മിത്രങ്ങൾ പലതുണ്ട്
ഭാവനാ പുഷ്പങ്ങൾ തന്നിലെ തേനുണ്ണുവായ്
എത്തുന്ന ശലഭങ്ങൾ
അതു തന്നെയാണിന്ന് മിത്രമേ നീയെന്റെ പുസ്തകം
ഗ്രന്ഥങ്ങളെക്കുറിച്ചിന്നു നീ നൽകിടും ശബ്ദാഢ്യ സന്ദേശമെന്നിലിടം നേടുമ്പോൾ
സദ്ചിന്തയെന്നിലുണർത്തുന്നു നിത്യവും
പൊൻതിരി ദീപ്തം ചൊരിഞ്ഞിടുന്നു.
നീ തരും ചിന്തകൾ
മാനസോല്ലാസമായ്
ത്തീരുന്നതെങ്കിലു-
മെൻ ഭാവന ക്കേഴു വർണ്ണങ്ങൾ ചാലിച്ച
ങ്ങക്ഷരച്ചെപ്പുതുറക്കാൻ പഠിപ്പിച്ച
മിത്രമേ നീ തന്നെയാണെന്റെ പുസ്തകം
ഏകാന്തമാമൊരു മാനസം തന്നിലിന്നാ ശ്വാസമെത്രമേൽ തങ്ങിടുന്നു.
ജൻമം മുഴുവൻ കടപ്പെട്ടു നിൽക്കയാ
ണെന്നാത്മ മിത്ര മാം തന്നിൽത്തന്നെ .
എന്നുമുണ്ടായിട്ടും നിന്നുടെ ചാരെ ഞാൻ
ജൻമം പകുത്തു നൽകീടും വരെ ….!!
About The Author
No related posts.