LIMA WORLD LIBRARY

പെറുവിൽ ‘7 അടിയുള്ള പറക്കുന്ന അന്യഗ്രഹജീവികൾ’ ആക്രമിച്ചതായി പ്രദേശവാസികൾ; എന്നാൽ പോലീസുകാർ പറയുന്നത് ഇങ്ങനെ…

Peru Aliens Scare: പെറുവിലെ ഗ്രാമവാസികളെ ഭയത്തിലാഴ്ത്തി കൊണ്ട് കഴിഞ്ഞയാഴ്‌ച നടന്ന സംഭവവികാസങ്ങളിൽ ഗുരുതര വെളിപ്പെടുത്തലുമായി ആളുകൾ രംഗത്ത് വന്നത് അടുത്തിടെയാണ്, ഏഴടിയോളമുള്ള പറക്കുന്ന അന്യഗ്രഹജീവികൾ തങ്ങളെ ആക്രമിച്ചതായി അവർ അവകാശപ്പെടുന്നു. എന്നാൽ പെറുവിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സംശയിക്കുന്നത് ഗ്രാമവാസികൾ ‘പെലക്കരകൾ’ (മുഖം ഭക്ഷിക്കുന്നവർ) ആണെന്ന് കരുതിയത് മധ്യ-ദക്ഷിണ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനധികൃത സ്വർണ്ണ ഖനന സംഘത്തിലെ അംഗങ്ങളെയാണെന്നാണ്.

ഗോത്ര വിഭാഗത്തിന്റെ ആയുധങ്ങൾക്ക് മുന്നിൽ കീഴടങ്ങാത്ത, ഭീമാകാരമായ തലകളോട് കൂടിയ വെള്ളി നിറമുള്ള ജീവികളാണെന്നാണ് പ്രദേശവാസികൾ ആദ്യം അക്രമികളെ വിശേഷിപ്പിച്ചത്. ദ ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം, തദ്ദേശീയരായ ഇകിതു വിഭാഗക്കാർ പറയുന്നതനുസരിച്ച്, ജൂലൈ 11 മുതൽ  ഇവയുടെ ആക്രമണം ആരംഭിച്ചു.

ജൂലായ് 29ന് 15 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ അനധികൃത ഖനിത്തൊഴിലാളികൾ ശ്രമിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ കൗമാരക്കാരിയുടെ കഴുത്തിൽ വെട്ടും മറ്റ് മുറിവുകളും ഏറ്റതായി റിപ്പോർട്ടുണ്ട്.

മറ്റൊരാൾക്ക് ഇവരുടെ ആക്രമണത്തിൽ തലയ്ക്ക് മുറിവേറ്റതായും റിപ്പോർട്ടുണ്ട്. “അവർ സ്പൈഡർമാൻ സിനിമയിലെ ഗ്രീൻ ഗോബ്ലിനെ പോലെ കവചിതരായി തോന്നുന്നു,” ഇകിതു നേതാവ് വില ദി ഡെയ്‌ലി മെയിലിനോട് പറഞ്ഞു. “അവന്റെ തല നീളമുള്ളതാണ്, മുഖംമൂടിയും നീളമുള്ളതാണ്, കണ്ണുകൾ പകുതി മഞ്ഞനിറമാണ്. എന്നിട്ടും അവർ ഞങ്ങളെ നന്നായി കാണുന്നു” അദ്ദേഹം പറഞ്ഞു.

ലാറ്റിനമേരിക്കയെ പതിറ്റാണ്ടുകളായി നശിപ്പിച്ചു കൊണ്ടിരിക്കുന്ന ബ്രസീലിലെ ഒ പ്രൈമിറോ കമാൻഡോ ഡാ കാപ്പിറ്റൽ, കൊളംബിയയുടെ ക്ലാൻ ഡെൽ ഗോൾഫോ, ഫാർക്ക് തുടങ്ങിയ മയക്കുമരുന്ന് കാർട്ടലുകളുടെ സ്വർണ്ണ മാഫിയകളാണ് ‘ഏഴടി ഉയരമുള്ള അന്യഗ്രഹജീവികൾ’ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പെറുവിലെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ഭീകരത പടർത്തി ഭയം ജനിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവരെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. പ്രദേശവാസികളെ അവരുടെ വീടുകളിൽ പൂട്ടിയിട്ട് അനധികൃത സ്വർണ്ണ ഖനികളിൽ നിന്ന് അകറ്റി നിർത്തുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പ്രോസിക്യൂട്ടർമാർ അവകാശപ്പെട്ടു.

പെറുവിയൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഈ സ്വർണ്ണ മാഫിയ ഗ്രൂപ്പുകളെ അവരുടെ സ്വന്തം രാജ്യങ്ങളിൽ നിന്ന് സൈനികർ പുറത്താക്കിയതാണ്. ഇപ്പോൾ അനധികൃതമായി സ്വർണ്ണം കുഴിച്ചെടുക്കാനായി പെറുവിലേക്ക് എത്തിയതാണ് ഇവർ. അനധികൃത ഖനന സംഘങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രദേശത്തിനകത്തും പുറത്തും സഞ്ചരിക്കുകയാണെന്നും, നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px