മുല്ലപെരിയാറിലെ ഉയരുന്ന ജലനിരപ്പില്‍ ആശങ്ക അറിയിച്ച് കേരളം. മേല്‍നോട്ട സമിതി അധ്യക്ഷന് ചീഫ് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തെഴുതി. ജലനിരപ്പ് 142 അടിക്ക് മുകളിലെത്താതെ നോക്കാന്‍തമിഴ്നാടിന് നിര്‍ദശം നല്‍കണം എന്നതാണ് പ്രധാന ആവശ്യം. 142 അടിയായി ജലനിരപ്പ് ക്രമീകരിക്കാന്‍സുപ്രീം കോടതിയും കേന്ദ്ര ജലകമ്മിഷനും നിര്‍ദേശം നല്‍കിയകാര്യം കത്തില്‍പറയുന്നു. ഷട്ടറുകള്‍തുറന്നതോടെ വണ്ടിപെരിയാറിലും സമീപപ്രദേശങ്ങളിലും വെള്ളം പൊങ്ങി. ജനങ്ങള്‍ആശങ്കയിലാണെന്നും ചീഫ് സെക്രട്ടറി പറയുന്നു.













