗിക്കുന്നത്. നാല്പത് വര്‍ഷ ങ്ങള്‍ക്ക് മുമ്പ് എല്ലാം മതവിശ്വാസികളും സഹോദരി സഹോദരങ്ങളെപോലെ ജീവിച്ച നാടുക ളില്‍ ഇന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് മത രാഷ്ട്രീയ രംഗത്തുള്ള വരാണ്.  അധികാരം പിടിച്ചെടുക്കാന്‍ മനുഷ്യന്റെ മാനസിക വളര്‍ച്ചയെ പിന്നിലാക്കി വോട്ട് വളര്‍ച്ചയുണ്ടാക്കി സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നു. മനുഷ്വത്വമുള്ള മനുഷ്യര്‍ ഇതെല്ലാം അത്ഭുതത്തോടെ കാണുന്നു. ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ളാദേശിലെ ഭരണവര്‍ഗ്ഗം പുരോഹിതരെ കൂട്ടുപിടിച്ചു് അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി വര്‍ഗ്ഗീയതയുടെ വിഷ വിത്തുകള്‍ പാകി അധോഗതിയില്‍ നിന്ന് അധോഗതിയിലേക്ക് പോകുകയാണ്. സമത്വസുന്ദ രമായൊരു നാട്ടില്‍ മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നേരെ നടന്ന നരനായാട്ട് മതഭീകരത മാത്രമല്ല ലോകത്തെ വന്‍ശക്തിയായി ഇന്ത്യ വളരുന്നതിലുള്ള പാകിസ്താന്റെ അസൂയ, അസ ഹിഷ്ണത കൂടിയാണ്.
1978-ലും 1994-ലും ഞാന്‍ കാശ്മീരില്‍ പോയിട്ടുണ്ട്. തടാക താഴ്വാരങ്ങളില്‍ സദാ സൗന്ദര്യം വര്‍ഷിച്ചു് നില്‍ക്കുന്ന പൂക്കള്‍ ഇന്നും മനസ്സിലുണ്ട്. ഭീകരതയ്ക്ക് മതമില്ലെന്ന് പറയു മെങ്കിലും ഇവിടെ കണ്ടത് മതഭീകരതയാണ്. ആഫ്രിക്ക ഗള്‍ഫ് പ്രദേശങ്ങളില്‍ ഈ ഭീകരര്‍ കൊന്നൊടുക്കുന്നത് ക്രിസ്ത്യനികളെയാണ്. അത് ചോദ്യം ചെയ്യുന്ന, എതിര്‍ക്കുന്ന മുസ്ലിങ്ങളെയും ഇവര്‍ കൊല്ലാറുണ്ട്.  പഹല്‍ഹാമില്‍ കുതിരപ്പുറത്തു സഞ്ചാരികളുമായി പോയ ഒരു പാവം കുതിരക്കാരന്‍ സഞ്ചാരികളെ കൊല്ലുന്നതിനെ എതിര്‍ത്തതിനാണ് വെടിവെച്ചു കൊന്നത്. യഥാര്‍ത്ഥ മുസ്ലിം ഇവരുടെ ഇരട്ട മുഖം തിരിച്ചറിയുന്നു. വിദ്യാസമ്പന്നരായ യുവതിയുവാക്കള്‍ ഈ സവര്‍ണ്ണ പൗരാഹിത്യ മതഭ്രാന്തിനെ ഇന്ത്യയില്‍ ചോദ്യം ചെയ്യുമ്പോള്‍ പാകിസ്ഥാനില്‍ ഈ ചോദ്യമുയരുന്നില്ല. അവരുടെ മുന്നിലും മരത്തിന് വളമിടുന്നതുപോലെ മത നിയമം പുരോഹി തര്‍ നിവര്‍ത്തിപ്പിടിക്കും. അതിന് ഊര്‍ജ്ജം പകരാന്‍ രാഷ്ട്രിയക്കാരുണ്ട്. പഠന പുസ്തകമായാലും മതപുസ്തകമായാലും കാലത്തിനനുസരിച്ചു് പരിഷ്‌കരണം വേണമെന്നവര്‍ വാദിക്കുന്നു. സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്ന അറിവുള്ള മനുഷ്യര്‍ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കുമോ?
