LIMA WORLD LIBRARY

പിഎം കെയർ: 2021 മാർച്ച് വരെ ലഭിച്ചത് 10,990 കോടി രൂപ; 64 ശതമാനം ചെലവഴിച്ചില്ല; റിപ്പോർട്ട്

2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ പിഎം കെയറുകൾ സമാഹരിച്ച തുകയിൽ 64 ശതമാനം ഇതുവരെ വിനിയോഗിച്ചിട്ടില്ലെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡിനെതിരായ പോരാട്ടങ്ങൾക്കുള്ള ധന സമാഹരണത്തിനായാണ് പിഎം കെയറുകൾ രൂപീകരിച്ചത്. പ്രവർത്തനം തുടങ്ങിയതിനു ശേഷം, ആദ്യ വർഷത്തിൽ 3,976 കോടി രൂപ മാത്രമാണു ചെലവാക്കിയത്.

2021 സാമ്പത്തിക വർഷത്തിൽ സംഭാവനകളും മറ്റുമായി 7,679 കോടി രൂപ ലഭിച്ചു. 2020 സാമ്പത്തിക വർഷത്തിലെ 3,077 കോടി രൂപയും ഫണ്ടിൽ അവശേഷിച്ചിരുന്നു. 235 കോടി രൂപയാണ് പലിശ ഇനത്തിൽ ലഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം മാർച്ച് വരെ 3,976 കോടി രൂപ മാത്രമാണു കേന്ദ്രം ചെലവാക്കിയത്.  6.6 കോടി ഡോസ് കോവിഡ് വാക്സീൻ വാങ്ങാനായി 1,392 കോടി രൂപ ഉപയോഗിച്ചു. 5000 വെന്റിലേറ്ററുകൾ വാങ്ങാൻ 1,311 കോടി രൂപ ഉപയോഗിച്ചു.

എന്നാൽ ഒന്നിലധികം അവസരങ്ങളിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വെന്റിലേറ്ററുകൾ തകറാറിലായതോ അല്ലെങ്കിൽ പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവു മൂലം ഉപയോഗിക്കാനാകാതെ വരികയോ ചെയ്തു. രാജ്യത്തെ കുടിയേറ്റ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ മാത്രമാണു നീക്കിവച്ചത്. 2020 ലോക്ഡൗണിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച വിഭാഗങ്ങളിലൊന്നാണ് ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാർ.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px