LIMA WORLD LIBRARY

ടിസിഎസിൽ നിയമനത്തിന് കൈക്കൂലി; 16 ജീവനക്കാരെ പിരിച്ചുവിട്ടു

TCS Bribery Scam: ഈ വർഷം ആദ്യം പുറത്തുവന്ന നിയമന കൈക്കൂലി കേസിൽ അന്വേഷണം പൂർത്തിയാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിലാണ് ഇക്കാര്യം അറിയിച്ചത്. എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറയുന്നത് പ്രകാരം, 16 ജീവനക്കാരെ പിരിച്ചുവിടുകയും, ആറ് ബിസിനസ് അസോസിയേറ്റ് സ്ഥാപനങ്ങളെ ടിസിഎസ് അന്വേഷണത്തിന് ശേഷം ചുമതലകളിൽ നിന്നൊഴിവാക്കുകയും ചെയ്‌തു.

കൂടാതെ, ആറ് വെണ്ടർ സ്ഥാപനങ്ങളെയും അവയുടെ ഉടമകളെയും അഫിലിയേറ്റുകളെയും കമ്പനിയുമായി വാണിജ്യ ബന്ധം പുലർത്തുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്. “ഞങ്ങളുടെ അന്വേഷണത്തിൽ ഇതിൽ 19 ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എല്ലാവർക്കും എതിരെ നടപടി എടുത്തിട്ടുണ്ട്, പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 16 ജീവനക്കാരെ കമ്പനിയിൽ നിന്ന് പുറത്താക്കി, 3 ജീവനക്കാരെ റിസോഴ്‌സ് മാനേജ്‌മെന്റ് ഫംഗ്ഷനിൽ നിന്ന് നീക്കം ചെയ്‌തു” എക്സ്ചേഞ്ച് ഫയലിംഗിൽ പറയുന്നു.

ടിസിഎസിൽ ജോലിക്ക് കൈക്കൂലി

കമ്പനിയിലെ റിക്രൂട്ട്‌മെന്റ് പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്ന മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് ബിസിനസ് ലഭിക്കുന്നതിന് കൈക്കൂലി നൽകുന്നതിൽ സ്റ്റാഫിംഗ് സ്ഥാപനങ്ങൾ ഉൾപ്പെട്ടതായി ആരോപണം  ഉയർന്നതിന് ശേഷമാണ് കമ്പനി പരിശോധന തുടങ്ങിയത്. ഇതിന് മാസങ്ങൾക്ക് ശേഷമാണ് അന്വേഷണ റിപ്പോർട്ട്  പുറത്തുവന്നിരിക്കുന്നത്.

ജൂണിലാണ് അഴിമതി മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് സ്‌റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ ടിസിഎസ് പറഞ്ഞു. പിന്നീട് കമ്പനിയുടെ വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ, ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ആറ് ജീവനക്കാരെയും സ്‌റ്റാഫിംഗ് സ്ഥാപനങ്ങളെയും പിരിച്ചുവിട്ട് കമ്പനി ഇതിനകം അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു.

കമ്പനിക്ക് സാധാരണയായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് വകുപ്പുകളുണ്ട്, എച്ച്ആർ, ടാലന്റ് അക്വീസിഷൻ എന്നിവ. എന്നാൽ ആവശ്യത്തിന് വൈദഗ്ധ്യം ഉള്ള തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കമ്പനി ആശ്രയിക്കുന്നത് ബിസിനസ് അസോസിയേറ്റ് സ്ഥാപനങ്ങൾ, സ്‌റ്റാഫിംഗ് സ്ഥാപനങ്ങൾ എന്നിവയാണ്, അവിടെ നിന്ന് അവർക്ക് കരാർ ജീവനക്കാരെ ലഭിക്കും; ചന്ദ്രശേഖരൻ പറഞ്ഞു.

“വിഭവങ്ങളുടെ മൊത്തത്തിലുള്ള വിന്യാസത്തിൽ ഏത് സമയത്തും, അവരിൽ 2-3 ശതമാനം അത്തരം ബിസിനസ് അസോസിയേറ്റുമാരോ കരാറുകാരോ ആണ്. ചില ബിഎ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കമ്പനിയിലെ ചില വ്യക്തികൾ തങ്ങൾക്ക് അനുകൂലമായി റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരാതി.” ചന്ദ്രശേഖരൻ വ്യക്തമാക്കി.

“ടിസിഎസിനൊപ്പം പ്രവർത്തിക്കുന്ന ധാരാളം ബിഎ സ്ഥാപനങ്ങളുണ്ട്. ബിഎ ഫേം എന്ന് വിളിക്കപ്പെടുന്ന ഒരു സ്ഥാപനത്തെ റിക്രൂട്ട് ചെയ്യുന്നതിനോ യോഗ്യത നേടുന്നതിനോ കമ്പനിയിൽ കർശനമായ ഒരു പ്രക്രിയയുണ്ട്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള 1,000-ത്തിലധികം സ്ഥാപനങ്ങൾ ഉണ്ട്, കാരണം 55 രാജ്യങ്ങളിൽ ഞങ്ങൾക്ക് വിഭവങ്ങൾ ആവശ്യമാണ്. ഓരോരുത്തരും അവരവരുടെ നൈപുണ്യ ലഭ്യതയെ ആശ്രയിച്ച് ഒരു നിശ്ചിത അളവിൽ ബിസിനസ് ചെയ്യുന്നു,” ചന്ദ്രശേഖരൻ വിശദീകരിച്ചു.

റിക്രൂട്ട്‌മെന്റ് അഴിമതിയിൽ സ്ഥാപനം അന്വേഷണം പൂർത്തിയാക്കിയതായും ഉചിതമായ നടപടി സ്വീകരിച്ചതായും കമ്പനിയുടെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ കൃതിവാസൻ പറഞ്ഞു.

അന്വേഷണം പൂർത്തിയാക്കിയതായി കൃതിവാസൻ പറഞ്ഞു. “ഞങ്ങളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി വിശ്വസിക്കുന്നവർക്കെതിരെ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ലംഘനത്തിന്റെ തോത് അനുസരിച്ച് നടപടികൾ വ്യത്യസ്‌തമാണ്, എന്നാൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു, അത് അവസാനിച്ചു” കൃതിവാസൻ വ്യക്തമാക്കി.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px