ആദ്യ കാലങ്ങളില്‍ കത്തോലിക്ക സഭ മാത്രമായിരുന്നു.അതില്‍ നിന്ന് മാറി ഇന്ന് ലോകത്ത്   നൂറിലധികം സഭകളുണ്ട്. അവരെയാണ് പുരോഗമനവാദികള്‍ എന്ന് വിളിക്കുന്നത്. ഓരോ മതത്തിലും മത പരിഷ്‌കരണവാദികള്‍ ആവശ്യമാണ്.എങ്കില്‍ മാത്രമേ സ്വസിദ്ധമായി നമ്മള്‍ പഠിച്ചു വളര്‍ന്ന പരമ്പരാഗത വിശ്വാസങ്ങളെ സംസ്‌കരിക്കാനും പരിപോഷിപ്പിക്കാനും സാധിക്കു.  മത ഭീകരത വളര്‍ത്തുന്ന ഈ കാട്ടാളന്മാര്‍ ജീവിച്ചിരിക്കേണ്ടത് അഞ്ചാം നൂറ്റാ ണ്ടിലാണ്. അന്ന് പാപകര്‍മ്മങ്ങള്‍ ചെയ്തത് അറിവില്ലായ്മമൂലമാണ്. മതങ്ങള്‍ ഇല്ലാതിരുന്ന കാലത്തും എല്ലാം ജീവജാലകങ്ങള്‍ക്കും ഈ ബ്രഹ്‌മാണ്ഡകടാഹത്തില്‍ സ്വന്തം ജീവന്‍ നില നിര്‍ത്താനുള്ള അവകാശമുണ്ടായിരുന്നു.  റോമന്‍ സാമ്പ്രാജ്യം ദൈവ ബിംബങ്ങളെയാണ് ആരാധിച്ചത്.  അന്ന് നടന്ന നരബലി, മൃഗബലികളുടെ പിന്തുടര്‍ച്ചാവകാശം ഇന്നത്തെ മത പൊട്ടന്മാര്‍ ഏറ്റെടുത്തിരിക്കുന്നു. മനുഷ്യര്‍ ഈശ്വരചിന്തകള്‍ വളര്‍ത്താതെ മതങ്ങളെ വള ര്‍ത്തിയ നാള്‍ മുതലാണ്  മതഭീകരതയും അധികാരഭീകരതയും വളര്‍ന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ മറവില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ഈ പിശാചുക്ക ളുടെ തലയരിയാന്‍ ദൈവങ്ങളും എഴുന്നേറ്റിരിക്കുന്നു. കാശ്മീരില്‍  നിരപരാധികളായ മനുഷ്യരെ കൂട്ടക്കൊല ചെയ്ത വേട്ടനായ്ക്കളുടെ തലയരിയാന്‍ ഇന്ത്യന്‍ ഭരണകൂട ദൈവങ്ങള്‍ക്ക് സാധി ക്കട്ടെ. ജനാധിപത്യവാദികള്‍, യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍ കൊലപാതകങ്ങളെ അംഗീകരി ക്കില്ല. നിരായുധരായ കുറെ പാവം മനുഷ്യരുടെ ചോര വീഴ്ത്തിയതുകൊണ്ട് ഇന്ത്യയുടെ ആത്മാ വിനെ തകര്‍ക്കാന്‍ സാധിക്കുമെന്നാണോ ഈ മരമണ്ടന്മാര്‍ മനസ്സിലാക്കിയിരിക്കുന്നത്?
