നിലാവിന്റെ തോണിയിൽ നീയെത്തുവോളം
നിഴൽമറയിൽ ഞാനൊളിച്ചിരുന്നു.
കിനാക്കളിലെപ്പോഴും നീമാത്രമായെന്നിൽ
സ്വരമായ്…നിറമായ്…നിറഞ്ഞുനി ന്നു.
പരിഭവമോതാതെ പ്രണയനികുഞ്‌ജമായി
ആകാശത്തേരിൽ വന്നിറങ്ങി.
അകംപുറമറിയാത്ത ജീവിതസമസ്യകൾ
പൂരണം നടത്തുവാൻ കാത്തുനിന്നു .
മാനത്തെപൊയ്കയിൽ മഴവില്ലുതിരുമീ
വർണ്ണങ്ങൾ നീഹാരമണിയുമ്പോൾ
ഓർമ്മയിലേറിയൊരു പൂന്തെന്നലാകുവാൻ
കാലങ്ങളായി ഞാൻ കൊതിച്ചിരുന്നു.











