സ്വന്തം അമ്മയെ,
പെങ്ങളെ, മകളെ
മതത്തിന്റെ വ്യഭിചാര മുറിയുടെ ഇരുളിൽ
മറക്കുന്നവരാണ്
ഫാസ്സിസ്റ്റുകൾ.
അധികാരത്തിന്റെ
ഇടനാഴികകളിൽ
ഉപേക്ഷിക്കപ്പെട്ടവരാണ് മനുഷ്യർ.
സോഷിലിസ്സത്തെ
കറുത്ത തുണികളിൽ
പൊതിഞ്ഞവർക്ക്
അധികാരത്തിന്റെ തീക്കനലേറ്റ് ഹൃദയം പൊള്ളിക്കൊണ്ടിരിക്കുന്നു.
ഹിറ്റ്‌ലറും, മുസ്സോളിനിയും ശൂലവും, രാമ മന്ത്രവും
പാടി അധികാരം കൊണ്ട് ഭാരതാംബയെ
വ്യഭിചരിക്കുന്നു.
വേദങ്ങളെയും , തത്വ സംഹിതകളെയും ചാണക ബുദ്ധിയിലേക്ക് ആവാഹിക്കുന്നു.
കോർപ്പറേറ്റുകളുടെ കഴുതകളായ് തീരുന്നു
ഭരണകൂടം.
മതങ്ങൾ ചാണകത്തിലെ പുഴുക്കളാകുന്നു.
“”””””””””””””””””””””””””””””””””””
മണിചാവക്കാട്.