LIMA WORLD LIBRARY

അറിയേണ്ടത് – മാലൂര്‍ മുരളി (Maloor Murali)

ഏതു,മൊത്തു വാഴുന്നിഹത്തല്ലയോ

പ്രകൃതി സന്തുലന നിയമങ്ങള്‍ പാലിപ്പത് ?
മര്‍ത്യന്‍ കരാഗതമാക്കിയെന്നല്ലതു
മര്‍ത്യനെ,മര്‍ത്യന്‍വിഴുങ്ങി ജീവിപ്പതും …

യാതൊന്നും സര്‍വ്വസമത്വമായ് വാഴുവാന്‍
പ്രകൃതിയാമമ്മകല്പിച്ചതല്ലോയിഹം
പാല്‍മുലക്കണ്ണുംകടിച്ചുമുറിച്ചു നീ
പീഡനാലമ്മതന്‍ചങ്കുംതകര്‍ക്കയോ ?

കയ്യെത്തുംദൂരത്തുകിട്ടിയ തൊക്കവേ –
കാശാക്കി സൗധങ്ങളേറെയുണ്ടാക്കിയും!
കാടത്വചിന്തയ്ക്കിരുട്ടു കൂട്ടിയതില്‍
കേമരായാടിത്തിമിര്‍ക്കുന്നു സര്‍വ്വഥാ…….!

സൂരുനുംചന്ദ്രനും നക്ഷത്രജാലവും
തന്നോടടുക്കുകില്‍ വെട്ടിപ്പിടിക്കുവാന്‍
കോപ്പുകൂട്ടീടുംപെരും കഴുകക്കണ്ണന്‍
മര്‍ത്യനല്ലാതെയാരുണ്ടീയുലകത്തില്‍…..!

വിദ്യകൊണ്ടുയരങ്ങള്‍താണ്ടി പ്പിടിച്ച നീ
വിശ്വത്തിലെങ്ങുംതിളങ്ങിനില്ക്കുന്നവന്‍…..!
വിശ്വനാശത്തിനൊരുബോംബിനാല്‍ത്തന്നെ
വിശ്വവിളക്കുകെടുത്താനൊരുങ്ങുന്നവന്‍ !

സ്വന്തമിരിപ്പിടം നോക്കാതെ നാശത്തെ
സ്വന്തമാക്കീടാന്‍ശ്രമിക്കുന്ന വര്‍ഗ്ഗമേ …..
നിന്റെപേരോ മര്‍ത്യന്‍ ? സ്വയമേ നിനച്ചു –
നോക്കീടൂമനുഷ്യനായ്ത്തീരുവാന്‍ .

വിവേകമില്ലാത്തമനുഷ്യാധ: മന്‍മാരാല്‍
വേദനിപ്പിക്കുംസഹജീവ ജീവിതം …!
വെട്ടിപ്പിടുത്തത്തിന്‍ നെട്ടോട്ടയാത്രയില്‍
വെന്തെരിഞ്ഞീടുന്നതെത്രയോ ജീവിതം.?!

ഭൂമിയും ഭൂമിയിലുള്ള തുമാകവേ
ഭ്രാന്തമാക്കിക്കുതിച്ചീടുന്ന മാനവാ…..
രാജവെമ്പാലകള്‍ക്കുണ്ടോ’നിന്റെ –
വിഷ’ത്തി-
ന്റടുത്തുകരുത്തുകാട്ടീടുവാന്‍?

സുഖമെഴാന്‍ ജീവിതം നന്നാക്കി ‘നന്മ’യാല്‍
സഹജരെസ്‌നേഹിച്ചിഹത്തില്‍ വാഴേണ്ടവന്‍
പരസ്പരകലഹംനിറുത്തി നീയുലകിന്റെ
പാദത്തിനെശക്തമാക്കാന്‍ ശ്രമിക്കിനി..

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px