എന്റെ പ്രതികരണം സാക്കിര്‍ – സാക്കി നിലമ്പൂര്‍

Facebook
Twitter
WhatsApp
Email

പഹല്‍ഗാമില്‍ പോയന്റ് ബ്ലാങ്കില്‍ ജീവിതമവസാനിച്ച പ്രിയപ്പെട്ട എന്റെ സഹോദരങ്ങളേ …

എന്ത് പറയണം നിങ്ങളോട് ഞാന്‍. ?
സങ്കടക്കടല്‍
അലയടിക്കുന്ന ഹൃദയവുമായി ജീവിതത്തിന്റെ നല്ലപാതിക്കരികില്‍ ചുറ്റും നടക്കുന്നതൊന്നുമറിയാതെ ലോകത്തെ മറന്ന് മരവിച്ചിരുന്ന പ്രിയപ്പെട്ട എന്റെ പെങ്ങളേ…!

പൊട്ടിക്കരയാന്‍ തോന്നുന്നുണ്ട് ശരിക്കും..
തേങ്ങലുകള്‍ തൊണ്ടക്കുഴിയില്‍ വന്നെന്നെ വീര്‍പ്പുമുട്ടിക്കുന്നു.

ഇവിടെ ഇന്നെന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു.
ഇവിടെ ഞാനൊരധികപ്പറ്റാണ് എന്ന് പലരും
പറയുന്നു.
താടിയുള്ള എന്നെയും പലരും സംശയത്തോടെ നോക്കുന്നു. ഇവിടെ നിന്ന് പൊയ്‌ക്കൊള്ളാന്‍ പറയുന്നു.

അറബിപ്പേരുള്ള ചില ചെറ്റകളുടെ ചെയ്തികളാല്‍
ഞങ്ങള്‍ കുറെപേരെയും പലരും സംശയമുനയിലാക്കുന്നു.

പക്ഷേ,
ഒന്ന് ഞാന്‍ നെഞ്ചില്‍ കൈ വെച്ചു പറയാം.
അവര്‍ മുസ്ലിംകളേയല്ല.
വെറും മുസ്ലിം നാമധാരികള്‍ മാത്രം.
മുസ്ലിമെന്ന പദത്തിന്റെ അര്‍ത്ഥമറിയാത്തവര്‍.
ഗുരുവിനെ പഠിക്കാത്തവര്‍.
ഗുരുവിന്റെ വാക്കുകളെ വളച്ചൊടിച്ചവര്‍.
മഹനീയമാതൃക പിന്‍പറ്റാത്തവര്‍.

ഇത്തരം തന്തയില്ലാത്ത തരവഴിത്തരം കാണിക്കുന്നവരുടെ മതമല്ല ഒരിക്കലും ഞാന്‍ പഠിച്ച മതം.
ഒരു
മുസ്ലിമിനത് കഴിയില്ല..
കാരണം
ഇസ്ലാമിക ചരിത്രം സത്യസന്ധമായി പരിശോധിക്കുകയാണെങ്കില്‍ അന്യമതസ്ഥരോട് സൗഹാര്‍ദത്തിലും സഹകരണത്തിലും വര്‍ത്തിച്ചതിന്റെ ധാരാളം മാതൃകകള്‍ കാണാനാവും. ഇസ്ലാമിക പ്രബോധന രംഗത്ത് ദിവ്യസന്ദേശത്തിന്റെ അജയ്യതകൊണ്ടും അമാനുഷികതകൊണ്ടും വെല്ലുവിളിച്ചു എന്നല്ലാതെ ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി ഒരിക്കലും കാണാനാകില്ല.
അഥവാ
അങ്ങനെയൊന്നുണ്ടെങ്കില്‍, അതായത്
അമുസ്ലിംകളെ ഇസ്ലാം സ്വീകരിപ്പിക്കുന്നതിനോ മറ്റു മതങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിനോ നിര്‍ബന്ധിക്കുന്ന തരത്തില്‍ ബോധപൂര്‍വമായ ഒരു പരിശ്രമം നടന്നിട്ടുണ്ടെങ്കില്‍ അത് ചെറ്റത്തരം തന്നെയാണ്.
നൂറ് ശതമാനം മതത്തിനെക്കുറിച്ചറിയാത്തവരാണവര്‍.

