LIMA WORLD LIBRARY

മത വിദ്യാഭ്യാസം ക്ലാസ് മുറിയിലേക്ക്- കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന മതപരവും വിഭാഗീയവുമായ സങ്കുചിത സ്വാര്‍ത്ഥ വീക്ഷണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല ലോക മലയാളികളുടെ സമത്വ സംസ്‌കാരത്തെ ദുഷിപ്പിക്കയും ചെയ്യുന്നു. ഇത് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ അസ്വസ്ഥമാക്കുന്നുണ്ട്. മുന്‍വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന ജോസഫ് മുണ്ടശേരി, സി.എച്ച്.മുഹമ്മദ് കോയ, എം.എ. ബേബി, രവീന്ദ്രനാഥ് തുടങ്ങിയവരൊക്കെ വിദ്യാ രംഗത്തു് പുത്തന്‍ ആശയങ്ങളുണര്‍ത്തി കുട്ടികളെ മൂല്യബോധമുള്ളവരാക്കിയവരാണ്. ഇന്ന് വിദ്യാലയങ്ങളില്‍ എങ്ങനെ ഹിജാബ് (ശിരോവസ്ത്രം) മത വിശ്വാസ പരിഷ്‌കരണം പ്രായോഗിക മാക്കാമെന്നുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് വ്യക്തമായ ദിശാ ബോധമില്ലാത്തവര്‍, പിന്നാമ്പുറങ്ങളിലൂടെ ബിരുദം നേടിയവര്‍ അധ്യാപകരായാല്‍, അധികാരി കളായാല്‍ അറിവിന്റെ ലോകത്തേക്ക് സഞ്ചരിക്കേണ്ട വിദ്യാര്‍ത്ഥികള്‍ കൂടും വീടും മറന്ന് അറിവ് നേടാന്‍ വിദേശത്തേക്ക് പ്രാണനുംകൊണ്ട് പറക്കുന്ന കാഴ്ചയാണ് കാണുന്നത്.

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ അരങ്ങേറിയ ഹിജാബ് വിഷയം സാംസ്‌കാരിക ജീര്‍ണ്ണതയില്‍ ജീവിക്കുന്ന മത വര്‍ഗ്ഗീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗൂഡാലോ ചനയില്‍ ഉടലെടുത്തതാണ്. ലോകമെങ്ങും ക്രൂരവും മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഈ കൂട്ടരുടെ ലക്ഷ്യം സാഹോദര്യം, മത സൗഹാര്‍ദ്ദം തകര്‍ക്കുകയാണ്. സ്‌കൂള്‍ അധികാരികളുടെ, രക്ഷാകര്‍ത്താക്കളുടെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ മത മൗലിക-വര്‍ഗ്ഗീ യവാദികള്‍ എന്തിനാണ് പങ്കെടുത്തത്? സ്‌കൂളിന്റെ ചട്ടങ്ങള്‍ അനുസരിച്ചു പൊയ്ക്കൊ ണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിനിയെ മത കുരിശില്‍ തറച്ചത് ആരാണ്, എന്തിനാണ്? ഒരു സ്‌കൂള്‍ വിഷയം സമൂഹത്തില്‍ ആളിക്കത്തിച്ചത് ആര്‍ക്ക് വേണ്ടി? കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി മഹനീയ സ്ഥാനമുള്ള, കുട്ടികളെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന, പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ ഫീസ് സൗജന്യമായി നല്‍കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ അപ മാനിക്കാന്‍ കുറെ അന്ധന്മാര്‍ മുന്നോട്ട് വന്നത് അവിടെ ആദ്ധ്യാത്മിക ചൈതന്യം കുടികൊള്ളു ന്നതുകൊണ്ടാണോ?

