LIMA WORLD LIBRARY

പോര് രൂക്ഷം: 60 ഹമാസ് ഭീകരരെ വധിച്ച് ഇസ്രയേല്‍ സേന, 250 ബന്ദികളെ രക്ഷപ്പെടുത്തി

Israel hamas war: ഗാസ അതിര്‍ത്തിക്ക് സമീപം ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നടത്തിയ നീക്കത്തില്‍ 60 ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു. പിന്നാലെ 250-ലധികം ബന്ദികളെ സേന രക്ഷപ്പെടുത്തി. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു. ഇതിന്റെ വീഡിയോ ഇസ്രയേല്‍ സേന പുറത്തുവിട്ടിട്ടുണ്ട്.

‘സുഫ ഔട്ട്പോസ്റ്റിലേക്ക് ഇരച്ചുകയറിയ 250 ബന്ദികളെ ഫ്‌ലോട്ടില്ല 13 യൂണിറ്റ് വിജയകരമായി രക്ഷിച്ചു. 60 ലധികം ഹമാസ് ഭീകരരെ വധിച്ചു. ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ മുഹമ്മദ് അബു ആലി ഉള്‍പ്പെടെ 26 തീവ്രവാദികളെ പിടികൂടിയതായി സൈന്യം അറിയിച്ചു’, എഡിഎഫ് അറിയിച്ചു.

വെടിയൊച്ചകള്‍ കേള്‍ക്കുന്നതിനിടെ ഇസ്രായേല്‍ സൈനികര്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം. ഒരു സൈനികന്‍ വെടിയുതിര്‍ക്കുന്നതിനിടെ മറ്റൊരാള്‍ ഔട്ട്പോസ്റ്റിലേക്ക് ഗ്രനേഡ് എറിയുന്നു. ബങ്കറിനുള്ളില്‍ സൈനികര്‍ ബന്ദികളെ ആശ്വസിപ്പിക്കുന്നു. ചിലര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നു. നടക്കാന്‍ കഴിയാത്തവരെ സൈനികര്‍ സ്ട്രച്ചറില്‍ ചുമക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഒക്ടോബര്‍ 7-ന് സുഫ സൈനിക പോസ്റ്റ് തിരിച്ചുപിടിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ഫ്‌ലോട്ടില 13 യൂണിറ്റ് ഗാസ സുരക്ഷാ വേലിക്ക് സമീപമെത്തിയത്. ബന്ദികളെ മനുഷ്യകവചമായി ഉപയോഗിച്ച നിരവധി സായുധ ഭീകരരെ ഈ സേന നേരിട്ടിരുന്നു. കവചിത വാഹനങ്ങളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും സേനയ്ക്ക് സഹായം ലഭിച്ചു . പിന്നാലെയാണ് 60 ഹമാസ് ഭീകരരെ അവര്‍ വധിക്കുകയും ബന്ദികളെ വിജയകരമായി രക്ഷപ്പെടുത്തുകയും ചെയ്തത്.

ഇസ്രയേലും ഹമാസും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇതുവരെ 2,800 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനിടെ വടക്കന്‍ ഗാസയിലെ 1.1 ദശലക്ഷം പലസ്തീനികളെ 24 മണിക്കൂറിനുള്ളില്‍ തെക്കന്‍ ഗാസയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ഐഡിഎഫ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍
ഹമാസ് ഒഴിപ്പിക്കല്‍ ഉത്തരവിനെ ഒരു തന്ത്രമായി കരുതി തള്ളി. ആളുകളോട് വീടുകളില്‍ തന്നെ തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇതിനിടെ ഗാസയിലെ ആക്രമണത്തിന് പിന്തുണ വർദ്ധിപ്പിക്കുന്നതിനായി, ഹമാസ് കൊന്നുവെന്ന് അവകാശപ്പെട്ട് മരിച്ച കുട്ടികളുടെയും സാധാരണക്കാരുടെയും ഗ്രാഫിക് ചിത്രങ്ങൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെയും നാറ്റോ പ്രതിരോധ മന്ത്രിമാരെയും ഇസ്രായേൽ കാണിച്ചു.

