Facebook
Twitter
WhatsApp
Email

മലയാളത്തിന്റെ മഹാനായ കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. കാരൂരിന്റെ കഥകളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ബസേലിയസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പിന്നീട് കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ നിന്നും കാരൂർ കഥകൾ വായിക്കാനെടുത്തു. വല്ലാത്ത ഒരു നീറ്റലോടു കൂടി മാത്രമേ ആ കഥകളിലൂടെ ഒരു വായനക്കാന് കടന്നുപോകാൻ കഴിയൂ.

കുട്ടിയുടെ പൊതിച്ചോറു മോഷ്ടിക്കേണ്ടിവരുന്ന അധ്യാപകന്റെ കഥ പറയുന്ന *പൊതിച്ചോറ്* ഒരു വിങ്ങലാണ്. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും വായനക്കാരന്റെയുള്ളി ലെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കഥകൾ. കുട്ടികളുടെ കണ്ണു തെളിയിക്കുന്ന അധ്യാപകൻ ജീവിതത്തിന്റെ നാൽക്കവലയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്നതിന്റെ നേർക്കാഴ്ച ഈ കഥകളിൽ കാണാം. ഇന്ന് കാലം മാറി … അധ്യാപകരും വളരെ മാറി….
മാറ്റം പ്രകൃതി നിയമമാണല്ലോ ?

മോഹൻദാസ് മുട്ടമ്പലം

About The Author

One thought on “കാരൂർ കഥകൾ വീണ്ടും വായിക്കുമ്പോൾ – മോഹൻദാസ് മുട്ടമ്പലം”

Leave a Reply

Your email address will not be published. Required fields are marked *