LIMA WORLD LIBRARY

പെങ്ങിന്റെ ഇമെയിൽ വന്നു, ആളെക്കുറിച്ച് വിവരമില്ല; പീഡന ആരോപണം കത്തുന്നു

തായ്പേയ് (തയ്‍വാൻ) ∙ ‘ഞാൻ സുരക്ഷിതയാണ്, ആരോപണം അസത്യമായിരുന്നു’– മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച ടെന്നിസ് താരം പെങ് ഷുവായിയുടേതായി ചൈനയുടെ ഔദ്യോഗിക പ്രക്ഷേപകരായ സിജിടിഎന്നിൽ വന്ന ഇ–മെയിൽ അവരുടെ തിരോധാനത്തെക്കുറിച്ചുള്ള ദുരൂഹത കൂട്ടി.

3 ഒളിംപിക്സിൽ പങ്കെടുക്കുകയും 2013 ൽ വിമ്പിൾഡനും പിറ്റേവർഷം ഫ്രഞ്ച് ഓപ്പൺ ഡബിൾസും നേടുകയും ചെയ്ത മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരം പെങ് (35) ഈ മാസം രണ്ടിന് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് 75 കാരൻ സാങ്ങിനെതിരെ ആരോപണം ഉന്നയിച്ചത്. പോസ്റ്റ് വെയ്ബോ ഉടൻ നീക്കം ചെയ്തെങ്കിലും വിവാദം കത്തിപ്പടർന്നു. പെങ്ങിനെക്കുറിച്ച് പിന്നീട് വിവരമില്ല. അവർ ജീവിച്ചിരിപ്പുണ്ടോ എന്നും പോലും സംശയിക്കുന്നു. 2018ൽ വിരമിച്ച സാങ് ഇപ്പോൾ പൊതുരംഗത്തില്ല.

ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്. ഒന്നുമറിയില്ലെന്നാണ് ചൈനയുടെ പ്രതികരണം.

പെങ്ങിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് വനിതാ ടെന്നിസ് അസോസിയേഷൻ (ഡബ്ല്യുടിഎ) ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ചൈനയിൽ ഡബ്ല്യുടിഎ ടൂർണമെന്റുകൾ നടത്തില്ലെന്ന് രാജ്യാന്തര ടെന്നിസ് ഫെഡറേഷൻ വക്താവ് ഹീഥർ ബോളർ അറിയിച്ചു.

English Summary: Doubts over China tennis star Peng Shuai’s email raise safety concerns

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px