ഒക്‌ടോബർ ഏഴിനാണ് ഇസ്രായേലിന് നേരെ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇതോടെ ഹമാസിനെ നശിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതിജ്ഞയെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘത്തിൽ1,500 പേർ മരിച്ചതോടെ ദുരന്തത്തിന്റെ വക്കിലാണ് ഇപ്പോൾ ഗാസ.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇതാ:

1. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസ സിറ്റിയിലെ ഷാതി അഭയാർത്ഥി ക്യാമ്പ് തകർന്നു. ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ നടത്തിയ ബോംബാക്രമണത്തിന്റെ തിരിച്ചടിയായിരുന്നു ഇത്. വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 1500-ലധികം പാലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

2. ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ, യുദ്ധം അടുത്ത ഘട്ടത്തിലേക്ക് പോകുമെന്ന് ഇറാന്റെ യുഎൻ മിഷൻ മുന്നറിയിപ്പ് നൽകി. ഹമാസ് ആക്രമണത്തിന്റെ പങ്കാളിത്തം നിഷേധിച്ചെങ്കിലും, ഹമാസിന്റെ ഓപ്പറേഷൻ വിജയം ഇസ്രായേലിന്റെ ഏറ്റവും വലിയ പരാജയമാണെന്ന് ഇറാൻ പറഞ്ഞു.

3. ഒക്‌ടോബർ 12 മുതൽ ഓരോ 30 സെക്കൻഡിലും ഇസ്രായേൽ പീരങ്കികൾ കൊണ്ട് ഗാസ മുനമ്പിൽ വെടിയുതിർക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 4,000 ടൺ സ്ഫോടകവസ്തുക്കൾ അടങ്ങിയ ഏകദേശം 6,000 യുദ്ധോപകരണങ്ങൾ ഉപയോഗിച്ച് ഗാസയിൽ ബോംബാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം ഒരു പ്രസ്താവനയിൽ പറഞ്ഞു.

4. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ ഗാസയ്ക്ക് സമീപം കൂടുതൽ സൈന്യത്തെ അണിനിരത്തി.

5. പിന്തുണ വർദ്ധിപ്പിക്കുന്നതിനായി ഹമാസ് സംഘർഷത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങൾ ഇസ്രായേൽ പുറത്തുവിട്ടു. വെടിയുണ്ടകളാൽ ചിതറിക്കിടക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോകളും വീഡിയോകളും കണ്ടു. സൈനികരെ തലയറുത്ത് കൊല്ലുന്നതും, യുവാക്കളെ ജീവനോടെ കത്തിക്കുന്നതും കണ്ടിരുന്നുവെന്ന് ടെൽ അവീവിൽ എത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു,

6. അന്താരാഷ്ട്ര സംഘടനകളും നേതാക്കളും അടിയന്തര വെടിനിർത്തലിനും ക്രോസ് ഫയറിൽ കുടുങ്ങിയ സാധാരണക്കാരുടെ സംരക്ഷണവും ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലായനം ചെയ്ത 400,000 വരുന്ന പാലസ്തീനികൾക്ക് അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കാൻ 294 മില്യൺ ഡോളറിന്റെ അടിയന്തര സഹായം ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.

7. ഇസ്രായേലിലേക്ക് സൈന്യത്തെ അയക്കാൻ യുഎസിന് പദ്ധതിയില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി വ്യക്തമാക്കി. അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇസ്രായേലിൽ നിന്ന് യൂറോപ്പിലേക്ക് യുഎസ് ചാർട്ടർ വിമാനങ്ങൾ ക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

8. അതേസമയം, 230 ഓളം വരുന്ന ഇന്ത്യക്കാടങ്ങിയ ആദ്യ ബാച്ച് വെള്ളിയാഴ്ച രാവിലെ ചാർട്ടർ വിമാനത്തിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഇസ്രായേലിലുള്ള ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഇന്ത്യ ഓപ്പറേഷൻ അജയ് ആരംഭിച്ചിട്ടുണ്ട്.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px