പൊക്കന്റെ കുടില്‍-നിത്യാനന്ദ് എം

Facebook
Twitter
WhatsApp
Email

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ജീവിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുവെങ്കില്‍ യാദൃശ്ഞ്ചികം മാത്രം)

മക്കൗണ്ടോ നഗരവും ചില്ലു മാളികയും അവിടെ ജീവിച്ചു മരിച്ച ബൊവേന്ദിയ കുടു:ബത്തിലേ ഏഴോളം തലമുറയും ഏകാന്തതയുടെ 1 സാങ്കല്‍പ്പിക ലോകത്തിലേക്കു നമ്മെ നയിക്കുന്നതുപോലൊന്ന്. അവിടേക്ക് നാടോടി മനുഷ്യരുടെ ഗമനാഗമനങ്ങളും പുതുമയുള്ള ആശയങ്ങളും വിദ്യകളും കൊണ്ട് മക്കൌണ്ടാ വാസികളെ ഭ്രമിപ്പിച്ചതും, സ്‌നേഹത്തിന്റെ, സമത്വത്തിന്റെ ഭൂമിക പ്രളയത്തില്‍ നശിച്ചില്ലാതുവുമെന്ന പ്രവചനവും അതിന്റെ പതനവും ഏകാന്തതയിലേക്കുള്ള പിന്‍മടക്കുവുമെല്ലാം ചരിത്രത്തിന്റെ മുന്നേയുള്ള ആവര്‍ത്തനങ്ങളുടെ ഒഴുക്കു മാത്രമാവുന്നു.

യാദവകുലം പരസ്പരം കലഹിച്ചു മരിക്കുന്നതും ! പുകച്ചുരുളുയരുന്ന ദ്വാരകനഗരം മരക്കൊമ്പിലിരുന്നു ദുഃഖത്തോടെ നോക്കിക്കാണുന്ന ഭഗവാന്‍ കൃഷ്ണന്റെ കാലില്‍ കിളിയാണെന്ന് കരുതി അമ്പ് എയ്ത വേടനും കൃഷ്ണന്റെ മരണവും പ്രവചിതമായിരുന്നല്ലോ !
എങ്കിലും പൊക്കനെ സംബന്ധിച്ച് ഇത്തരം പ്രവചനങ്ങളിലൊന്നും അയാള്‍ക്ക് വിശ്വാസമില്ല അയാള്‍ വെറും ആത്മാവണല്ലോ.

മക്കൗണ്ടോ നഗരം പോലെയോ അതിലെ പളുങ്കു കൊട്ടാരം പോലെയോ ആണ് പൊക്കന് അയളുടെ കുടില്‍. തലമുറകളായി എത്രയോ വംശാവലി അതില്‍ ജീവിച്ചു മരിച്ചു പോയി. കുടില്‍ ആശ്രയകേന്ദ്രമെന്നതിനപ്പുറം ആശയത്തിന്റെ തണലായിരുന്നു.
എണ്ണമറ്റ നാടോടി മനുഷ്യര്‍ പുത്തനാശയങ്ങളും ഞൊടുക്കുവിദ്യകളുമായി അതിലേക്ക് ചേക്കേറി പിരിഞ്ഞു പോയിരിക്കുന്നു.

സായന്തനത്തിന്റെ ചുവപ്പുരാശിയെ മറയ്ക്കാന്‍ കൂരിരുട്ട് ആവുന്നത്ര പണിപ്പെട്ടിട്ടും രക്തനിറത്തിന്റെ കട്ടികൂടി വരുന്നതല്ലാതെ!

കലപിലക്കൂട്ടി മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?
തൊട്ടടുത്ത മരങ്ങളിലേക്ക് അവ പലക്കൂട്ടങ്ങളായി പിരിഞ്ഞ് തലമുറതലമുറയായി ജീവിച്ചു പോവുന്നത്. ഒരു പക്ഷിക്കൂട്ടവും തന്റെ വാസസ്ഥലമായ മരത്തിന് ദോഷം വരുത്താറില്ല , ഇത്രയും ഉയരത്തില്‍ ഏറ്റവും ഉയര്‍ന്ന ചില്ലകളിലായി മരപൊത്തുകളിലായി അവ കൂടുക്കുട്ടുന്നത് ശത്രുക്കളില്‍ നിന്നുള്ള ആക്രമണം ഒഴിവാക്കുന്നതിനു കൂടിയാവണം.

പക്ഷികള്‍ക്ക് എങ്ങനെയാണോ തന്റെ കൂട്’ അതുപോലാണ് ചില മനുഷ്യര്‍ക്ക് പൊക്കന്റെ കുടില്‍. പൊക്കനും മക്കളുമെല്ലാം കാലത്തിന്റെ തിരശ്ശീലക്കു പിന്നിലേക്കു മടങ്ങിയെങ്കിലും ഇന്നും ആവശ്യക്കാര്‍ക്ക് അഭയമായി ജീര്‍ണ്ണിച്ചു നിലംപൊത്താറായ കുടില്‍ കാറ്റത്തൊരു കിളിക്കൂടുപോലെ നില്‍ക്കുന്നു!
പൊക്കന്റെ ആത്മാവ് അതിനു ചുറ്റും താഴെ നടക്കുന്ന നിഴല്‍ നാടകത്തിന്റെ അന്തിമ വിധി കാത്ത് ക്ഷമയോടെ പറന്നു നടക്കുന്നു.

കുടിലിന്റെ താങ്ങുകള്‍ ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്, ഒരു ഭാഗത്ത് മുട്ട് കൊടുത്ത് താങ്ങി നിര്‍ത്തിയിരിക്കുകയാണ്. വലിയൊരു കയര്‍ ഉപയോഗിച്ച് മുളം കാലില്‍ കെട്ടി തൊട്ടടുത്തുള്ള തെങ്ങിന്‍ മേലേക്ക് വലിച്ച് കെട്ടിയിരിക്കുന്നു.

പല നാടുകളില്‍ നിന്ന് ദേശങ്ങളില്‍ നിന്നു വന്നവര്‍ കുടിലില്‍ താമസമാക്കി അതിന്റെ സ്വന്തക്കാരായി മാറിയിട്ടുണ്ട്. കുടിലിന്റെ തണലില്‍ വളര്‍ന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ തൊട്ടടുത്തായി വലിയ വലിയ വീടുകളില്‍ താമസമാക്കി. ജീര്‍ണ്ണിച്ച കുടിലായിരുന്നു അവരുടെ ജീവിത വളര്‍ച്ചക്ക് നിദാനം , അവരും മക്കളുമെല്ലാം നല്ല നിലയിലായി സമ്പാദ്യം വര്‍ദ്ധിച്ചു.

അത്ര തന്നെ ഭാഗ്യമില്ലാതെപോയ വര്‍, ജീവിത ഓട്ടത്തില്‍ തോറ്റുപോയവര്‍ മഹാഭൂരിപക്ഷവും പിന്നിലായി പോയവര്‍ അവരെല്ലാം ചെറിയ വീടുകളിലോ മറ്റു കുടിലുകളിലോ ജീവിച്ചു പോരുന്നു.

പൊക്കന്റെ കുടിലില്‍ ജീവിച്ച ചിലര്‍ മറ്റുനാടുകളിലേക്ക് പോയി അവരുടെ വളര്‍ച്ചക്കൊപ്പം പുതിയ നാടിനെയും അവര്‍ മുന്നോട്ടു നടത്തി,

എന്നാല്‍ പൊക്കന്റെ കുടിലിനു ചുറ്റുമായി മണിമാളിക തീര്‍ത്ത് താമസമാക്കിയ വിരലിലെണ്ണാവുന്നവര്‍ അവര്‍ക്കും മറ്റുള്ളവര്‍ക്കും അഭയമായിരുന്ന കുടിലിനെ സംരക്ഷിച്ചില്ല, വേണ്ടുന്ന അറ്റകുറ്റ പണി നടത്തിയില്ല അതില്‍ താമസിക്കുന്ന അന്തേവാസികളെ തന്നെ ഇപ്പോളവര്‍ക്ക് വെറുപ്പാണ്. എങ്ങനെയെങ്കിലും കാറ്റത്തോ മഴത്തോ ആ പണ്ടാരമൊന്ന് തകരണേ എന്നായിരുന്നു അവരുടെ സ്വപ്നം.