വികസിത രാജ്യങ്ങളുടെ സാംസ്‌കാരിക വളര്‍ച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല അവ രുടെ തുറസ്സായ വായനയില്‍കൂടിയാണ്. മത ദൈവങ്ങളെ ആരാധിക്കുന്ന പല കുടുംബ ങ്ങളിലും അടിമകളെപോലെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യ ലഭി ക്കുമ്പോള്‍ അവിടുത്തെ പുരുഷകേസരികള്‍ക്ക് വര്‍ത്തമാനകാലത്തിന്റെ വളര്‍ച്ച ഉള്‍കൊ ള്ളാന്‍ സാധിക്കുന്നില്ല. അവരെ അടിമകളായി, ഭോഗവസ്തുവായി വീട്ടില്‍ തളച്ചിടണം. സ്ത്രീക ളോടുള്ള വിവേചനവും അസൂയയുമാണ് മത വിശ്വാസത്തെ കൂട്ടുപിടിക്കുന്നത്. മനുഷ്യര്‍ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ കഴിവും സാമര്‍ഥ്യവുമുള്ള മുസ്ലിം പെണ്‍കുട്ടികള്‍ പൊതു ധാരയിലേക്ക് കടന്നുവരുന്നതിനെ എതിര്‍ക്കുന്നതും അറിവില്ലായ്മയും അന്ധവിശ്വാസവുമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പെണ്‍കുട്ടികള്‍, വിദ്യാസമ്പന്നരായ മാതാപിതാ ക്കള്‍ മതതീട്ടൂരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരല്ല. മതതീവൃതയുള്ള കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളോട് കന്യാസ്ത്രീകള്‍ കാട്ടുന്ന അനന്യ സ്നേഹ-ദീനാനുകമ്പയും ഈ കൂട്ടര്‍ക്ക് ഉള്‍കൊള്ളാന്‍ സാധിക്കില്ല. വിദ്യയില്‍ നിന്ന് കുട്ടികള്‍ നേടുന്നത് നല്ല സംസ്‌കാരം, അറിവ്, വിനയം, അനുസരണ, അച്ചടക്കമാണ്. വിത്തിനൊത്ത വിളപോലെ പക്വതയില്ലാത്ത വിദ്യാഭ്യാസ-സാംസ്‌കാരിക മൂല്യശോഷണത്തിന്, കുട്ടികള്‍ മയക്ക് മരുന്നിന് അടിമകളാകു ന്നതിന് ആരൊക്കെയാണ് ഉത്തരവാദികള്‍?

കേരളത്തിലെ ഓരോ കാഴ്ചകളും വാഴുന്ന കൈയ്ക്ക് വളയണിയുന്നവനെ മതി എന്ന നിലയിലാണ്. വര്‍ഗ്ഗീയ ശക്തികളെ വാഴ്ത്തി വീര്‍ത്തു വരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അന്ധ വിശ്വാസങ്ങള്‍ക്കും അനീതിക്കും കൂട്ടുനില്‍ക്കുന്നു. ജാതി മത വോട്ടിന് വേണ്ടി വര്‍ഗ്ഗീയത കേരളത്തില്‍ കാടുപോലെ വളര്‍ത്തി വര്‍ഗ്ഗീയ വഷള് വളരാന്‍ കേരളത്തില്‍ വളമിട്ടുകൊ ടുക്കുന്നത് മനുഷ്യ പുരോഗതിക്കാണോ? മതത്തിന്റെ മറവില്‍ അധികാരമൊരു കൃഷിയായി മരണം വരെ തുടരുന്നവരുടെ ലക്ഷ്യം മനുഷ്യരെ തമ്മിലടിപ്പിക്ക മാത്രമല്ല പാവങ്ങളെ അടിമകളാക്കി വോട്ട് പെട്ടി നിറയ്ക്കുകയും ചെയ്യാം. ഈ കഴുക്കണ്ണുള്ളവരെ എന്തുകൊണ്ടാണ് വിവേകശാലികള്‍ മനസ്സിലാക്കാത്തത്.? വെളിച്ചത്തില്‍ നിന്ന് വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മനസ്സില്‍ വേരൂന്നിയ വര്‍ഗ്ഗീയതയെ ഇരുളില്‍ പരസ്പരം തലോടുക ഇവരുടെ വര്‍ഗ്ഗസ്വഭാവമാണ്. എന്തിനും അഭയം തേടിപ്പോകുന്ന ഈ മുഖംമൂടികളെയാണ് സമൂഹം തിരിച്ചറിയേണ്ടത്. ലോക മെങ്ങും സമൂഹത്തില്‍ നടക്കുന്ന അധാര്‍മ്മിക അനീതികളെ അക്ഷരങ്ങളാണ് പുറത്തുകൊ ണ്ടുവന്നിട്ടുള്ളത്. നമ്മുടെ കേരളത്തിലെ എഴുത്തുകാര്‍ ഇപ്പോഴും മൗനവൃതത്തിലാണ്.

ലോകമെങ്ങും ധാരാളം മഹാന്മാര്‍ വിദ്യ നേടിയിട്ടുള്ളത് ക്രിസ്ത്യന്‍ മിഷനറിമാര്‍ രൂപം കൊടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയാണ്. വിദ്യാഭ്യാസ പുരോഗതിക്കായി അവര്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്. എന്തുകൊണ്ടാണ് ക്രിസ്ത്യന്‍ പഠനശാലകളില്‍ കുട്ടികള്‍ പോകുന്നത്? അവര്‍ പഠിപ്പിക്കുന്നത് മതമല്ല മാനവികതയാണ്. ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ഒരു വിശ്വാസ് മുന്നേറ്റമായി കൊണ്ടുവരുന്നതിന്റെ ദുരുദ്ദേശം ആര്‍ക്കാണ് മനസ്സിലാകാത്തത്? ഏത് സ്ഥാപനമായാലും, സംഘടനയായാലും അവര്‍ക്കൊരു നിയമാവലിയുണ്ട്.അതില്‍ യൂണിഫോം കോഡ് എല്ലാവരും ഒന്നായി നില്‍ക്കുന്നുവെന്നാണ്. അതനുസരിച്ചുപോകാന്‍ സാധിക്കില്ലെങ്കില്‍ ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കാറുണ്ട്. ആ മത സ്ഥാപനങ്ങളിലേക്ക് എന്തുകൊണ്ടാണ് പോകാത്തത്? മനുഷ്യ മനഃസാ ക്ഷിയുള്ള ജോലിയും കൂലിയുമില്ലാതെ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണ്ഏറെ മൂത്ത് പോത്തനാകാന്‍ വരുന്നത്. ദൈവനാട്ടില്‍ കാലാനുമുണ്ടാകും കാലക്കേടുപോലെ പിശാചിന്റെ സന്തതികള്‍ സ്‌കൂളില്‍ മാത്രമല്ല ശബരിമല സ്വര്‍ണ്ണവും കൊള്ളചെയ്യുന്നു.

