ദുരന്തങ്ങൾ പടി കടന്നെത്താൻ അധികനേരം വേണ്ട. ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മാത്രമായി ആരെയും സൃഷ്ടിച്ചിട്ടില്ല. ആർക്ക് എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. എന്റെ ദേഹത്തു മുള്ളുകൊള്ളുമ്പോൾ എനിക്കുണ്ടാകുന്ന വേദന തന്നെ അപരർക്കും ഉണ്ടാകുമെന്ന് മറന്നു പോകരുത്. അതിന്റെ ഗ്രാവിറ്റിക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. നമുക്ക് എല്ലാം ആഘോഷമാക്കാനുള്ളതല്ലായെന്ന തിരിച്ചറിവ് ഉണ്ടാകണം. നേരും നെറിയും നമ്മുടെ എഴുത്തുകളിൽ ചൂഴ്ന്നു നില്ക്കട്ടെ.











