LIMA WORLD LIBRARY

പലസ്തീന്‍-ഗാസയിലെ വെള്ളരിപ്രാവുകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) 

ഈജിപ്റ്റില്‍ ലോകമെങ്ങുമുള്ള കുറെ നേതാക്കള്‍ ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ പുഞ്ചരി തൂകി പലസ്തീന്‍ ജനതയ്ക്ക് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഇരുപതിന സമാധാന ഉടമ്പടി അവതരിപ്പിച്ചത് ആശ്വാസത്തോടെ കണ്ടവരില്‍ ഇപ്പോള്‍ ആശങ്കയേറുന്നു. പുതിയ സമാധാന ഉടമ്പടി എന്തുകൊണ്ടാണ് വീണ്ടും അനിശ്ചിതത്വത്തിലേക്ക് മാറുന്നത്? ഇതിലൂടെ നൊബേല്‍ അത്യാഗ്രഹ സമാധാന പുരസ്‌കാരത്തിന് അമേരിക്കന്‍ പ്രസിഡന്റിന് അടുത്ത വര്‍ഷമെങ്കിലും ലഭിക്കുമെന്ന് കരുതിയതാണ്. സാമൂഹ്യ ശാസ്ത്ര കലാസാംസ്‌കാരിക മേഖലക ളില്‍ അര്‍പ്പണ ബോധത്തോടെ മഹത്തായ സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കണം. ലോകമെങ്ങും പ്രതി സന്ധികളുണ്ട്. അതൊക്കെയും മനുഷ്യസ്നേഹികളായ ഭരണാധിപന്മാര്‍ തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. പലസ്തീന്‍ ജനതയുടെ ഭാവി ഭദ്രതയ്ക്ക് വേണ്ടിയാണ് ഈ സമാധാന കരാര്‍ അമേരിക്ക, ഈജിപ്റ്റ്, ഖത്തര്‍, തുര്‍ക്കി, യൂ.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്നതെ ങ്കില്‍ വീണ്ടും അതിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പാലസ്തീന്‍ ജനജീവിതം യിസ്രായേല്‍-ഹമാസ് എന്തുകൊണ്ട് തകിടം മറിക്കുന്നു? ഈ സമാധാന കരാര്‍ നിശ്ച്ചയദാര്‍ഢ്യത്തോടെ രണ്ട് കൂട്ടരും അംഗീകരിക്കാത്തത് എന്താണ്? മതവികാരങ്ങളും പ്രാദേശിക ചിന്തകളും ഇള ക്കിവിട്ട് സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി പാവപ്പെട്ട പലസ്തിനികളെ ഇസ്രായേലും ഹമാസും കൊന്നൊടുക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണ്. ഒരു ജനാധിപത്യ പ്രക്രിയയുടെ ഗൗരവവും, പക്വതയും, വിവേകവും, നിശ്ചയദാര്‍ഢ്യവും ഈ സമാധാന ഉടമ്പടിയില്‍ കണ്ടിരുന്നെങ്കില്‍ അവിടുത്തെ ജനജീവിതാന്തരീക്ഷം കലുഷിതമാ കില്ലായിരുന്നു. വീണ്ടും പലസ്തിന്‍ മണ്ണില്‍ രക്തക്കൊതി പൂണ്ട പിശാചുക്കള്‍ എന്തുകൊണ്ട് രക്തമൊഴുക്കുന്നു?

മനുഷ്യന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനറിയാത്ത ഈ ശിഥിലീകരണ ശക്തി കളെ, മത മൗലിക-യാഥാസ്തികരേ ഒറ്റപ്പെടുത്താന്‍ ഈ സമാധാന കരാറില്‍ ഒപ്പുവെച്ചവര്‍ക്ക് സാധിക്കുന്നുണ്ടോ? പലസ്തീനിലെ പാവങ്ങള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കാനുള്ള അവസരമൊരുക്കാനല്ലേ ലോക നേതാക്കള്‍ ഒത്തുകൂടിയത്? പലസ്തീന്‍ മണ്ണിനെ വീതിച്ചെടു ക്കാനുള്ള, ആ ജനതയെ പിഴുതെറിയാനുള്ള വിഘടന ശക്തികളെ എന്തുകൊണ്ട് തിരിച്ചറിയു ന്നില്ല. ഒരു ജനതയുടെ ഭാവിയെപ്പറ്റിയുള്ള സ്വപ്നത്തേക്കാള്‍ സഫലമായി ഇപ്പോള്‍ കാണുന്നത് വെറും പ്രഹസനമോ? തല്ലുകൊള്ളാന്‍ ചെണ്ടപോലെ പാവം ജനങ്ങള്‍, പണം വാങ്ങാന്‍ മാരാ രിന് പകരം ഹമാസ് മാരാര്‍മാര്‍. കൊട്ടുന്ന കോലിനൊക്കെ അമേരിക്കക്കൊപ്പം തുള്ളാന്‍ നില്‍ ക്കുന്ന അറബ് രാജ്യങ്ങള്‍. അതവരുടെ കുറ്റമല്ല. വന്‍ ശക്തികള്‍ ശ്രമിച്ചാല്‍ രാജകി രീടങ്ങള്‍ തെറിക്കുമെന്നറിയാം. ഏകാധിപതികളുടെ അധീനതയില്‍ ജീവിക്കുന്ന പാവങ്ങള്‍ക്ക് വിമാനം സമ്മാനമായി കൊടുക്കാനുമില്ല. ഈ പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകാഞ്ഞത് നന്നായി.

ഇരുപതോളം ലോക നേതാക്കളില്‍ ബ്രിട്ടനും ഫ്രാന്‍സുമുള്ളപ്പോള്‍ അമേരിക്കന്‍ പ്രസി ഡന്റിനെ സ്തുതിക്കാന്‍ കുറിപ്പ് വീണത് കുരുടന് ചൂട്ടുപിടിക്കുന്ന പാകിസ്ഥാന്‍ പ്രധാനമ ന്ത്രിയെയാണ്. നിലാവ് കണ്ട കുറുക്കനെപോലെ ലോകമലയാളികള്‍ അത് കണ്ട് രസിച്ചു. ഇവരെല്ലാം കൂടി കൊതുകിന് കൗതുകം ചോരപോലെ പലസ്തീന്‍ ജനതയുടെ ചോരയ്ക്ക് വേണ്ടി ദാഹിക്കുകയാണോ? ഒക്ടോബര്‍ 7-ന് പല സ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കൊല്ലപ്പെട്ടവരുടെ കണക്ക് 20,179 കുട്ടികള്‍ ഉള്‍പ്പെടെ 67,173 പേരാണ്. പരിക്കേറ്റവര്‍ ഇതിന്റെ ഇരട്ടിയാണ്. കണക്കില്‍പ്പെടാത്തവര്‍ എത്രയോയുണ്ട്. ഒരു ജനതയുടെ വികസനത്തിനും വളര്‍ച്ചക്കും വേണ്ടിയാണ് സമാധാന കരാര്‍ ഉണ്ടാക്കിയതെങ്കില്‍ ആ ജനത്തിന് മെച്ചമായ ജീവിത സുരക്ഷ ഉറപ്പാക്കണം. ഇവര്‍ക്കൊന്നും സുശക്തമായ, സ്ഥിരതയുള്ള ഒരു പലസ്തീന്‍ രാജ്യത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കില്ലെന്ന് തെളിയിക്കുകയാണോ? അതിന് തുരങ്കം വെക്കുന്ന ഇറാന്റെ പിന്തുണയുള്ള ഹമാസിനെ നേരിടാനോ അമേരിക്കന്‍ സൈന്യം വരുന്നത്? ലോകജനതയുടെ പിന്തുണ പലസ്തീന്‍ ജനതയ്ക്കാണ്. ഇസ്രായേലിന്റെ ഒറ്റുകാരെന്ന് പേരില്‍ സ്വന്തം ജനത്തെ മുട്ടില്‍ നിറുത്തി പരസ്യമായി വെടിവെച്ചുകൊല്ലുന്ന ഹമാസിനെ പല അറബ് രാജ്യങ്ങളും ഭീകര സംഘടനയായി കാണുന്നു. ഇവര്‍ ഗാസ വിട്ടുപോകാതെ ഗാസയുടെ പുന രുദ്ധാരണ പദ്ധതിക്ക് സഹായം നല്‍കില്ലെന്നും അവര്‍ തറപ്പിച്ചു പറയുന്നു. ഈജിപ്റ്റ് ഉടമ്പടി പ്രകാരം 20 ഇസ്രായേല്‍ ബന്ദികളെ ഹമാസ് തിരിച്ചു നല്‍കണം കൊല്ലപ്പെട്ട 28 മൃതദേഹങ്ങള്‍ നല്‍കണം. ബന്ദികളെ കൈമാറിയെങ്കിലും മൃതദേഹങ്ങള്‍ കൈമാറിയിട്ടില്ല. പകരമായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന രണ്ടായിരത്തോളം തടവുകാരെ ഇസ്രായേല്‍ മോചിപ്പിച്ചു. പലസ്തീന്‍ രാഷ്ട്രം കാണാതെ ആയുധങ്ങള്‍ താഴെ വെക്കില്ലെന്ന് ഹമാസ്. ഹമാസിനെ പുറത്താ ക്കണമെന്ന് ഇസ്രായേല്‍. ഇവരില്‍ ആരാണ് യഥാര്‍ത്ഥ മത ഭീകരര്‍? അബ്രഹാം (ഇബ്രാഹിം) ഇവരുടെ പിതാവെന്ന് പറയുന്നത് വെറും പൊള്ളയല്ലേ?