എല്ലാം കുട്ടികളും ഒരേ യൂണിഫോം ധരിക്കുമ്പോള്‍ നീതിന്യായ കോടതികളെപോലും ധിക്കരിച്ചു് നിസ്‌കരിക്കാന്‍ മുറി വേണം, സ്വന്തം യൂണിഫോം ധരിച്ചുവരുമെന്നൊക്കെ പറയാന്‍ ഭാരതം ഒരു മത രാഷ്ട്രമല്ല. മത ദൈവങ്ങള്‍ വാഴുന്ന രാജ്യങ്ങളിലേക്ക് കടന്നുകയറിയാല്‍ അജ്ഞതയും അന്ധകാരവും ഹീനകര്‍മ്മങ്ങളും ധാരാളമായി കാണാം. അവരെപോലെ ദുഷ്ടകര്‍മ്മങ്ങള്‍ ചെയ്യാന്‍, വ്യക്തി സ്വാതന്ത്ര്യം ഹനിക്കാന്‍ ഒരു വികസിത ജനാധിപത്യ രാജ്യമോ, നിരീശ്വരനോ മുന്നോട്ട് വരില്ല. ജനാധിപത്യത്തില്‍ നിയമ സഭകള്‍ക്ക് പരമോന്നത സ്ഥാനമുണ്ടെങ്കിലും ഭരണഘടനയെ തൊട്ടുകളിക്കാന്‍ അനുവാദമില്ല. വിജ്ഞാ നത്തിന്റെ അലകള്‍ പ്രസരിക്കുന്ന ഈ ലോകത്തു്, മനുഷ്യര്‍ പുരോഗതിയിലേക്ക് സഞ്ചരിക്കുമ്പോള്‍ അതുല്യമായി നിലനില്‍ക്കേണ്ടത് മനുഷ്യര്‍ തമ്മിലുള്ള സഹാനുഭൂതിയും സന്തോഷവുമാണ്. അത് തുടങ്ങേ ണ്ടത് സ്‌കൂള്‍തലം മുതലാണ്. അവിടെ മതകഥകളും ചട്ടങ്ങളുമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്‌കൂളില്‍ കുട്ടികള്‍ പോകുന്നത് പഠിക്കാനാണ് അല്ലാതെ വസ്ത്ര പ്രദര്‍ശനം നടത്താനല്ല. തൊഴില്‍ശാലകളിലും വിദ്യാഭ്യാസ മേഖലകളിലും പരിഷ്‌കൃത മനുഷ്യന്റെ സംസ്‌കാര സമ്പന്നത നിര്‍ണായകമാണ്.

സ്‌കൂളില്‍ ഭയവും ഭീഷണിയും നിലനിര്‍ത്തി വിലപ്പെട്ട രണ്ട് അധ്യയന ദിനങ്ങള്‍ അടച്ചിട്ടതിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമോ? കോടതിനിയമത്തെ ലംഘിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് തെറ്റായ നിര്‍ദ്ദേശങ്ങള്‍ നില്‍കിയ ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്ടര്‍ ആ സ്ഥാനത്തു് തുടരുമോ? ഇങ്ങനെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറി മത വര്‍ഗ്ഗീയത, ഭീകരത വളര്‍ത്തുന്ന ഏത് മത വിശ്വാസിയായാലും ഭരണ പ്രതിപക്ഷങ്ങള്‍ കുടപിടിക്കരുത്. ഓരോ പ്രവാചകന്മാര്‍ ഈ മണ്ണില്‍ ജന്മമെടുത്തിട്ടുള്ളത് ഭൂമിയെ സ്വര്‍ഗ്ഗമാക്കാനാണ്. മതത്തെ മറയാക്കി അധികാരം പിടിച്ചെടുത്തു് പെണ്ണിനെ നരകകുഴിയില്‍ തള്ളിയിടാനല്ല ശ്രമിക്കേണ്ടത്. കേരളത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്ന, സമൂഹത്തില്‍ ഭിന്നത വളര്‍ത്തി ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യസ്നേഹമല്ല രാജ്യദ്രോഹമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts