LIMA WORLD LIBRARY

നാടക വേദിയിലെ നായക നായ് –  കാരൂര്‍ സോമന്‍ (ചാരുംമൂടന്‍) 

ലോകത്തെങ്ങും ഏറ്റവും പ്രാമുഖ്യമുള്ള കലയാണ് നാടകം. എല്ലാം വര്‍ഷവും നാടക വാരവും നാടകോത്സവ മത്സരങ്ങളും നടക്കാറുണ്ട്. മയ്യിലെ കണ്ടകൈ കൃഷ്ണപിള്ള വായന ശാലയില്‍ നടന്ന നാടകാ വതരണത്തിനിടെ ഒരു തെരുവ് നായ് വേദിയിലേക്ക് ഇരച്ചു കയറി നാടക നടനെ കടിച്ചു് പരിക്കേല്‍പ്പിക്കു കയും ഒടുവില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടുകയും ചെയ്ത കാഴ്ചയാണ് മലയാള നാടകവേദിയില്‍ ആദ്യമായി കണ്ടത്. നാട്യ ശാസ്ത്രത്തില്‍ നിന്നാരംഭിച്ച നമ്മുടെ നാടകത്തില്‍ തെരുവ് നായും കഥാപാത്രമായിരിക്കുന്നു. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ സംസ്‌കൃതത്തില്‍ നിന്ന് 1882 -ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ആദ്യ നാടകമാണ് ‘ഭാഷാ ശാകു ന്തളം’. അന്ന് മുതല്‍ ഇന്നുള്ള പ്രമുഖ നാടകകൃത്തു് ഫ്രാന്‍സിസ് മാവേലിക്കരയടക്കം സാമൂഹ്യ വിഷയങ്ങളെ ഇതിവൃത്തമാക്കി അന്യാദൃശമായ ഊര്‍ജ്ജസ്വലതയോടെ സമൂഹത്തില്‍ ഉണര്‍ വ്വുണ്ടാക്കിയ ധാരാളം നാടകങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

ഇന്ന് ഗൂഗിള്‍ വഴി പെരുകിവരുന്ന കഥാ-കവികളെപോലെ അന്ന് ധാരാളം നാടകകൃ ത്തുക്കള്‍ പെരുകിവന്നപ്പോള്‍ രാമക്കുറുപ്പ് മുന്‍ഷി പരിഹാസരൂപത്തില്‍ എഴുതപ്പെട്ട മലയാള ത്തിലെ ആദ്യ പരിഹാസ കൃതിയാണ് ‘ചക്കീചങ്കരം’. അതോടെ കടലാസ് പുലികളായ കുറെ നാടകകൃത്തുക്കള്‍ പിന്‍വലിഞ്ഞെങ്കിലും അധികാര തണലില്‍ ചിലരൊക്കെ കവികളായി, എഴുത്തുകാരായി ഇന്നും തുടരുന്നു. മലയാള നാടക രംഗത്ത് ആദ്യമായി കണ്ട കാഴ്ചയാണ് ഒരു നാടകത്തിന്റെ ഗാംഭീര്യം കൂട്ടാനായി വേദിയിലേക്ക് ഒരു നായ് കുരച്ചുകൊണ്ട് വന്ന് നടനെ കടിക്കുന്നത്. ആ കടിച്ച നായുടെ മുഖത്തു് സ്പുരിച്ച ഗൗരവം ആവേശപൂര്‍ വ്വമായിട്ടാണ് കാണികള്‍ കണ്ടത്. വേദിയിലെത്തിയ നായുടെ അഭിനവ മിഴിവ് കണ്ടപ്പോള്‍ പ്രേക്ഷകര്‍ ചിന്തി ച്ചത് സിംഹത്തെ പരിശീലിപ്പിക്കുന്ന മനുഷ്യന് ഒരു നായെ എങ്ങനെയും പരിശീലിപ്പിച്ചെടുക്കാ മെന്നാണ്. നായുടെ കടിയേറ്റ കഥാപാത്രത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് നാട്ടില്‍ നടക്കുന്ന തെരുവ് നായ്ക്കളുടെ ശല്യം സാമൂഹ്യ പ്രശ്നമായി നായ് തന്നെ അധികാരികളെ യുണര്‍ത്താന്‍ വേദിയിലെത്തിയത്. ജീവിതത്തിലെ ദാരുണമായ ഒരനുഭവമല്ലേ തെരുവ് നായ് അവതരിപ്പിച്ചത്?

