മലയാളത്തിന്റെ മഹാനായ കഥാകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. കാരൂരിന്റെ കഥകളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് ബസേലിയസ് കോളജിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. പിന്നീട് കോട്ടയം പബ്ലിക്ക് ലൈബ്രറിയിൽ നിന്നും കാരൂർ കഥകൾ വായിക്കാനെടുത്തു. വല്ലാത്ത ഒരു നീറ്റലോടു കൂടി മാത്രമേ ആ കഥകളിലൂടെ ഒരു വായനക്കാന് കടന്നുപോകാൻ കഴിയൂ.
കുട്ടിയുടെ പൊതിച്ചോറു മോഷ്ടിക്കേണ്ടിവരുന്ന അധ്യാപകന്റെ കഥ പറയുന്ന *പൊതിച്ചോറ്* ഒരു വിങ്ങലാണ്. വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും വായനക്കാരന്റെയുള്ളി ലെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്യുന്നവയാണ് ഈ കഥകൾ. കുട്ടികളുടെ കണ്ണു തെളിയിക്കുന്ന അധ്യാപകൻ ജീവിതത്തിന്റെ നാൽക്കവലയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്നതിന്റെ നേർക്കാഴ്ച ഈ കഥകളിൽ കാണാം. ഇന്ന് കാലം മാറി … അധ്യാപകരും വളരെ മാറി….
മാറ്റം പ്രകൃതി നിയമമാണല്ലോ ?
മോഹൻദാസ് മുട്ടമ്പലം
About The Author
No related posts.
One thought on “കാരൂർ കഥകൾ വീണ്ടും വായിക്കുമ്പോൾ – മോഹൻദാസ് മുട്ടമ്പലം”
Super
