LIMA WORLD LIBRARY

ഗാസയിൽ വെടിനിർത്തൽ കരാർ അവസാനിപ്പിച്ച ഹമാസ് നടപടിയെ കുറ്റപ്പെടുത്തി ബ്ലിങ്കൻ

Israel Hamas War: ഗാസയിൽ വെടിനിർത്തൽ കരാർ  (end of the truce) അവസാനിപ്പിച്ച ഹമാസിന്റെ നടപടിയെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ (US Secretary of State Antony Blinken). ബന്ദികളെ‌ (hostages) മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലസ്തീൻ (Palestinian)  സംഘം നൽകിയ പ്രതിജ്ഞാബദ്ധതകൾ ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വെടിനിർത്തൽ കരാർ പുതുക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ഖത്തർ (Qatar) അറിയിച്ചു. ദുബായിൽ നടന്ന COP28ൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബ്ലിങ്കൻ. ഹമാസ് ജറുസലേമിൽ ക്രൂരമായ ഭീകരാക്രമണം നടത്തിയതായും അ​​ദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജറുസലേമിലെ ബസ് സ്റ്റോപ്പിൽ പലസ്തീൻ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിരുന്നു. പിന്നീട് നടത്തിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു. ഗാസ മുനമ്പിൽ നിന്ന് തെക്കൻ തീരദേശ നഗരമായ അഷ്‌ദോദിലെ അതിർത്തി പട്ടണങ്ങൾ ലക്ഷ്യമിട്ട് ഏകദേശം 50 റോക്കറ്റുകൾ തൊടുത്തുവിട്ടതായും ഇസ്രയേൽ സൈന്യം പരാമർശിച്ചു. ഗാസയിലെ ഇസ്രായേൽ-ഹമാസ് ഉടമ്പടിയുടെ പ്രധാന മധ്യസ്ഥനായ ഖത്തർ, വെടിനിർത്തൽ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞു. ഏഴ് ദിവസം നീണ്ടുനിന്ന ഗാസയിലെ വെടിനിർത്തൽ ഇന്നലെയാണ് അവസാനിച്ചത്. ഇതിനിടെ ഹമാസ് ബന്ദികളാക്കിയ 105 പേരെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് 240 പലസ്തീൻകാരെയും മോചിപ്പിക്കുകയും ചെയ്തിരുന്നു.

നവംബർ 24ന് ആരംഭിച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ രണ്ട് തവണയാണ് നീട്ടിയത്. വ്യാഴാഴ്ച എട്ട് ബന്ദികളെയും 30 പലസ്തീൻ തടവുകാരെയും കൈമാറ്റം ചെയ്യുകയും ഗാസയിലേക്ക് കൂടുതൽ അവശ്യ സാധനങ്ങൾ എത്തിക്കാനും ഈ കരാറിലൂടെ കഴിഞ്ഞു. 17 സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 136 ബന്ദികൾ ഗാസാ മുനമ്പിൽ ഹമാസിന്റെ പിടിയിൽ തുടരുകയാണെന്നും അവരെ നാട്ടിലെത്തിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.

ഇസ്രായേൽ ഹമാസ് യുദ്ധം

പലസ്തീൻ ഭീകര സംഘടനയായ ഹമാസ് ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയോടുകൂടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന് തുടക്കമാവുന്നത്. 1,200ലധികം ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ട ഈ ആക്രമണത്തിൽ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെതിരെ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ ഗാസയിലെ ബോംബാക്രമണത്തിലൂടെയും ഗാസയിൽ 15,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഹമാസിനെ നശിപ്പിക്കുമെന്ന് ഇസ്രയേൽ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അവരെ തടയാൻ കഴിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞു. പ്രധാനമന്ത്രിയുടെ ജറുസലേമിലെ ഓഫീസിൽ നെതന്യാഹുവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   നെതന്യാഹു ഉദ്ധരിച്ച് വാർത്താ സൈറ്റായ ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ജറുസലേമിലെ മൂന്ന് പേരെ രണ്ട് ഹമാസ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന്  പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. ഈ വെടിവെപ്പിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെയാണ് ജറുസലേമിൽ ഭീകരാക്രമണമുണ്ടായത്. രണ്ട് അക്രമികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടു. വെയ്സ്മാൻ സ്ട്രീറ്റിലെത്തിയ രണ്ട് പലസ്തീൻ അക്രമികൾ വാഹനത്തിൽ നിന്ന് ഇറങ്ങി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

 

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px