നാടകത്തിന്റെ ഭാഗമായി നായ് കുരയ്ക്കുന്ന ശബ്ദം സൗണ്ട് ബോക്സിലൂടെ കേട്ടാണ് തെരുവില്‍ നിന്ന നായ് സ്റ്റേജിലേക്ക് സഹജീവിയെ സഹായിക്കാനായി ഓടിയെത്തുന്നത്. ഒരു മനുഷ്യന്‍ അപകടത്തില്‍പ്പെട്ട് വേദനകൊണ്ട് വാവിട്ടുകരഞ്ഞാല്‍ അതീവ സംസ്‌കാ രസമ്പന്നമാരെന്ന് നടിക്കുന്ന പുങ്കവന്മാര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല. സെല്‍ഫി യെടുത്തു് സോഷ്യല്‍ മീഡിയയില്‍ വിതരണം ചെയ്യാന്‍ മിടുമിടുക്കര്‍. മനുഷ്യത്വമുള്ളവര്‍ അമ്പരപ്പും ഭയവും കൂടാതെ അവസരോചിതമായി ഇടപെടുകതന്നെ ചെയ്യും. ഈ തെരുവ് നായ്ക്കളില്‍ നിന്നെങ്കിലും ഈ മനുഷ്യക്കോലങ്ങള്‍ എന്തെങ്കിലും പഠിക്കുമോ? പൊള്ളയായ വാഗ്ദാനങ്ങളും കുറെ നുണകളും പഞ്ചസാരപ്പൊതികളുമായി ജനങ്ങളെ പ്രലോഭിപ്പിച്ച് അധി കാരത്തില്‍ വരുന്നവര്‍ ഒരു നായ് യുടെ സ്നേഹമെങ്കിലും നായുടെ കടിയേല്‍ക്കുന്ന സഹജീ വികളായ മനുഷ്യരോട് കാട്ടുമോ?

തെരുവ് നായ്ക്കള്‍ സ്‌കൂളില്‍ പോകുന്ന കൊച്ചുകുട്ടികളെയടക്കം ഓടിച്ചിട്ട് കടിച്ചു കീറുന്നത് എത്രയോ വര്‍ഷങ്ങളായി സാന്നദ്ധ് സംഘടനകള്‍, എഴുത്തുകാര്‍ പ്രതിഷേധാത്മ കമായി പ്രതികരിച്ചിട്ടും പാവങ്ങളുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, ഇതര ഭരണ കൂടങ്ങള്‍ കൊഞ്ഞനം കാട്ടുകയാണ്. തെരുവ് നായ് റോഡു കളില്‍ പെറ്റുപെരുകുന്നു. നായുടെ ആക്രമണങ്ങള്‍ തുടരുന്നു. ഇന്നുവരെ തെരുവ് നായ്ക്കളെ വഴിയോരങ്ങളില്‍ നിന്ന് തുരത്താന്‍ ഈ വെള്ളാനകള്‍ക്ക് സാധിച്ചിട്ടില്ല അവരും നായ്ക്ക ളെപോലെ ഉപദ്രവകാരികളായി കൈ നനയാതെ മീന്‍ പിടിച്ചുകൊണ്ടിരിക്കുന്നു. കെടുകെട്ട നായേ അധികാരം വിട്ടു പൊയ്ക്കോ എന്ന് പറയാനുള്ള ചങ്കുറപ്പില്ലാത്ത മനുഷ്യര്‍ നായും കാക്ക യുമായിപ്പോയാല്‍ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ കൂടും, കഞ്ചാവ് മാഫിയപോലെ മരുന്ന് മാഫിയ കൂടും, നായുടെ കടിയും കൂടും. വേദിയില്‍ വന്ന നായയെപോലെ ഏറ്റവും നൂതനമായ മനഃപൂ ര്‍വ്വം മനുഷ്യരെ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ചുവടുവെപ്പുകളാണ് നാട്ടിലും കാട്ടിലും കാണുന്നത്. മരണമടുത്തവന് ചികിത്സയെന്തിനെന്നാണോ ഈ കൂട്ടര്‍ ചിന്തിക്കുന്നത്?

ബഹിരാകാശ രംഗത്തും മിസൈല്‍ പ്രതിയോരോധ രംഗത്തും ഇന്ത്യ ഒരു ലോക ശക്തിയായി മാറിയിട്ടും, ആകാശവിതാനത്തില്‍ നക്ഷത്രജാലകങ്ങള്‍ വളരെ കൃത്യമായി അവ രുടെ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും അധികാരത്തിലിരിക്കുന്നവര്‍ക്ക് അവരുടെ ജോലികള്‍ കാര്യക്ഷമതയോടെ ചെയ്യാന്‍ സാധിക്കുന്നില്ല. ജനസേവനമെന്നപേരില്‍ കസേരക ളില്‍ ഇരിപ്പുറപ്പിച്ച ഭൂരിഭാഗം പേരിലും രാജ്യസ്നേഹമോ, തൊഴിലിനോട് ആത്മാര്‍ത്ഥതയോ, വ്യക്തിമാഹാത്മ്യമോ കാണാറില്ല. അവരുടെ ഏക ലക്ഷ്യം ഞാനും എന്റെ കുടുംബവും അഭി വ്യദ്ധി പ്രാപിക്കണം. അവസാനം കണ്ടത് ശബരിമല അമ്പലം വിഴുങ്ങികളെയാണ്. ബി.സി. യില്‍ ലോകാത്ഭുതമായിരുന്ന യഹൂദന്റെ യെരുശലേം ദേവാലയവും ശലോമോന്‍ രാജാവും അദ്ദേഹത്തിന്റെ പിതാവ് ഡേവിഡ് രാജാവും കൂടി ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഇതുപോലെ സ്വര്‍ണ്ണപാളികളില്‍ തീര്‍ത്ത താണ്. ഒടുവില്‍ പതിനാല് സാമ്പ്രാജ്യങ്ങളാണ് ആ ദേവാലയത്തെ കൊള്ള ചെയ്തത്. അവസാനമെത്തിയത് ബ്രിട്ടീഷ് സാമ്പ്രാജ്യം. ഒടുവില്‍ ആ ദേവാലയവും നശിപ്പിക്കപ്പെട്ടു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് മാര്‍ക്സ് പറഞ്ഞെങ്കില്‍ യേശുക്രിസ്തു അതിനേക്കാള്‍ മതവിരോധിയായിരിന്നു. ഈ യെരുശലേം ദേവാലയത്തെ നോക്കി ‘കള്ളന്മാ രുടെ ഗുഹ’ എന്നും ‘കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നശിക്കുമെന്ന്’ പറഞ്ഞതും സംഭവിച്ചു. ഇവിടെ ഉയരുന്ന ഒരു ചോദ്യം ഈശ്വരനെ ധ്യാനിക്കുന്നിടത്തു് എന്തിനാണ് സ്വര്‍ണ്ണ മാണിക്യം? ആ സമ്പത്തുകൊണ്ട് പാവങ്ങള്‍ക്ക് വീട് വെച്ചുകൊടുത്തൂടെ? അവരുടെ പുരോഗതിക്കായി ഉപയോഗിച്ചു കൂടെ?

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കുട്ടികളടക്കം മനുഷ്യരെ കടിച്ചുകീറി ആശുപത്രിക ളിലെത്തിക്കുന്ന തെരുവ് നായ്ക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കാത്തത് ആരുടെ പാളിച്ചയാണ്? കേരളത്തിലെ പൊതുജനത്തിനായി സര്‍ക്കാരുകള്‍ നല്‍കുന്ന ലക്ഷക്കണക്കിന് പണം ഭരണ-പ്രതിപക്ഷം വീതിച്ചെടുക്കലാണോ ജനസേവനം? ഈ കൂട്ടരുടെ സ്വാര്‍ത്ഥതയെ തുറന്നുകാട്ടാനാണ് ഒരു നായ് നാടകവേദിയിലേക്ക് കുരച്ചുകൊണ്ട് വന്നത്. ആദ്യം എല്ലാവരും തെറ്റിദ്ധരിച്ചത് അവരുടെ പരിശീലനം ലഭിച്ച നായ് എന്നാണ്. യാഥാര്‍ഥ്യം അതല്ലായിരുന്നു. തെരുവ് നായ്ക്കളെപോലെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനെത്തിയ തെരുവ് നായ് ആയിരിന്നു. കാലെടുത്താല്‍ കാല്‍പ്പണം കൈക്കൂലി വാങ്ങുന്നവരോടെ നായ് അപേക്ഷി ക്കുകയാണ് ഞങ്ങളെ സുരക്ഷിത സ്ഥലങ്ങളില്‍ പാര്‍പ്പിക്കുക. കേരളത്തിലെ ജനങ്ങളെ വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക. കേരളത്തിലെ ആദ്യ രാഷ്ട്രീയനാടകമാണ് കെ.ദാമോദരന്റെ ‘പാട്ടബാക്കി’. തെരുവ് നായ് വന്നഭിനയിച്ച അവസാനത്തെ രാഷ്ട്രീയ നാടക മാണ് മയ്യില്‍ അവതരിപ്പിച്ച ‘പേക്കാലം’. നാടകകൃത്തു് ആരെന്ന് അറിയില്ല. നാടകവേദിയില്‍ നായകനായി വന്ന നായ് ബുദ്ധിയും ശക്തിയുമുള്ള മനുഷ്യര്‍ക്ക് വെളിപ്പെടുത്തിയ സന്ദേശം കണ്ണുണ്ടായാല്‍ പോരാ കാണണമെന്നാണ്. മലയാള നാടക ശാഖക്ക് ഉന്നതമായ ഉണര്‍വ്വും ഉജ്ജീവനവുമുണ്ടാകാന്‍ ഇനിയും തെരുവ് നായ്ക്കളും രംഗത്ത് വരട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts