LIMA WORLD LIBRARY

ഇന്ത്യന്‍ വ്യോമസേനയ്ക്കായി ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കാനുള്ള കരാറിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

India US defence deal: ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തില്‍ പുതിയ ചുവടുവെപ്പ്.  ഇന്ത്യന്‍ വ്യോമസേനയ്ക്കായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായുള്ള ജിഇ എയ്‌റോസ്‌പേസിന്റെ കരാര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസ് അംഗീകരിച്ചു . ജൂണില്‍ നടന്ന,  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും യുഎസും തമ്മില്‍ ഈ കരാര്‍ ഉണ്ടാക്കിയത്.

ഇന്ത്യയുമായി ജിഇ ജെറ്റ് എഞ്ചിന്‍ കരാര്‍ തുടരാന്‍ യുഎസ് കോണ്‍ഗ്രസ്, ബൈഡന്‍ ഭരണകൂടത്തിന് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎല്‍) വിവിധ സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ജെറ്റ് എഞ്ചിനുകളുടെ നിര്‍മ്മാണം,  ലൈസന്‍സിംഗ് ക്രമീകരണങ്ങള്‍ എന്നിവ നടപ്പാക്കും.

ഈ കരാര്‍ പ്രകാരം, ജിഇ എയ്റോസ്പേസ് അതിന്റെ 80 ശതമാനം സാങ്കേതികവിദ്യയും എഫ്414 ഫൈറ്റര്‍ ജെറ്റ് എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നതിനായി ഇന്ത്യയ്ക്ക് കൈമാറും. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) എംകെഐഐയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാണ് ഈ സാങ്കേതികവിദ്യാ കൈമാറ്റം ലക്ഷ്യമിടുന്നത്. 99 ജെറ്റ് എഞ്ചിനുകളുടെ സഹ നിര്‍മ്മാണവും കരാറില്‍ ഉള്‍പ്പെടുന്നു. സാങ്കേതിക കൈമാറ്റമുളളതിനാല്‍ ഇതിന്റെ ചെലവ് കുറയുമെന്നാണ് കരുതപ്പെടുന്നത്.  എ414 എഞ്ചിനുകള്‍ അവയുടെ പ്രകടനത്തിന് പേരുകേട്ടവയാണ്. AMCA Mk2 എഞ്ചിന്‍ പ്രോഗ്രാമില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിക്കുന്നത് തുടരുമെന്ന് യുഎസ്  മുമ്പ് തന്നെ പറഞ്ഞിരുന്നു

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px