അവര്‍ ഒരുമിച്ചുകൂടി, ഒരു ശരീരം പോലെ നിശബ്ദതയിലേക്ക് കാലെടുത്തുവച്ചു. സമാധാന നടത്തം ഉച്ചത്തിലോ, നാടകീയമായോ ആയിരുന്നില്ല. അത് ലളിതമായിരുന്നു: ശ്വാസം, ചുവടുവെപ്പ്, ശ്വാസം, ചുവടുവെപ്പ്.
പാദരക്ഷകള്‍ ശ്രദ്ധയോടെ നിലത്തു തൊട്ടു. മരങ്ങള്‍ക്കിടയിലൂടെ കാറ്റ് നീങ്ങി. അവരുടെ നിശബ്ദത ഏതൊരു മന്ത്രത്തേക്കാളും വ്യക്തമായി സംസാരിച്ചു. ഒരുമിച്ച് നടക്കുമ്പോള്‍, സമാധാനം ലോകത്തില്‍ നിന്ന് നമ്മള്‍ ആവശ്യപ്പെടുന്ന ഒന്നല്ല – അത് അതിനുള്ളില്‍ നമ്മള്‍ പരിശീലിക്കുന്ന ഒന്നാണ് എന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.
ഓരോ ചുവടും ഒരു ചെറിയ വഴിപാടായിരുന്നു:
ഭൂമിയോട് ഒരു മൃദുസ്പര്‍ശം പോലെ,
കാലത്തോട് ഒരു നന്ദിപ്രാര്‍ത്ഥന പോലെ.
ഓരോ ശ്വാസവും ഒരു ദീപശിഖയായി തെളിഞ്ഞു,
അകത്തെ ഇരുട്ടിനെ സാന്ത്വനപ്പെടുത്തുവാന്‍.
ഓരോ നിശ്ശബ്ദതയും ഒരു സംഗീതമായി മാറി,
വാക്കുകള്‍ക്കതീതമായ സത്യത്തെ പാടുവാന്‍.
ഓരോ നേര്‍നോട്ടവും ഒരു അംഗീകാരമായി,
”നീയും ഞാനും പോലെ തന്നെ” എന്ന് പറയുവാന്‍.
ഓരോ ചുവടും ഒരു വിത്തായി വീണു,
നാളെയുടെ സമാധാനം മുളപ്പിക്കുവാന്‍.
ഓരോ ഹൃദയമിടിപ്പും ഒരു ജപമായി,
അകത്തളങ്ങളില്‍ ശാന്തി വിളയിക്കുവാന്‍.
ഓരോ നിമിഷവും ഒരു സാന്നിധ്യമായി തുറന്നു,
ഇപ്പോള്‍ ഈ ഭൂമിയയെ വിശുദ്ധ സ്ഥലമാക്കുവാന്‍.
ഒന്നിനും എതിരല്ല, മറിച്ച് ആഴമേറിയ ഒന്നിനുവേണ്ടിയാണ്: ക്ഷമ, അനുകമ്പ, പങ്കുവെച്ച മനുഷ്യത്വം. ലോകം ഉപരിതലത്തില്‍ മാറ്റമില്ലാതെ നമ്മുടെ ചുറ്റും തുടര്‍ന്നു. എന്നിട്ടും ഉള്ളില്‍, എന്തോ മൃദുവായി.
നടത്തം അവസാനിച്ചു. പാത ശൂന്യമായി. പക്ഷേ നിശ്ചലത തുടരുന്നു.
സമാധാനം നമ്മള്‍ സഞ്ചരിക്കുന്ന ദൂരമല്ല. അടുത്ത ഘട്ടത്തിലേക്ക് നാം കൊണ്ടുവരുന്ന അവബോധമാണ്.
പ്രഭാത വെളിച്ചം വീശുമ്പോള്‍ മുതല്‍ നമ്മള്‍ നടക്കുന്നു.
വാദമില്ലാതെ, തിടുക്കമില്ലാതെ.
ശ്വാസം ഉയരുന്നു, ശ്വാസം വീഴുന്നു.
ഓരോ ചുവടും ഒരു നിശ്ശബ്ദ പ്രതിജ്ഞയാകട്ടെ:
കൂടുതല്‍ കേള്‍ക്കുക,
കുറച്ച് വിധിക്കുക.
കൂടുതല്‍ മനസ്സിലാക്കുക,
കുറച്ച് പ്രതികരിക്കുക.
കൂടുതല്‍ സ്‌നേഹിക്കുക,
കുറച്ച് ഭയപ്പെടുക.
കൂടുതല്‍ ക്ഷമിക്കുക,
കുറച്ച് പിടിച്ചുനില്‍ക്കുക.
കൂടുതല്‍ ശ്വസിക്കുക,
കുറച്ച് ഓടിപ്പോകുക.
കൂടുതല്‍ സാന്നിധ്യമാകുക,
കുറച്ച് തെളിയിക്കാന്‍ ശ്രമിക്കുക.
കൂടുതല്‍ കൈകോര്‍ക്കുക,
കുറച്ച് വേര്‍തിരിക്കുക.
കൂടുതല്‍ പ്രകാശമാകുക,
കുറച്ച് ശബ്ദമാകുക.
ഓരോ ചുവടും ഭൂമിയെ തൊടുമ്പോള്‍
ഹൃദയം മനുഷ്യനെ തൊടട്ടെ.










