പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (85) അന്തരിച്ചു. പുലർച്ചെ നലോടെ പാലക്കാട് കോങ്ങാട് ആയിരുന്നു അന്ത്യം. തൃശൂർ ആകാശവാണി നിലയത്തിൽ നിന്ന് 1998 ൽ മ്യൂസിക് കമ്പോസറായി വിരമിച്ച അദ്ദേഹത്തിന്റെ സംഗീതരംഗത്ത് സംഭാവന പകരങ്ങളില്ലാത്തതായിരുന്നു. 1981ൽ ഇറങ്ങിയ ‘പുഷ്പാഞ്ജലി‘യാണ് പി.കെ കേശവൻ നമ്പൂതിരിയെന്ന സംഗീതസംവിധായകന് ആകാശവാണിയ്ക്ക് പുറത്തും പേരും പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തത്.
കൃഷ്ണ ഭക്തി നിറഞ്ഞുനിൽക്കുന്ന പ്രതീകങ്ങളാൽ സമ്പന്നമായ രമേശൻ നായരുടെ വരികൾക്ക് ഭാവപൂർണ്ണിമ നൽകിയ ജയച്ചന്ദ്രന്റെ ആലാപനങ്ങൾക്ക് ഇന്നും ചലച്ചിത്രഗാനങ്ങളെ വെല്ലുന്ന
പ്രശസ്തിയുണ്ട്.










തരംഗിണിയ്ക്കായി യേശുദാസ് പാടിയ വനമാല എന്ന ആൽബത്തിൽ













തൃശൂർ നിലയത്തിൽ കാൽ നൂറ്റാണ്ടിലധികം ലളിത സംഗീതപാഠം അവതരിപ്പിച്ച പി.കെ കേശവൻ നമ്പൂതിരി എണ്ണമറ്റ ലളിതഗാനങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. അദ്ദേഹം ഈണമിട്ട്, ജി.വേണുഗോപാലും സുജാതയും പാടിയ കാവാലം ചുണ്ടന്റെ….എന്നതടക്കമുള്ള ലളിതഗാനങ്ങൾ പ്രസിദ്ധമാണ്.ഗായകൻ കൂടിയായ കേശവൻ നമ്പൂതിരി ധാരാളം ലളിതഗാനങ്ങൾ പാടിയിട്ടുമുണ്ട്.
. കടപ്പാട് 

About The Author
No related posts.