പൊക്കനോര്‍ക്കുകയായിരുന്നു കുടിലിലൊരിക്കല്‍ വന്നു ചേര്‍ന്ന സമത്വത്തിന്റെ കാന്ത കട്ടയുമായി വന്ന നാടോടിയെ . അയാളുടെ തലയ്ക്കു നല്ല വിലയാണത്രെ ! അയാളുടെ മന്ത്രികത പലതും തകര്‍ക്കുമെന്ന ഭയമുള്ളവര്‍ക്ക് ഒന്നു കാണിച്ചു കൊടുക്കണം അത്ര മതി. പക്ഷേ പൊക്കനതിന് തയ്യാറല്ല തനിക്കു മാത്രം സമ്പത്തുണ്ടായാല്‍ പോര എല്ലാവര്‍ക്കുമുണ്ടാകണം അതിന് നാടോടി മാന്ത്രികന്‍ നാടുഭരിക്കണം. കാലത്തിന്റെയൊഴുക്കില്‍ മാറ്റങ്ങളുടെ പൂക്കാലം വന്നു എന്നാലുമത് എല്ലായിടങ്ങളിലേക്കുമെത്തിയില്ല

കുടിലിലെ അന്തേവാസികളെ നയിക്കുന്നതും ഉപദേശിക്കുന്നതുമെല്ലാമിന്ന് കുത്തൊഴുക്കില്‍ പുതുപണക്കാരായവരാണ് .

അതില്‍ പലരുണ്ട് എങ്കിലും പെട്ടെന്ന് പറയാന്‍ പറ്റുന്ന ചിലരെ നോക്കാം . പല നാടുകളില്‍ അലഞ്ഞ് ഗതി പിടിക്കാതെ തിരികെ വന്നൊരാള്‍ പക്ഷേ അയാള്‍ പൊക്കന്റെ കുടിലിന് അപരിചിതനല്ല!
ഗതികിട്ടാ പ്രേതം പോലെ വന്നവന്റെ പിതാവ് കുടിലിലെ താമസക്കാരനായിരുന്നു. ആ, ഇ , ഊ ക. ഖ. ഗ, ഘ ,ങ്ങ അക്ഷരങ്ങള്‍ പഠിപ്പിക്കാനായി ഇറങ്ങിയവന്‍.അറിവില്ലാത്തവരെ കബളിപ്പിച്ചും ഭൂമി മറിച്ചു വിറ്റും വലിയ സമ്പന്നനായി വീടിനു മുന്നിലെ കുടില്‍ കാണുന്നതു തന്നെ അയാള്‍ക്കിപ്പോള്‍ കലിയാണ് ‘ എന്നാലതു പ്രകടിപ്പിക്കാനയാള്‍ക്ക് ഭയമാണ് അതിനകത്തു നിന്നാലെ അതിനെ തകര്‍ക്കാനാവുവെന്ന ബോധം.

വര്‍ണ്ണ ശമ്പളമായ ബലൂണുകളുമായി വന്നൊരുത്തന്‍, സെക്കിള്‍ പഞ്ചറൊട്ടിച്ചു നടന്ന വെളുക്കനെ ചിരിക്കുന്നവന്‍, കണ്‍ കോണിലേക്കു സൂക്ഷിച്ചു നോക്കിയാല്‍ കുറുനരിയുടെ ക്രൗര്യം കാണാം. കുടിലിലെ അന്തേവാസിയായി അതിനെ കുറേക്കാലം നയിച്ചവനാണ്. പിന്നീടെന്തോ മൂപ്പിള തര്‍ക്കത്തില്‍ പരാജിതനായി. അന്നു മുതല്‍ അതു പൊളിച്ചുകളയണമെന്ന വാശിയായിരുന്നു, പലതവണ ശ്രമിച്ചിട്ടും ദുര്‍ബലപ്പെടുത്താനല്ലാതെ തകര്‍ക്കാനായില്ല. സമ്പത്ത് കുമിഞ്ഞതും അധികാരം നഷ്ട്ടമായതും മക്കളെയെല്ലാം സുരക്ഷിതരാക്കിയെന്നതും കാരണമാവാം. ഇപ്പോളൊരാശ്വാസമുണ്ടെങ്കിലും ആയുസ്സൊടുങ്ങാറായോ എന്ന ചിന്ത അയാളെ അലട്ടുന്നു.

