Chandrayaan-3 Launch: ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ വിക്ഷേപണത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ ചന്ദ്രയാന്‍ -3 ഒരു പുതിയ അധ്യായമാണ് എഴുതുന്നത്. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളും അഭിലാഷങ്ങളും ഉയര്‍ത്തികൊണ്ട് അത് ഉയരത്തില്‍ കുതിക്കുന്നു. ഈ സുപ്രധാന നേട്ടം നമ്മുടെ ശാസ്ത്രജ്ഞരുടെ നിരന്തരമായ അര്‍പ്പണബോധത്തിന്റെ തെളിവാണ്. അവരുടെ ആത്മാവിനെയും ചാതുര്യത്തെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയുടെ അഭിമാനവും പ്രതീക്ഷയും വഹിച്ചു കൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. LVM3 ബഹിരാകാശ പേടകം ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കാൻ ആവശ്യമുള്ള ഭ്രമണപഥത്തിലെത്തിയതോടെ വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് (ജൂലൈ 14) ഉച്ചയ്ക്ക് 2.35ന് വിക്ഷേപണ വാഹനം കുതിച്ചുയർന്നത്.
ബഹിരാകാശത്തേക്ക് വലിയ രീതിയിലുള്ള പേലോഡ് വഹിക്കാനുള്ള കഴിവിന് പേരുകേട്ട ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് എൽവിഎം-3. ഇസ്രോ വികസിപ്പിച്ചെടുത്ത ഏറ്റവും ശക്തമായ റോക്കറ്റാണ് ഇത്. റോക്കറ്റുകളുടെ ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽവിഎം-3, രണ്ട് ഖര-ഇന്ധന ബൂസ്‌റ്ററുകളും ഒരു ലിക്വിഡ്-ഇന്ധന കോർ സ്‌റ്റേജും ഉൾക്കൊള്ളുന്ന മൂന്ന്-ഘട്ട റോക്കറ്റാണ്. ഖര-ഇന്ധന ബൂസ്‌റ്ററുകൾ പ്രാരംഭ ത്രസ്‌റ്റ് നൽകുന്നു, അതേസമയം ദ്രവ-ഇന്ധന കോർ ഘട്ടമാണ് റോക്കറ്റിനെ ഭ്രമണപഥത്തിലേക്ക് നയിക്കുന്നതിന് സുസ്ഥിരമായ ത്രസ്‌റ്റ് ഉറപ്പാക്കുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം ഒരു റോവറിനെ വിന്യസിക്കാൻ രൂപകൽപ്പന ചെയ്‌ത 2 മീറ്റർ ഉയരമുള്ള ലാൻഡർ ഈ ദൗത്യത്തിൽ ഉൾപ്പെടുന്നു. തുടർച്ചയായ പരീക്ഷണങ്ങൾ നടത്തി ഏകദേശം രണ്ടാഴ്‌ചയോളം റോവർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐഎസ്ആർഒയുടെ മുൻ ദൗത്യമായ ചന്ദ്രയാൻ-2, 2020-ൽ ഒരു ഓർബിറ്ററിനെ വിജയകരമായി വിന്യസിച്ചിരുന്നു. എന്നാൽ ചന്ദ്രയാൻ 3ന്റെ ടച്ച്ഡൗൺ സൈറ്റിന് സമീപമുണ്ടായ ഒരു അപകടത്തിൽ അതിന്റെ ലാൻഡറും റോവറും നിർഭാഗ്യവശാൽ നശിച്ചു. ഇന്നുവരെ സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്‌റ്റേറ്റ്സ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയിട്ടുള്ളൂ.
സ്വകാര്യ ബഹിരാകാശ വിക്ഷേപണങ്ങളിലും ഉപഗ്രഹ അധിഷ്ഠിത വ്യവസായത്തിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള കേന്ദ്ര നയങ്ങളുടെ പ്രഖ്യാപനത്തിന് ശേഷമുള്ള രാജ്യത്തെ ആദ്യത്തെ പ്രധാന ദൗത്യമാണ് ഇസ്രോയുടെ ഈ വിക്ഷേപണം.
Credits: https://malayalam.indiatoday.in/