പ്രവാചകന്റെ കാലശേഷം വന്ന സച്ചരിതരായ ഖലീഫമാരുടെ കാലഘട്ടത്തില്‍ പോലും മുസ്ലിംകള്‍ അന്യമതസ്ഥരെ സാമ്പത്തികമായും ശാരീരികമായും സഹായിച്ച ധാരാളം തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. ഒന്നാം ഖലീഫ അബൂബക്ര്‍ ഇറാഖിലെ ഹീറയിലെ അന്യ മതസ്ഥരുടെ കാര്യത്തില്‍ ഗവര്‍ണറായ
ഖാലിദ് ബിന്‍ വലീദിന് ഇപ്രകാരം എഴുതി:
‘ അന്യമതസ്ഥനായ ഒരാള്‍ക്ക്
ഏതെങ്കിലും വിധത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്തവിധം ദൗര്‍ബല്യമുണ്ടെങ്കില്‍, അല്ലെങ്കില്‍ ഒരു സമ്പന്നന് വല്ല വിപത്തും ബാധിച്ച് അവന്‍ ദരിദ്രനായി മാറിയാല്‍, എന്നിട്ട് അവന്റെ മതത്തിലെ ആളുകളോട് സഹായം ചോദിക്കേണ്ട അവസ്ഥയാണ് അവനുളളതെങ്കില്‍ അവന്റെയും അവന്റെ ആശ്രിതരുടെയും കാര്യം പൊതുഖജനാവില്‍ നിന്നും നിര്‍വഹിക്കപ്പെടുക തന്നെ വേണം.’

ഇസ്ലാമിക രാജ്യത്ത് ജീവിച്ചിരുന്നവര്‍, അവര്‍ ഏത് മതക്കാരായാലും അവരുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റപ്പെട്ടിരുന്നു. അടിസ്ഥാന ജീവിത പ്രശ്നങ്ങളില്‍ യാതൊരു വേര്‍തിരിവും അവര്‍ അഭിമുഖീകരിച്ചിരുന്നില്ല. ജീവിത ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുളളവരുടെ മുമ്പില്‍ കൈ നീട്ടുന്ന അവസ്ഥ ഇല്ലാത്തവിധം പൊതുഖജനാവില്‍നിന്ന് അവര്‍ക്ക് ഒരു വിഹിതം നല്‍കിയിരുന്നു.

ഖലീഫ അബൂബക്കര്‍ സൈന്യങ്ങളെ യുദ്ധത്തിന് അയക്കുന്ന സമയത്ത് ഇപ്രകാരം നിര്‍ദേശം നല്‍കിയിരുന്നു:
‘നിങ്ങള്‍ മഠങ്ങളില്‍ ആരാധനയില്‍ മുഴുകിയിരിക്കുന്ന പുരോഹിതന്മാരുടെ അടുത്തുകൂടെ കടന്നു പോകാന്‍ ഇടയുണ്ട്. അവരെ നിങ്ങള്‍ ഉപദ്രവിക്കുകയോ, അവരുടെ മഠങ്ങള്‍ നിങ്ങള്‍ തകര്‍ക്കുകയോ ചെയ്യരുത്.’

ഖലീഫ ഉമര്‍ തന്റെ ഭരണത്തിന്‍ കീഴിലുളള അമുസ്ലിംകളോട് മാന്യമായി പെരുമാറുകയും അവരുമായുളള ഉടമ്പടികള്‍ പൂര്‍ത്തീകരിക്കുകയും അവര്‍ക്ക് വേണ്ടി യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. അവരുടെ കഴിവില്‍ കവിഞ്ഞ യാതൊരു ബാധ്യതയും അദ്ദേഹം അവരെ ഏല്‍പിച്ചിരുന്നില്ല.

ഈ മാതൃകകളറിയാത്ത
നയവഞ്ചകരാണിവര്‍.
അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത പന്നികളാണവര്‍..!
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ നിഷ്‌കരുണം വെടിവെച്ച് കൊന്ന ചോരക്കൊതി മാറാത്ത
ചെറ്റച്ചെന്നായ്ക്കള്‍ .

തെരുവിലിട്ട് പേപ്പട്ടികളെ കൊല്ലും പോലെ അടിച്ച് കൊല്ലണം ഇവരെയും ഇവരെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാവരെയും.

അതാണ് വേണ്ടത്..

About The Author

Leave a Reply

Your email address will not be published. Required fields are marked *