LIMA WORLD LIBRARY

പ്രധാനമന്ത്രിയുടെ സ്വപ്നത്തിലെ ഏറ്റവും വലിയ മുദ്ര; 2030ഓടെ ഇന്ത്യ ജപ്പാനെ പിന്തള്ളി മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും

India will become third larest economy: ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നത്തിന് മറ്റൊരു ആഗോള ഏജന്‍സിയുടെ അംഗീകാര മുദ്രകൂടി. വരുന്ന ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും 2030 ഓടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും  എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2022ല്‍ തുടര്‍ച്ചയായി രണ്ട് വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ അതിവേഗതയുണ്ടാകുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ മാനുഫാക്ചറിംഗ്, തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പിഎംഐ) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍, രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. എന്നാല്‍ 2030 ഓടെ ജപ്പാനെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാനാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഏജന്‍സി അതിന്റെ കണക്കുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഏഴ് വര്‍ഷത്തിനുള്ളില്‍ അതായത് 2030 ഓടെ ഇന്ത്യയുടെ ജിഡിപിയുടെ വലുപ്പം 7300 ബില്യണ്‍ ഡോളറിലെത്തുമെന്നും ജപ്പാന്റെ ജിഡിപി ഈ കണക്കുകളേക്കാള്‍ പിന്നിലാകുമെന്നും പറയുന്നു. എസ് ആന്റ് പി ഗ്ലോബല്‍ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 6.2 ശതമാനം മുതല്‍ 6.3 ശതമാനം വരെ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തുടര്‍ച്ചയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് ഈ വളര്‍ച്ചയുടെ ഏറ്റവും വലിയ സംഭാവനയെന്നും എസ് ആന്റ് പി ഗ്ലോബലിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കന്നു. നിലവില്‍, ജിഡിപിയുടെ കാര്യത്തില്‍, അമേരിക്കയാണ് ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ. തൊട്ടുപിന്നാലെ ചൈനയും ജപ്പാനും. അതേസമയം, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം വളരെ വലുതാണ്.

എസ് ആന്റ് പി ഗ്ലോബലിന്റെ ഈ പിഎംഐ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നല്ല വാര്‍ത്തയാണ്. അമേരിക്കയുടെ ജിഡിപി (യുഎസ് ജിഡിപി) നിലവില്‍ 25,500 ബില്യണ്‍ ഡോളറാണെന്നും രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജിഡിപി (ചൈന ജിഡിപി) 18000 ബില്യണ്‍ ഡോളറാണെന്നും ജപ്പാന്റെ ജിഡിപിയുടെ (ജപ്പാന്‍ ജിഡിപി) വലുപ്പം 4200 ബില്യണ്‍ ഡോളറാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം അദ്ദേഹവും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ മന്ത്രിമാരും പല അവസരങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. 2047ഓടെ ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ എത്തുകയും വരുന്ന അഞ്ച്-ആറ് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയരുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങളില്‍ ഒന്ന്.

2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നിരവധി പുതിയ ഉയരങ്ങള്‍ കൈവരിച്ചുവെന്നത് ശ്രദ്ധേയമാണ്. 2014ല്‍ പത്താം സ്ഥാനത്തായിരുന്ന അത് ഇന്ന് ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അഞ്ചാം സ്ഥാനത്താണ്. കോവിഡ് കാലഘട്ടത്തില്‍, ലോകത്തിലെ എല്ലാ സമ്പദ്‌വ്യവസ്ഥകളും തകര്‍ന്നപ്പോള്‍, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഈ തകര്‍ച്ചയില്‍ നിന്ന് കരകയറുകയും ലോകം മുഴുവന്‍ ഇന്ത്യയുടെ ഉയര്‍ച്ചയെ അംഗീകരിക്കുന്ന തരത്തില്‍ വേഗത കൈവരിക്കുകയും ചെയ്തു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px