സ്നേഹം അളന്നു തന്നൊരാ
പാത്രത്തിൽ ഉതിർന്നുപോയെൻ വിശപ്പിന്നാർത്തികൾ
ഇരുട്ടിൻ മഹാറാണിയെന്ന
അഭിസംബോധനയിൽ വെറുത്തു
നിൻ കറുത്ത വെട്ടത്തെ .
ചവിട്ടിയരച്ച സ്വപ്നങ്ങളിൽ
നേർത്ത മഞ്ഞുതുള്ളിപോലുടഞ്ഞു
കലങ്ങി പിടയുന്നുവെൻ കണ്ണീർ.
അറിയാതെ വലയ്ക്കകത്ത്
ഇരയായ് പെട്ടു, കരയറിയാതെ
ഉഴലുന്നു പെട്ടിപെട്ടകമില്ലാതെ .
വിറയ്ക്കുന്നില്ലെൻ കരം, ചേർത്തു
പിടിക്കുന്ന കാമത്തിൽ മുഖപടം
ചീന്തിയെറിയുമ്പോൾ .
മുഖമറയിട്ടവർ കിതപ്പടക്കിയെന്നിൽ
അഴുക്കുചാലിൽ മുങ്ങി
മുഖം തിരിച്ചറിയാത്തവരായി.
രക്തമുതിർന്ന നഖക്ഷതങ്ങളിൽ
നിലാവിന്റെ മൂടുപടം വീഴുമ്പോൾ
നീയെന്നും മാന്യനാകുന്നു.
വിയർത്തവരും വിയർപ്പിച്ചവരും
നീതിയ്ക്കായ് ഉഴലുമ്പോൾ
ഗണികേ… നീ മാത്രം പിഴച്ചു പോകുന്നു.
About The Author
No related posts.