ചെമ്പകമേ ശിരസ്സായിരുന്നു നിൻ
സൗകുമാര്യവും സൗരഭവും
നിന്നെ കണ്ടു ഞാൻ സായൂജ്യമടഞ്ഞൊരു
കൗമാരകടന്നു വാർദ്ധക്യ കാലേ
നിന്നെ കണ്ടാശ് ശ്ലേഷിഷിക്കുവാൻ
വന്ന നേരം
ആ കാഴ്ചയെൻ കരളിനെ പകുത്തു
കട മുറിച്ചു നിൻ ദേഹം
ചിതലരിച്ചും ഓർമയറ്റും വിസ്‌മൃതിയിൽ.
ഒരു പൂ ചോദിച്ചെത്തി ഒരു പുഷ്പ ചക്രം
സമർപ്പിച്ചു അശ്രുകണങ്ങൾക്കൊപ്പം.
ധന്യം നിൻ കാറ്റും ഗന്ധവുമേറ്റ
ഓരോ ദിനവും നിമിഷവും ഓർമകളും.
ഒരു ശിഖരമോടിച്ച് നിന്നെ ചേർത്ത്
നിർത്തിയിരുന്നെങ്കിലെന്നും വെള്ളവും
വളവും വിളിക്കുമേകി പൂജിച്ചിരുന്നേനെ
ഹൃദയ വാടിയിൽ ഓർമ്മക്കാലത്തിൻ
കിനാക്കൾക്ക് കണ്ണീർ നനവോർമ്മ നീ