LIMA WORLD LIBRARY

ഐഎസ് ഭീകരരുടെ സാന്നിധ്യം; അന്വേഷണം ആരംഭിച്ച് കേരള പോലീസ്

IS Terrorist Kerala: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡൽഹി പോലീസിന്റെ കണ്ടെത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു.

കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ്‌ എബ്രഹാം വിഷയം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പോലീസ് കേരളത്തിന്‌ കൈമാറും. കേരള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരും.

മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പോലീസ് അറിയിച്ചിരുന്നു. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടെത്തിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും അന്വേഷണ സംഘം അറിയിച്ചിരുന്നു.

ഡൽഹിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു : പിടികിട്ടാപ്പുള്ളിയായ ഐഎസ്ഐഎസ് ഭീകരൻ അറസ്‌റ്റിൽ

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്ഐഎസ്) ഭീകരൻ ഷാഫി ഉസാമ എന്ന മുഹമ്മദ് ഷഹനാസിനെ ഡൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാഫി പൂനെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. ഡൽഹി സ്വദേശിയായ ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.

പൂനെ ഐഎസ്ഐഎസ് മൊഡ്യൂൾ കേസിൽ പ്രതിയായ ഇയാൾ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇയാൾക്കായുള്ള തിരച്ചിലിൽ മറ്റ് രണ്ട് ഭീകരർ കൂടെ പിടിയിലായിട്ടുണ്ട്. ഷാഫി ഉൾപ്പടെയുള്ള മൂന്ന് തീവ്രവാദികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ ഒളിത്താവളങ്ങളിൽ നിന്ന് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമ്മിക്കാൻ ഉപയോഗിക്കുന്ന ദ്രാവക രാസവസ്തു ഉൾപ്പെടെയുള്ള നിരവധി സ്‌ഫോടക വസ്തുക്കൾ അധികൃതർ കണ്ടെടുത്തു.

അടുത്തിടെ, ഷാനവാസിനെയും മറ്റ് മൂന്ന് തീവ്രവാദികളെയും കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പൂനെ ഐസിസ് മൊഡ്യൂൾ കേസിൽ ഒരു ഡോക്ടർ അടക്കം അഞ്ച് പേരാണ് ഇതുവരെ അറസ്റ്റിലായത്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px