ഇന്ത്യയുടെ പ്രധാനമന്ത്രി ബിഹാറില്‍ പ്രത്യാശാകരമായ ഒരു സന്ദേശമാണ് നല്‍കിയത്. ‘ഞാന്‍ ലോകത്തോട് പറയുന്നു. നിരപരാധികളെ ആക്രമിച്ചവരെയും, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരുടെ ഭാവനക്കപ്പുറം തിരിച്ചടിക്കും’. മാതൃഭൂമിയുടെ സംരക്ഷണം, ശത്രുവിനെതിരെയുള്ള പോരാട്ടം ഭരണവര്‍ഗ്ഗത്തിനാണ്. ജനിച്ച മണ്ണിനോട്, മാതാവിനോട് ആദരവില്ലാത്തവര്‍ രാജ്യത്തിനെതിരെ നടത്തുന്ന കടന്നാക്രമണത്തെ വര്‍ഗ്ഗീയ വോട്ടിനു വേണ്ടി, ഉള്ളില്‍ പതിഞ്ഞുകിടക്കുന്ന മതഭ്രാന്തിന് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്നത് തിരിച്ചറിയണം. ജന്മനാടിന്റെ അസ്തിത്വത്തെ തിരിച്ചറിയാത്തവര്‍ ഭരണത്തിലായാല്‍ പഹല്‍ഹാ മില്‍ കണ്ടതു പോലെ സഞ്ചാരികള്‍ ഭയന്നോടും വെടിയേറ്റ് വീഴും. എല്ലാം തീവ്രവാദ രക്ത ച്ചൊരിച്ചിലും മാനവികതക്കെതിരാണ്. സങ്കുചിത താല്‍പര്യങ്ങള്‍ക്കായി രാഷ്ട്രീയ പ്രവര്‍ത്ത നമെന്ന പേരില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ഭീകരതയാണ്. കാശ്മീര്‍ ജനതയ്ക്ക്, സഞ്ചാരികള്‍ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കാത്ത, സുരക്ഷാ വീഴ്ച്ച വരുത്തിയ ഭരണകൂട ങ്ങള്‍ ഇതിനെല്ലാം ഉത്തരവാദികളാണ്. സൂപ്പര്‍ സോണിക്കായ ഇസ്രയേലിനു പോലും സുരക്ഷാ വീഴ്ചയുണ്ടായത് ലോകം കണ്ടതാണ്. പാകിസ്താനിലെ മോസ്‌കുകളില്‍ മലവെള്ളപ്പാച്ചില്‍ പോലെ രക്തമൊഴുകിയാലും, ഇന്ത്യയില്‍ രക്ത സാക്ഷികളുണ്ടായാലും, മലയിളകി മറിഞ്ഞാലും മനം കുലുങ്ങാത്ത നരഭോജികളെ, അവര്‍ക്ക് ഓശാന പാടി ഒത്താശ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കണം.. ഇന്ത്യയെ ഒറ്റികൊടുത്ത രാജ്യദ്രോഹിയുടെ കശ്മീരിലെ വീട് തകര്‍ത്തതു പോലെ പല വീടുകളും തകര്‍ക്കാനുണ്ട്.
ഭീകരത ഉല്പാദിപ്പിക്കുന്ന പാകിസ്ഥാന്‍ കരസ്ഥമാക്കിയ കാശ്മീര്‍ മത ഭീകര ഫാക്ടറികള്‍ ഇന്ത്യ പിടിച്ചെടുക്കാതെ പാവപ്പെട്ട കാശ്മീര്‍ ജനതയ്ക്ക് ശാന്തമായി ജീവിക്കാന്‍ സാധിക്കില്ല. മറ്റൊരു ശ്വാശ്വത മാര്‍ഗ്ഗം ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ചെയ്യുന്നതു പോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരവര്‍ഗ്ഗത്തെ ഒളിയാക്രമണം നടത്തി മണ്ണില്‍ നിന്ന് തുടച്ചുമാറ്റണം.  പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച മത തീവ്രവാദികള്‍ ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി നിരപരാധികള്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നത് ഇന്ത്യയുടെ വിരിമാറിലേക്ക് തുളച്ചുകയറുന്ന വെടിയുണ്ടകളാണ്. നയതന്ത്ര വിള്ളല്‍ മാത്രമല്ല ഇതോടെ കാശ്മീര്‍ വിഷയം എന്നെന്നേക്കുമായി അവസാനിക്കണം. ചവുട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ?

About The Author

Leave a Reply

Your email address will not be published. Required fields are marked *