കീവ് ∙ മധ്യ യുക്രെയ്നിലെ ഡിനിപ്രൊപെട്രൊവ്സ്ക് മേഖലയിൽ റഷ്യയുടെ ഷെല്ലാക്രമണത്തിൽ 21 പേർ മരിച്ചു. നികോപോൾ ജില്ലയിൽ പതിനൊന്നും മർഗനെറ്റ്സ് പട്ടണത്തിൽ പത്തും പേരാണ് മരിച്ചത്. യുക്രെയ്ൻ സൈനികർക്കു പരിശീലനം നൽകാൻ 130 പേരെ ബ്രിട്ടനിലേക്ക് അയയ്ക്കുമെന്ന് ഡെന്മാർക്ക് അറിയിച്ചു. റഷ്യ യുക്രെയ്നിൽ നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് രാജിവച്ച ടിവി ജേണലിസ്റ്റ് മറീന ഒവിശ്യനിക്കോവയെ റഷ്യ അറസ്റ്റ് ചെയ്തു. പ്രസിഡന്റ് പുട്ടിനെ കൊലയാളിയെന്നും സൈനികരെ ഫാഷിസ്റ്റുകളെന്നും വിളിക്കുന്ന ബാനറുകളുമായി മോസ്കോയിൽ കഴിഞ്ഞ മാസം ഇവർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
English Summary: Russia shell attack in Ukraine













