പുലരിപ്പൂം പുഴയോരത്ത്
തിരുതാളി വേലിക്കാട്ടില്‍
തുണിയലക്കി വിരിക്കുന്നു
വൃശ്ചികപ്പെപെണ്ണ്
നിറമാറില്‍ നീലാംബര
ഞൊറിവുകള്‍ മറയ്ക്കും ര –
ണ്ടിള മാനിന്‍ കിടാവുകള്‍
തുള്ളി നില്‍ക്കുന്നു !
അത് കാണാന്‍ ചെല്ലക്കാറ്റിന്‍
തേരിലേറി വന്നെത്തുന്നു
മഴമേഘ മദനന്‍ തന്‍
വില്ലില്‍ അമ്പുമായ് ! !
മഴത്തുള്ളി സ്ഖലിക്കുന്ന
മദപ്പാടായ് തുടുക്കുമ്പോള്‍
ചുവക്കുന്ന ചുണ്ടില്‍ ഞാനോ –
രുമ്മ വച്ചോട്ടേ ?











