ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാലാണ് കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തല്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധനാഫലം പുറത്തുവന്നു. അരിയില്‍ ചത്തപ്രാണിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വൻപയര്‍ വിളവ് പാകമാകാത്തതായിരുന്നു. ഇത് ദഹനത്തെ പ്രകിയയെ ദോഷകരമായ ബാധിച്ചു. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി ബാക്ടീരിയയേയും കണ്ടെത്തി.