കുടിലു തകര്‍ക്കാന്‍ നോക്കുന്നവരുടെ കൊടലുമാലയാക്കിയ നാട്ടില്‍ നിന്ന് പൊക്കന്റെ കുടിലിലെ അന്തേവാസിയായ ഒരുത്തനുണ്ട്. സുമുഖന്‍ സുന്ദരന്‍ ,താടിയിലും മോഡിയിലും ഭാഷണത്തിലും രണോത്സുകത വിളമ്പുന്നവന്‍, ജാതി മാറാല ഉള്ളിലണിഞ്ഞവന്‍, ജാതിവാല്‍ മഹിമ കൊണ്ട് തൊഴിലു കിട്ടിയോന്‍. കൂട്ടത്തിലവനാണേററവും കൗശലക്കാരന്‍, അനുരാഗവിലോചനന്‍! മെസഞ്ചറും വാട്‌സാപ്പുമവനൊരു ഹരമണ് ഏതാള്‍ക്കൂട്ടത്തിലും.

ഇനിയുമുണ്ടൊരു പ്രധാനി, നിന്റെ മേത്തുള്ള പട്ടേലരുടെ സെന്ററിനെന്തൊരു മണമാണെന്ന് ഭാര്യയെ ചേര്‍ത്തുപിടിച്ചഭിമാനിക്കുന്ന തൊമ്മിയേ പോലൊരുവന്‍ . ഇനിയും ഇനിയുമുണ്ട് ജീവിച്ച കുടിലു തകര്‍ക്കാന്‍ കിണഞ്ഞു നോക്കുന്നവര്‍.

മത്സരിച്ച് ശ്രമിച്ചിട്ടും , പല പ്രവചനങ്ങളുണ്ടായിട്ടും കാലപഴക്കത്തിനെ ആശയത്തിന്റെ മൂര്‍ച്ചയൊന്നു കൊണ്ടു മാത്രം തോല്‍പ്പിച്ച് തകരാതങ്ങനെ നില്‍ക്കുകയാണ്, അഭയമായ്, ആശ്വസമായ് , പൊക്കന്റെ കുടില്‍ .

ചതിയന്‍മാരെല്ലാം ഒത്തൊരുമിച്ചൊരു നാള്‍ പൊക്കന്റെ കുടിലേക്കു വന്നു അവിടെ താമസിക്കുന്നവരേ പേടിപ്പിച്ചു .

അതാ തെങ്ങിന്മേ കെട്ടിയ കയറിലൂടെ പാമ്പ് വരുന്നു !
കുറേപ്പേര്‍ ആര്‍ത്ത് വിളിച്ചു അതിനെ കൊല്ല് കൊല്ല് , വേണ്ട കയര്‍ അറുത്തു വിട് പുതുപ്പണക്കാര്‍ ആക്രോശിച്ചു . ചിലര്‍ സംശയിച്ച് അന്ധാളിച്ചു നില്‍ക്കുന്നു കുടിലിനെ താങ്ങി നിര്‍ത്തുന്ന കയര്‍ മുറിക്കണോ? പാമ്പിനെ കൊല്ലണോ ?

പൊക്കന്റെ ആത്മാവുറക്കെ വിളിച്ചു പറഞ്ഞു ഉണരുവിന്‍ ഉറക്കുമുണര്‍ന്നെഴുന്നേല്‍ക്കുവിന്‍, കുലംകുത്തികളെ നിലയ്ക്കു നിര്‍ത്തുവിന്‍!

കുടിലുതകരുമെന്ന ഭയത്താലോ ആട്ടിയോടിക്കപെടുമെന്ന നിരാശയാലോ മറ്റിടങ്ങളിലഭയം തേടുന്നവന്‍ ശത്രു മാത്രം. അകത്തു നിന്നു പൊരുതുന്നവനോടൊപ്പമീ പൊക്കന്റെയാത്മാവ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *