കറാച്ചി ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 225 പേർ മരിച്ചു. ദേശീയ പാതകളിലൂടെയുള്ള യാത്ര തടസ്സപ്പെട്ടതോടെ ഈ മേഖല ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തിൽ റെയിൽപാളങ്ങൾ ഒഴുകിപ്പോയതിനാൽ ട്രെയിൻ ഗതാഗതവും മുടങ്ങി. ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കുടുങ്ങിപ്പോയ ആളുകളെ സൈന്യത്തിന്റെ സഹായത്തോടെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്താനുള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. 26 ജില്ലകളിലായി ആയിരക്കണക്കിന് ആളുകൾ അഭയാർഥികളായി. നാൽപ്പതിനായിരത്തോളം വീടുകളും തകർന്നു.
English Summary: Flood hit Pakistan’s Balochistan province













