ഹൈദരാബാദ്∙ ഇന്ത്യയിൽ കാണപ്പെടുന്ന കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദത്തിന് ജനിതകമാറ്റം. ഡെൽറ്റ പ്ലസ് (B.1.617.2.1) എന്ന പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജൂൺ 7 വരെ 6 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. ഇത് അതീവവ്യാപനശേഷിയും മാരകമാകാന്‍ സാധ്യതയുള്ളതുമാണെന്നാണ് മുന്നറിയിപ്പ്. കോവിഡ് രോഗികൾക്ക് നൽകുന്ന മോണോക്ലോണൽ ആന്റിബോഡി മിശ്രിതം ഡെൽറ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നു.
പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ റിപ്പോർട്ട് പ്രകാരം ഈ ഡെൽറ്റ വേരിയന്റിന്റെ 63 ജീനോമുകളാണ് മ്യൂണിക്കിലെ ഗ്ലോബൽ സയൻസ് ഇൻഷ്യേറ്റീവ്(GISAID) തിരിച്ചറിഞ്ഞിട്ടുള്ളത്.













