ശിവക്ലമം – JCJ

Facebook
Twitter
WhatsApp
Email

മാരുതി വന്നപ്പോൾ
മുക്കണ്ണൻ കണ്ണടച്ചേതു
സുഗന്ധമാണാസ്വദിച്ചു .

ഓർമ്മയിലുള്ള പരിമളം
ആരുടേതെന്നു ഭഗവാനുണ്ടായി തപ്പൽ.

“കള്ളസാക്ഷ്യം ചൊന്ന
കൈതപ്പൂവിൻ മണം.”
ഓർമ്മിപ്പിച്ചതിഥിയാം ഗന്ധവാഹൻ.

ശൂലിക്കു ശൂലമായ് തീരുന്നിതോർമ്മകൾ
കേവലം താരിനെ താൻ ശപിച്ചു.

പൂജയ്‌ക്കെടുക്കാത്ത പൂവിൻ സുഗന്ധമോ
പ്രാർത്ഥനാ രൂപത്തിൽ മുന്നിലെത്തി.

ശാപപരിഹാര മാർഗ്ഗമന്വേഷിച്ചോ
വിൺമൗനഗംഗയിൽ മുങ്ങി ദേവൻ.

About The Author

Leave a Reply

Your email address will not be published. Required fields are marked *