ഡൽഹി വിമാനത്താവളത്തിൽ യുകെയിൽ നിന്ന് എത്തിയ മലയാളികളുടെ പ്രതിഷേധം. അതിവേഗ കോവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന നിർദേശത്തിനെതിരെയാണ് മലയാളികളായ യാത്രക്കാർ പ്രതിഷേധം ഉയർത്തിയത്.
യുകെയിൽ നിന്ന് പുറപ്പെടുമ്പോൾ ഇക്കാര്യം അറിറിയിച്ചിരുന്നില്ല എന്നും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാണ് എത്തിയതെന്നും യാത്രക്കാർ പറഞ്ഞു. ഡല്ഹിയില് നിരീക്ഷൺത്തില് പോയാല് സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും അധിക സമയവും പണവും ചിലവാകുമെന്നും യാത്രക്കാർ അധികൃതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
യുകെയിൽ നിന്നും എത്തുന്ന യാത്രക്കാർ ആർടിപിസിആറിന് വിധേയമാവുകയും രോഗം സ്ഥിരീകരിച്ചാൻ 14 ദിവസവും നെഗറ്റീവാണെങ്കിൽ 7 ദിവസവും നിരീക്ഷണത്തിൽ പോകണമെന്നുമാണ് ഡൽഹി സർക്കാരിന്റെ പുതിയ ഉത്തരവ്. ഇന്ന് ഉച്ചക്കാണ് യുകെയിൽ നിന്ന് 246 യാത്രക്കാരുമായുളള വിമാനം ഡല്ഹിയിൽ എത്തിയത്.
അതിവേഗ കോവിഡ് ബാധയെ തുടർന്ന് ഡിസംബർ 23ന് അർധരാത്രി നിർത്തിവച്ച യുകെയിൽ നിന്നുമുള്ള വിമാന സർവീസ് ഇന്നാണ് പുനരാരംഭിച്ചത്. രാജ്യത്താകമാനം ഇതുവരെ 82 അതിവേഗ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുളളത്.













