ഹോട്ടൽ നടത്തിപ്പുകാരിയാണ് പാത്തുമ്മ .
എന്തിനും ഏതിനും കണക്ക് വെക്കുന്നവൾ. എന്നാലും
എല്ലാം വളരെ വാത്സല്യത്തോടെ മാത്രമേ പറയൂ.
ഭർത്താവിന്റെ മരണശേഷം മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഈ ഹോട്ടലിലെ വരുമാനം കൊണ്ടാണ്.
മൂത്തമകളുടെ കല്യാണം കഴിഞ്ഞ് ആദ്യമായി വിരുന്നിന് വന്ന മരുമകന് വേണ്ടി പാത്തുമ്മ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി.
ഭക്ഷണം കഴിക്കാൻ തുടങ്ങിയ
മരുമകന്റെ അടുത്തേക്ക് ഇറച്ചിക്കറിയുടെ പാത്രം നീക്കിവെച്ച് കൊടുത്ത് പാത്തുമ്മ പറഞ്ഞത്രേ..
” ഹോട്ടൽല് വിക്ക്ണ കണക്കിനാണേൽ ഇത് രണ്ടെർച്ചിയിണ്ട് ..
ന്നാലും ഉമ്മാടെ
പൊന്ന്മോൻ പള്ള നെർച്ച് കഴിക്ക്. “
-സാക്കി.
നിലമ്പൂർ