പലസ്തീന്‍ ജനതയുടെ താല്പര്യമല്ല ഹമാസ് പോരാളികള്‍ 2023-ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായേലില്‍ നടത്തിയത്. അത് ഇറാന്റെ ആവശ്യമായിരിന്നു. ആരെയും ഞെട്ടി ക്കുന്ന ചോരക്കളിയായതിനാല്‍ ദേശീയവാദികളേക്കാള്‍ തീവൃവാദികളായി അവര്‍ മുദ്രകുത്ത പ്പെട്ടു. അവരുടെ അക്രമപ്പേക്കൂത്തുകള്‍ ലോക ജനത ഞെട്ടലോടെ കണ്ടു. സാഹസികമായ ഹമാസിന്റെ ഭീകരതയ്ക്ക് വില നല്‍കേണ്ടിവന്നത് എഴുപതിനായിരത്തോളം അംഗവൈകല്യ മടക്കമുള്ള നിരപാധികളുടെ ജീവനാണ്.

ഒരു കുടുംബത്തില്‍ ഒരാള്‍ കുറ്റം ചെയ്താല്‍ ആ കുടുംബത്തെ മുഴുവന്‍ ചുട്ടെരിക്കുന്ന സമീപനങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി യിസ്രായേല്‍ നടത്തുന്ന പൈശാചിക താണ്ഡവം. ലക്ഷ്യബോ ധമില്ലാതെ ഹമാസ് നടത്തിയ നരഹത്യയെക്കാള്‍ എത്രയോ ഭീകരമാണ് ഇസ്രായേല്‍ നടത്തിയിട്ടുള്ളത്. ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് വംശഹത്യയുടെ പേരി ലാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഹമാസ് മത നേതാക്ക ള്‍ക്ക് അറസ്റ്റ് വാറണ്ട് വന്നെങ്കിലും അവരുടെ പ്രിയപ്പെട്ട കാനാന്‍ ദേശമായ സ്വര്‍ഗ്ഗത്തിലേക്ക് ഇസ്രായേല്‍ അവരെ അയച്ചിരുന്നു. സ്വാതന്ത്ര്യത്തിനായി നൂറ്റാണ്ടുകളായി ഒരു ജനത ഞെരി ഞ്ഞമരുകയാണ്. മനുഷ്യരെ കൊന്നുതള്ളുന്ന വെറിപിടിച്ച ഭീകരരെ, ഭരണാധിപന്മാരെ അതിന് വിടുപണി ചെയ്യുന്നവരെ നേരിടേണ്ടത് ഹമാസ് നടത്തുന്ന ഒളിയാക്രമണത്തിലൂടെയല്ല. മഹാ ത്മാഗാന്ധി മുന്നോട്ട് നയിച്ച ജനകിയ രക്തരഹിത വിപ്ലവത്തിലൂടെയാണ്. നിര്‍ഭാഗ്യമെന്ന് പറയാന്‍ യാസര്‍ അറാഫത്തിന് ശേഷം ധീരമായ ഒരു നേതൃത്വം പലസ്തീന്‍ ജനതയ്ക്കില്ലാതെ പോയി. സങ്കുചിത മത വിശ്വാസങ്ങളിലൂടെ യഹൂദനെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ ഏതെല്ലാം ഭൂഗര്‍ഭ അറകളിലൊളിച്ചാലും കൊതുകെന്ന് കരുതിയ ഗരുഡന്‍ അവിടെയും പറന്നിറങ്ങും. മോസാദ് എന്ന ഇസ്രായേല്‍ ചാര സംഘടന ഓരോ മത തീവൃ നേതാക്കളെ മണ്ണില്‍ നിന്ന് തുടച്ചുമാറ്റുന്നു. അമേരിക്കയുടെ പരിപ്പും അവരുടെ മുന്നില്‍ വേവുകയില്ല. അതും അമേരിക്കയ്ക്ക് നന്നായി അറിയാം. ലോകമെങ്ങും മതമൊരു വിത്തായി വളര്‍ന്നതിന്റെ വൈരൂ പ്യങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദൈവങ്ങളെ കൊണ്ടു നടക്കുന്ന മതങ്ങള്‍ക്ക് പോലും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുന്നില്ല. ഇതെല്ലാം മതങ്ങളെ മറയാക്കി നട ക്കുന്ന അധികാര ഭ്രാന്താണ്. ഇതാണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ തിരിച്ചറിയേണ്ടത്.

പലസ്തീന്‍ ജനത കീരിയുടേയും പാമ്പിന്റെയും നടുവില്‍ നട്ടം തിരിയുകയാണ്. മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തുന്ന ഭീതിജനകമായ അന്തരീക്ഷം പലസ്തീനില്‍ നിന്നകലാന്‍ അവിടുത്തെ അക്രമപ്രവണതകള്‍ രണ്ട് കൂട്ടരും അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ അവിടെ ഇനിയും രക്ത പ്പുഴയൊഴുകും. പലസ്തീനെ തുണ്ടുതുണ്ടുകളായി മുറിച്ചുമാറ്റാനാഗ്രഹിക്കുന്ന ഭാഗ്യാന്വേഷികളെ തിരിച്ചറിയുക. സ്നേഹ സാഹോദര്യം ആഗ്രഹിക്കുന്നവര്‍, ഈശ്വര ഭയമുള്ളവര്‍ ഗാസയെ വര്‍ഗ്ഗീയ സംഘര്‍ഷ ഭൂമികയായി മാറ്റരുത്. അമേരിക്കന്‍ പ്രസിഡന്റ് മുന്നോട്ട് വെച്ച വികസന പദ്ധതികള്‍ അതിജീവനത്തിന്റെ മാര്‍ഗ്ഗമായി കണ്ട് മതഭ്രാന്ത് മാറ്റി മനുഷ്യനാകുക. സമാധാ നത്തിന്റെ വെള്ളരിപ്രാവുകള്‍ ഈ വിശുദ്ധ ഭൂമിയില്‍ പാടി പറക്കട്ടെ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts