മോക്ഷം പൂക്കുന്ന താഴ് വര – മോഹൻദാസ്, മുട്ടമ്പലം

മനുഷ്യമനസ്സുകളിലൂടെയുള്ള സഞ്ചാരമാണ് ലാലി രംഗനാഥിൻ്റെ മോക്ഷംപൂക്കുന്ന താഴ്‌വര. ഈ നോവലിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമബിന്ദു വേർപാടുകളുടെ അനിർവ്വചനീയമായ വിഷാദമാണ്. സന്ധ്യയെ വാരിയണിഞ്ഞു നിൽക്കുന്ന ഹിമകൂടത്തിന്‍റെ ദൃശ്യം പോലെ അത്രമേൽ ഏകാന്തതയും ആനന്ദകരമായ വേദനയും ഈ നോവലിലെ മനുഷ്യകഥ നൽകുന്നുണ്ട്. മലയാളത്തെ കവർന്നുനിൽക്കുന്ന ഒരു ഭാരതീയ ഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്‍റെ മുഴക്കം കേൾക്കുന്നതുപോലെ ഒരനുഭവം മോക്ഷംപൂക്കുന്ന താഴ് വരയുടെ വായന നൽകുന്നുണ്ട്. മനസ്സിൽ കുരുക്കുന്ന കഥാപാത്രങ്ങളുടെ സൃഷ്ടിയിലേക്ക് മാനുഷിക ചിന്തകൾക്കതീതമായി […]
An illusion – Medini

Every day I tear a page-from my book of life, Some days scribbling a few lines; on each page, Other days, I leave it unnoticed- This makes my life incomplete and uneventful. I do not know what I am looking for; Still holding my face upwards- Aspiring to capture the sun’s brightness And to dissolve […]
വ്യാഴച്ചിമിഴിയിൽ – ശ്രീമിഥില

(ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഗ്രൂപ്പിൽ ശ്രീമിഥില വ്യാഴച്ചിമിഴിയിൽ പ്രണയം തോന്നിയ കഥാ പാത്രങ്ങളെക്കുറിച്ചെഴുതിയ ആസ്വാദനം) ശ്രീ കാരൂർ സോമൻ എന്ന പ്രസിദ്ധനായ സാഹിത്യകാരന്റെ, ദീപികയിൽ വന്ന ഒരുകോടി രൂപ എന്ന കഥയിലെ ഫിജോ വർക്കി മണ്ടൻ എന്ന കഥാപാത്രം എന്നിൽ വളരെ താല്പര്യമുണ്ടാക്കിയ ഒരു കഥാപാത്രമാണ്. ബുദ്ധിജീവിയായ അദ്ദേഹം സാഹിത്യലോകത്തോടുള്ള ഒരു പ്രതിഷേധംപോലെ ‘മണ്ടൻ’ എന്ന തൂലികാനാമം സ്വീകരിച്ചത് നമ്മിൽ പലചോദ്യങ്ങളും ഉരുത്തിരിയാൻ കാരണമാകുന്നു. വലിയൊരു വിമർശനമാണ് ഇതിലൂടെ കഥാകാരൻ നമുക്ക് തരുന്നത്. വായനക്കാർക്കു ചിന്തിക്കാൻ പലതും […]
ചിന്ത – ജോസ് ക്ലെമന്റ്

നമ്മുടെ എല്ലാ പ്രവൃത്തികളുടെയും ആരംഭം ചിന്തയാണ്. നമ്മുടെ ഉദ്യമങ്ങളെല്ലാം ആലോചനയുടെ തുടർച്ചയുമാണ്. ചിന്ത വേരൂന്നിയിരിക്കുന്നത് ഹൃദയത്തിലാണ്. നമ്മുടെ ചിന്തകൾക്ക് ചതുർമുഖമുണ്ട് .അതിൽ നന്മയും തിന്മയുമുണ്ട്. ജീവനും മരണവുമുണ്ട്. വൃക്ഷത്തിന്റെ ഫലം കർഷകന്റെ സാമർഥ്യം വെളിപ്പെടുത്തുമെങ്കിൽ ചിന്തയുടെ പ്രകടനം നമ്മുടെ സ്വഭാവത്തെ പ്രകടമാക്കും. നമ്മുടെ ചിന്തകൾ ചിതറിയതാണെങ്കിലും അവ കൊണ്ട് പുതിയ രൂപങ്ങൾ മനയാനും പുതിയ ജീവിത ചിത്രം വരയ്ക്കാനുമാകട്ടെ.
വെള്ളി നാണയത്തിലേക്ക് സ്വാഗതം ഞാനുമൊരു സ്ഥാനാർത്ഥിയായിരുന്നു – മിനി സുരേഷ്

1995ലാണ് കോട്ടയം മുനിസിപ്പൽ ഇലക്ഷനിൽ ഇരുപത്തി ഒൻപതാം വാർഡിൽ നിന്നും ഞാൻ മത്സരിച്ചത്.ആ സമയത്ത് അത് വനിതാ വാർഡായിരുന്നു വിശാലമായ വാർഡാണ്.കോട്ടയം ടൗൺ മേഖലയിലുള്ള കാരാപ്പുഴ പാലം മുതൽ ഈരേക്കടവ് വരെ ഒരു ഖണ്ഡം. കോടിമതയും ചന്തക്കടവും ,കച്ചേരിക്കടവുമെല്ലാം ചേരുന്ന മറ്റൊരു ഭൂവിഭാഗവും ഇതിലുണ്ട്. അമ്മയുടെ അച്ഛന്റെയും ,അമ്മയുടെയുമെല്ലാം കുടുംബക്കാരടങ്ങിയ വലിയൊരു ബന്ധു സഞ്ചയം കോടിമതയിലുണ്ട്.ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് തിരുനക്കരയിലെ സ്ഥലത്ത് അച്ഛനും ,അമ്മയുംപുതിയ വീട് പണിത് താമസം അങ്ങോട്ടേക്ക് മാറുന്നത്. എങ്കിലും വേരുകൾ […]
ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ – സാബു ശങ്കർ

************* മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദി ടൈഡ്‌സ്, ദി റൂം നെക്സ്റ്റ് ഡോർ, ഐആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദി വിറ്റ്‌നസ്, ദി ഗേൾ വിത്ത് ദി നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദി സബ്‌സ്റ്റെൻസ് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ. കംബോഡിയയിൽ ജനിച്ച റിത്തി പാൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമർ റൂഷ് ഭരണത്തിനു കീഴിൽ നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും […]
വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടിയുടെ പ്രതിഷേധ സായാഹ്ന ധർണ്ണ ഡിസംബർ 12 ന് വൈറ്റിലയിൽ

കൊച്ചി: വൈദ്യുതി നിരക്ക് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടിയുടെ നേതൃത്വത്തിൽ ഡിസംബർ 12 വ്യാഴാഴ്ച വൈകിട്ട് 6ന് വൈറ്റില ജംഗ്ഷനിൽ പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തുന്നു. വില വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സായാഹ്ന ധർണ്ണ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ധർണ്ണയിൽ പങ്കെടുത്ത് സംസ്ഥാന ഭാരവാഹികളായ അഡ്വ ചാർളി പോൾ, ഡോ. ഹാറൂൺ എം പിള്ളൈ, ബെന്നി ജോസഫ് , ജോസ് പ്ലാക്കൽ, ജോയി ജോൺ പൊറത്തൂക്കാരൻ എന്നിവർ പ്രസംഗിക്കും. ലീന […]
പാടാനറിയാത്ത മൈനാകം – സതീഷ് കളത്തിൽ

ഘനമേറും മൗനത്തെ പിരിക്കാനാകാതെ എന്നാത്മാവ് പിടയുന്നു, ഘനമോടെ! പാടാനറിയാത്ത മൈനാകം ഞാൻ എൻറെ ഗസലുകൾ നിന്നിൽ ഉറങ്ങിക്കിടക്കുന്നു. നീയെന്നരികിലെത്തുമ്പോൾ നനയാതെ നനയുന്നെന്നധരങ്ങൾ; നിൻ മിഴികൾ തൊടുമ്പോൾ അറിയാതെ നഗ്നമാകുന്നെൻ പ്രണയം. എന്റെ പ്രണയത്തെ മനോഹരിയാക്കുവാൻ നിന്നോളം പോന്നൊരു മഴമോഹിനിയില്ല; നിൻറെ കോപവും താപവും കുളിരും ചിരിയും പെറുക്കിയെടുക്കുന്നു ഞാൻ; ഗസലുകളാക്കുന്നു! ****************
അപ്പന്മാരെ അനുസരിക്കാത്ത കേരളത്തിലെ ക്രിസ്ത്യാനികൾ ? – ജയൻ വർഗീസ്

പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം. 1653 ലെ വേനൽക്കാലം. തിരുവിതാം കൂറിലെയും കൊച്ചിയിലെയുംമലബാറിലെയും ക്രിസ്ത്യൻ പള്ളികളിൽ രഹസ്യ യോഗങ്ങൾ നടക്കുകയാണ്. അന്നത്തെ ക്രൈസ്തവ സഭയുടെഭരണാധികാരിയായിരുന്ന ബഹുമാന്യനായ തോമസ് ആർക്കിദിയോക്കോന്റെ അറിയിപ്പ് പ്രകാരമാണ് യോഗങ്ങൾ. മദ്രാസിലെ മൈലാപ്പൂരിലെ തോമാ ശ്ലീഹായുടെ പള്ളിയിൽ സന്ദർശനം നടത്തിയിരുന്ന കുറവിലങ്ങാട്ടുംചെങ്ങന്നൂരും നിന്നുള്ള രണ്ട് ശെമ്മാശന്മാർ അവരുടെ സന്ദർശന പരിപാടികൾ പെട്ടന്നവസാനിപ്പിച്ച്ഓടിപ്പിടഞ്ഞെത്തി കൊണ്ട് വന്നിട്ടുള്ള ഒരു സുറിയാനി തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലാണ് തോമസ്അരക്കിദിയോക്കോൻ നിർദ്ദേശിച്ചിട്ടുള്ള ഈ യോഗങ്ങൾ. അവിടെ മൈലാപ്പൂരിലെ തോമാ ശ്ലീഹായുടെ പള്ളിയിലെ ഒരു രഹസ്യ മുറിയിൽ തടവിലാക്കപ്പെട്ട നിലയിൽശീമയിൽ ( ഇപ്പോഴത്തെ സിറിയ ) നിന്നുള്ള മാർ അഹത്തുള്ള എന്ന പിതാവിനെ തങ്ങൾ കണ്ടുമുട്ടിയെന്നും, മലങ്കരയിലേക്കുള്ള യാത്രയ്ക്കിടയിൽ ഗുജറാത്തിലെ സൂറത്തിൽ വച്ച് ഗോവയിലെ പോർച്ചുഗീസ്ഭരണാധികാരിയുടെ ( ഇങ്കിസിറ്റർ ജനറൽ ) പടയാളികളാൽ പിടിക്കപ്പെട്ടുവെന്നും, കര മാർഗ്ഗം മൈലാപ്പൂരിൽഎത്തിച്ച് അവിടെ തോമാ ശ്ലീഹായുടെ പള്ളിയിലെ ഒരു കുടൂസ് മുറിയിൽ തടവിൽപാർപ്പിച്ചിരിക്കുകയാണെന്നുമാണ് കത്തിലെ അറിയിപ്പ്. തന്നെ ഇവിടെ നിന്ന് കപ്പലിൽ കൊച്ചി വഴി ഗോവയിലേക്ക് കൊണ്ട് പോകുമെന്നും മകരം രണ്ടാം തീയ്യതിവ്യാഴാഴ്ച രാത്രി കപ്പൽ കൊച്ചിയിൽ എത്തുമ്പോൾ കഴിയുമെങ്കിൽ വിശ്വാസികൾ കൂട്ടമായി എത്തി കൊച്ചിയിൽവച്ച് തന്നെ മോചിപ്പിക്കണമെന്നും, മോചിപ്പിക്കപ്പെടുകയാണെങ്കിൽ തോമസ് അർക്കിദിയോക്കോനെ മെത്രാനായിവാഴിച്ചു കൊള്ളാമെന്നും, അഥവാ രക്ഷപ്പെടുന്നില്ലെങ്കിൽ കൈവെപ്പ് ( മറ്റുള്ളവരെ വാഴിക്കാനുള്ള അധികാരം ) ഒഴികെയുള്ള അധികാരങ്ങളോടെ തോമസ് അർക്കിദിയോക്കോനെ മെത്രാനായി വഴിച്ചിരിക്കുന്നുവെന്നും കൂടിആ കത്തിലുണ്ടായിരുന്നു. തോമാ ശ്ലീഹ ഇന്ത്യയിൽ എത്തി ക്രിസ്തുമതം പ്രചരിപ്പിച്ചു എന്നതിന് തെളിവുകൾ ഇല്ലെന്നു ചിലർവാദിക്കുന്നുണ്ട് എന്നതിനാലും, ഏ. ഡി.52 എന്ന കാലത് തോമാ സ്ലീഹായ്ക്കു നൂറിന്റെ ചുറ്റുവട്ടങ്ങളിൽപ്രായമുണ്ടാവാൻ ഇടയുണ്ട് എന്നതിനാലും ചില സംശയങ്ങൾ ഉരുത്തിരിയുന്നുണ്ടെങ്കിലും എങ്ങിനെയോക്രിസ്തുമതം ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ എത്തിയിരുന്നു എന്നുകാണാം. സംഭവം നടക്കുന്നകാലത്ത് ഇന്നത്തേത് പോലെ വേർഷനുകൾ ഇല്ലാതിരുന്നതിന്നാലും കേട്ടറിഞ്ഞ ക്രിസ്ത്യൻ വിശ്വാസ രീതികൾപിന്തുടർന്നിരുന്നതിനാലും നസ്രാണികൾ ( നസ്രായന്റെ ആളുകൾ ) എന്ന ഒറ്റക്കുടക്കീഴിലാണ് അക്കാലത്തുക്രിസ്ത്യാനികൾ കഴിഞ്ഞിരുന്നത്. കൈവയ്പ്പ് എന്നറിയപ്പെടുന്ന ആചാരപരമായ ആത്മീയ അധികാര കൈമാറ്റം അക്കാലത്തു സുഗമമല്ലായിരുന്നുഎന്നതിനാലാവണം സഭാ ഭരണത്തിനുള്ള അഡ്മിനിസ്ട്രേറ്ററുടെ സ്ഥാനപ്പേരായിരുന്നു അർക്കിദിയോക്കോൻഎന്നത്. തന്റെ മുന്ഗാമിയായിരുന്ന ഗീവറുഗീസ് അർക്കിദിയോക്കോൻ 1637 ൽ മരണമടഞ്ഞതോടെയാണ്തോമസ് അർക്കിദിയോക്കോൻ ആ സ്ഥാനത്തു വരുന്നത്. കച്ചവടക്കപ്പലുകളിൽ ഇന്ത്യയിലെത്തിയ പോർച്ചുഗീസുകാർ ഇതിനകം ഗോവ ഉൾപ്പടെയുള്ള പല പ്രദേശങ്ങളിലുംഅധികാരം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. പരസ്പ്പരം പാര പണിതിരുന്ന നാട്ടു രാജാക്കന്മാർക്ക് നല്ല ഗാലിപ്പുകയിലസമ്മാനമായി നല്കികൊണ്ടു പോലും ഇവർ അധികാര സ്ഥാനങ്ങൾ പിടിച്ചെടുത്തു. മഹാ രാജാവിന്റെ നായർപടയാളികൾ വെളിച്ചപ്പാടിനെപ്പോലെ വാളും പിടിച്ചും, വാളിനേക്കാൾ വലിയ മീശ പിരിച്ചും നടക്കുമ്പോൾ, ആവാളുകൾക്ക് എതിരാളികളെ വെട്ടിക്കൊല്ലണമെങ്കിൽ അയാളുടെ അഞ്ചടി വരെ അടുത്തേക്ക് ചെല്ലണമായിരുന്നുഎന്നിരിക്കെ വിളിപ്പാടകലെ നിന്ന് പോലും എതിരാളിയുടെ നെഞ്ചിലേക്ക് ഇരിമ്പുണ്ട പായിച്ച് അയാളെ വകവരുത്താവുന്ന ഒരു പ്രത്യേക കുഴൽ പൊച്ചുഗീസുകാരുടെ കയ്യിൽ ഉണ്ടായിരുന്നു എന്നത് കൊണ്ട് തന്നെ നല്ലഉൾഭയത്തോടു കൂടിയാവാം തങ്ങളുടെ കണ്ണായ സ്ഥലങ്ങളിൽ കോട്ടകൾ കെട്ടുവാനും അവിടെ കച്ചവടം എന്നപേരിൽ അർമ്മാദിക്കുവാനും പല രാജാക്കന്മാരും പറങ്കികളെ അനുവദിച്ചത് എന്ന് കരുതാവുന്നതാണ്. അങ്ങിനെ നമ്മുടെ കൊച്ചിയിലും പറങ്കിക്കോട്ടകൾ ഉയരുകയും 300 പടയാളികൾ അവിടെ ആ വെടിക്കുഴലുംപിടിച്ചു കാവൽ നിൽക്കുകയും ചെയ്തിരുന്നു. മാത്രമല്ലാ, പറങ്കി അധികാരികളും കൊച്ചീ രാജാവുമായി നല്ല വാടാപോടാ ബന്ധത്തിൽ ആയിരുന്നു താനും. അത് കൊണ്ടായിരുന്നു മൈലാപ്പൂയറിൽ നിന്ന് വരുന്ന കപ്പൽഅറബിക്കടലിലൂടെ നേരെ ഗോവയ്ക്ക് പോകേണ്ടതിനു പകരം കൊച്ചിയിൽ അടുപ്പിക്കുന്നതും അവിടുത്തെഅർമ്മാദിക്കലുകളിൽ പങ്കു ചേരുന്നതും. ഈയൊരു സാഹചര്യത്തിലാണ് കൊച്ചിയിൽ എത്തുന്ന തന്നെ രക്ഷിക്കണം എന്നുള്ള അഹത്തുള്ള ബാവായുടെഅപേക്ഷ പരിഗണിച്ച് മലയാളക്കര ആകെയിലുമുള്ള പള്ളികളിൽ രഹസ്യ യോഗം ചേർന്ന നസ്രാണികൾ കൊച്ചിയിലേക്കു പോകാൻ തീരുമാനമെടുക്കുന്നതും കാൽ നടയായും വില്ലു വണ്ടികളിലുംകെട്ടുവള്ളങ്ങളിലുമായി കഷ്ടപ്പെട്ട് സഞ്ചരിച്ച് ഇരുപത്തയ്യായിരം വരുന്ന ജനക്കൂട്ടം മകരം രണ്ടാം തീയ്യതിവ്യാഴാഴ്ച കൊച്ചീക്കോട്ടയിൽ എത്തുന്നതും. അക്കാലത്തെ സാഹചര്യങ്ങളിൽ ഇത്രയും വലിയ ഒരു ജനക്കൂട്ടം ഒരുമിച്ചെത്തിയത് എല്ലാവരെയും ഭയപ്പെടുത്തി. പ്രത്യേകിച്ച് പറങ്കിപ്പടയാളികളെ. അവർ തങ്ങളുടെ കെട്ടും ഭാണ്ഡവുമായി കോട്ട ഉപേക്ഷിച്ച് കൊച്ചീ രാജാവിനെഅഭയം പ്രാപിച്ചു. വിവരമറിഞ്ഞ് ഇങ്കിസിറ്റർ ജനറൽ ഉൾപ്പടെയുള്ള പോർച്ചുഗീസ് അധികാരികളുംകൊട്ടാരത്തിലെത്തി. രാത്രിയായപ്പോൾ കപ്പൽ കൊച്ചിയിൽ എത്തി. തോമസ് അർക്കിദിയോക്കോൻ നയിക്കുന്ന ജനക്കൂട്ടം ‘ തങ്ങളുടെആത്മീയ പിതാവിനെ മോചിപ്പിച്ചു തങ്ങൾക്കു വിട്ടു തരണം ‘ എന്ന ആവശ്യം കൊച്ചീരാജാവിനെ ഉണർത്തിച്ചു. “ ക്രിസ്ത്യാനികളുടെ ആചാര്യനായ ഈ മഹർഷിയെ അവർക്കു വിട്ടു കൊടുത്ത് കൂടെ ? “ എന്ന രാജാവിന്റെതിരുവായ്മൊഴി പോർച്ചുഗീസ് അധികാരികൾ ഗൗനിച്ചതേയില്ല. എന്നെങ്കിലും അവരിൽ നിന്ന് ഗാലി പുകയിലസ്വീകരിച്ചിരിക്കാം എന്നതിനാലും പഹയന്മാരുടെ കയ്യിൽ ഉണ്ടക്കുഴൽ ഉണ്ടെന്നതിനാലുമാകാം മഹാ രാജാവ്പിന്നെ മിണ്ടിയില്ല. വാളിനേക്കാൾ വലിയ മീശ പിരിച്ചു നിന്ന രാജ കിങ്കരന്മാരുടെ മുന്നിൽ വായ തുറക്കാനാവാതെപോയ ജനക്കൂട്ടം നിശബ്ദ തേങ്ങലുകളുമായി തങ്ങളുടെ രാജാവ് തങ്ങൾക്കു വേണ്ടി നിൽക്കും എന്നപ്രതീക്ഷയോടെ കാത്തു നിന്നു. ഇനിയും ഈ ശീമക്കാരനെ ജീവനോടെ വച്ചിരുന്നാൽ സംഗതി കൂടുതൽ വഷളാവും എന്ന് തിരിച്ചറിഞ്ഞപറങ്കികൾ മലങ്കരയിൽ സത്യവിശ്വാസം പഠിപ്പിക്കാനായി സാഹസികമായി ഇറങ്ങിത്തിരിച്ച ആ പിതാവിനെകപ്പലിലുണ്ടായിരുന്ന ഒരു വലിയ കല്ല് ( അമ്മിയാകാം ) കഴുത്തിൽ കെട്ടിത്തൂക്കി കൊച്ചീക്കായലിന്റെ അഗാധആഴങ്ങളിലേക്ക് താഴ്ത്തിക്കളഞ്ഞു. 1653 മകരം മൂന്നാം തീയതി വെള്ളിയാഴ്ച പുലർന്നു. കൊച്ചീ രാജാവിന്റെ കുതിരപ്പടയുടെ കുളമ്പടികളിലുംപറങ്കിപ്പടയാളികൾ തോളിലേന്തിയ വെടിക്കുഴലുകളുടെ ഭീഷണികളിലും മരവിച്ചു നിന്ന പ്രഭാതം. ഇരുപത്തയ്യായിരം മനുഷ്യർ ഒരുമിച്ചെത്തി ആവശ്യപ്പെട്ടിട്ടും രക്ഷിച്ചെടുക്കാനാവാതെ കഴുത്തിൽ കെട്ടിത്തൂക്കിയകാട്ടു കല്ലുമായി കൊച്ചീക്കായലിന്റെ ആഴങ്ങളിൽ ആണ്ടുപോയ തങ്ങളുടെ പ്രിയ പിതാവിന്റെ ഓർമ്മകളിൽതേങ്ങിക്കരഞ്ഞ ആ ജനക്കൂട്ടത്തിന്റെ ശബ്ദം കായൽക്കാറ്റിൽ അലിഞ്ഞലിഞ്ഞ് ക്രമേണ ഇല്ലാതായി. അക്കൂട്ടത്തിൽ കത്തോലിക്കർ ഒഴികെയുള്ള സർവ്വ സഭകളിലെയും ഇന്നത്തെ അംഗങ്ങളുടെ പ്രപിതാമഹന്മാർഉണ്ടായിരുന്നു. രാജാധികാരത്തിന്റെ ചോരവാൾ വീശി പടയാളികൾ അവരെ ആട്ടിയോടിച്ചു. പടയാളികളികളിൽ നിന്ന്പിന്തിരിഞ്ഞോടിയോടി അവർ മട്ടാഞ്ചേരിയിലെ വലിയ കാൽക്കുരിശിന് കീഴിൽ വീണ്ടും ഒത്തുകൂടി. തിരസ്‌ക്കാരത്തിന്റെ തീരാ വേദന എന്തെന്ന് അവർ അനുഭവിച്ചറിഞ്ഞു. ആ വേദന ഒരു പ്രതിഷേധമായിഅവരിൽ ആളിക്കത്തിയെങ്കിലും അവർക്കു ശബ്ദമുണ്ടായിരുന്നില്ല. തിരുവായ്ക്കു എതിർ വായില്ലാത്തഅന്നത്തെ സാമൂഹ്യാവസ്ഥയിൽ ശബ്ദിക്കുന്നവന്റെ തല നിലത്തുരുളും എന്നറിയാവുന്നതു കൊണ്ടായിരിക്കണംഅവർക്കു ശബ്ദമില്ലാതെ പോയത്. എങ്കിലും അവർക്ക് അടങ്ങിയിരിക്കാനായില്ല. നിസ്സഹായരുടെ നിലവിളി പോലെ മട്ടാഞ്ചേരിയിലെ ആ വലിയകാൽക്കുരിശിൽ നിന്ന് നാല് ഭാഗത്തേക്കും അവർ വലിയ വടങ്ങൾ ( ആലാത്തുകൾ എന്ന് അന്നത്തെ നാമം ) വലിച്ചു കെട്ടി. ആ വടങ്ങളിൽ അമർത്തിപ്പിടിച്ചു കൊണ്ട് ആ മനുഷ്യ മഹാ സമുദ്രം തോമസ് അർക്കിദിയോൻചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഇങ്ങനെ ഏറ്റ് ചൊല്ലി: “ ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളകാലത്തോളം ഞങ്ങൾ റോമൻ പാപ്പയെ അംഗീകരിക്കില്ല. ഞങ്ങളുടെ ആത്മീയ പിതാവ് അന്ത്യോക്യയിൽവാണരുളുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് പാത്രിയര്കീസ് ആയിരിക്കും. ഇത് സത്യം, ഇത് സത്യം, ഇത് സത്യം.“ ഈ കൂട്ടത്തിൽ കത്തിലിക്കർ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞുവല്ലോ ? അവർ റോമൻ പാപ്പയെ ആത്മീയപിതാവായി അംഗീകരിച്ചു കൊണ്ട് മുന്നമേ വേർ തിരിഞ്ഞു നിന്നിരുന്നു. അത് കൊണ്ട് തന്നെ റോമൻ സഭയുടെരഹസ്യ അംബാസഡർമാരായി പ്രവർത്തിച്ചിരുന്ന പോർച്ചുഗീസ് കാരിൽ നിന്ന് അംഗീകാരവും ആനുകൂല്യങ്ങളുംഅനുഭവിച്ചിരുന്നു. റോമൻ സഭയിൽ ആളെ ചേർക്കുന്നതിനുള്ള പോർച്ചുഗീസുകാരുടെ കുതന്ത്രങ്ങളുടെഅവസാനമായിട്ടാണ് മട്ടാഞ്ചേരിയിലെ വലിയ കൽക്കുരിശിൽ നിന്ന് നാല് ഭാഗത്തേക്കും വലിച്ചു കെട്ടിയആലാത്തുകളിൽ മുറുകെപ്പിടിച്ചു നിന്ന ജനക്കൂട്ടത്തിന്റെ കൂട്ടക്കരച്ചിൽ ഈ പ്രതിജ്ഞയായി രൂപം പ്രാപിച്ചത്-ഇതാണ് ചരിത്ര പ്രസിദ്ധമായ കൂനൻ കുരിശ് സത്യം സംഭവിക്കാനുണ്ടായ സാഹചര്യങ്ങൾ. കൈവയ്പ്പ് എന്ന പരമ്പരാഗത ആത്മീക അധികാരം തോമസ് ആർക്കിഡിയോകോനും ഉണ്ടായിരുന്നില്ല. എന്നാൽഅഹത്തുള്ളാ ബാവായുടെ കത്തിലെ നിർദ്ദേശാനുസരണം ആലങ്ങാട്ടു പള്ളിയിൽ വച്ച് പന്ത്രണ്ടു പട്ടക്കാർചേർന്ന് അദ്ദേഹത്ത തങ്ങളുടെ മെത്രാനായി അംഗീകരിച്ചു. ഈ സംഭവങ്ങൾക്കു ശേഷം പതിനൊന്ന്വർഷങ്ങൾക്കു ശേഷം 1614 ൽ അന്നത്തെ അന്ത്യോക്യൻ പാത്രിയർക്കീസായ ഇഗ്നാത്തിയോസ് ഇരുപത്തിമൂന്നാമനാൽ നിയോഗിച്ച് അയക്കപ്പെട്ട മാർ ഗ്രീഗോറിയോസ് എന്ന പിതാവ് മലങ്കരയിൽ എത്തി ആധ്യാത്മികഅധികാര പ്രകാരമുള്ള കൈവയ്പ്പ് നല്കിയിട്ടാണ് തോമസ് അർക്കിദിയോക്കോൻ മുതൽ ഇന്നുവരെയുള്ളസകല മേല്പട്ടക്കാരും തങ്ങളുടെ തൊപ്പിയും കുപ്പായവുമായി അരമനകളിൽ വാണരുളുന്നത്. പിൽക്കാല സാഹചര്യങ്ങളിൽ തെറ്റിപ്പിരിഞ്ഞ അനേകം വേർഷനുകൾ മലങ്കര നസ്രാണികൾക്കു സംഭവിച്ചു. മാർത്തോമ്മാ സഭ മുതൽ ഡസൻ കണക്കായ പ്രോട്ടസ്റ്റൻറ് സഭകൾ വരെ ഇപ്രകാരം തെറ്റിപ്പിരിഞ്ഞ്പരിണമിച്ചുണ്ടായതാണ്. എല്ലാവർക്കും അവരവരുടെ സ്വാതന്ത്ര്യം അംഗീകരിക്കുമ്പോളും നിങ്ങളുടെയെല്ലാംപ്രപിതാമഹന്മാർ ചേർന്ന് ആലത്തിൽ പിടിച്ചു കരഞ്ഞുവിളിച്ച് നിങ്ങൾക്കും കൂടി വേണ്ടി അന്നെടുത്ത ആ സത്യംനിങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. ഇല്ലെങ്കിൽ നിങ്ങൾ പിതാക്കന്മാരെഅംഗീകരിക്കാത്തവരാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്തുവാൻ നിങ്ങളുടെ കയ്യിൽ എന്ത്ന്യായങ്ങൾ ആണുള്ളത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു ? തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ‘ ദി ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ ‘ എന്നആധികാരിക ചരിത്ര പുസ്തകത്തിലെ 162 മുതലുള്ള പേജുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളെഅധികരിച്ചിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ള ചരിത സംഭവങ്ങളെ വിലയിരുത്തിയിട്ടുള്ളത് എന്ന് വിനയ പൂർവംഅറിയിച്ചു കൊള്ളുന്നു.
കൗമാരസന്ധ്യയിലെ ചിത്രശലഭങ്ങള്‍ (വായനാനുഭവം) – ഷിഹാബ്, കുരീപ്പുഴ

കാളിദാസന്‍ പറഞ്ഞത് വാകപ്പൂവിന് ചിത്രശലഭത്തിന്‍റെ ഭാരം താങ്ങാനാകും. എന്നാല്‍ പക്ഷികളുടെ ഭാരം പേറാനാകില്ല. തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ച ശാസ്ത്ര-സാഹിത്യത്തിലെ ബഹുമുഖ പ്രതിഭ കാരൂര്‍ സോമന്‍റെ ‘കൗമാരസന്ധ്യകള്‍’ എന്ന നോവല്‍ വായിച്ചപ്പോഴാണ് കാളിദാസന്‍റെ വാക്കുകള്‍ ഓര്‍മ്മയിലെത്തിയത്. ഒരു സര്‍ഗ്ഗപ്രതിഭയുടെ അഴകും അദ്ധ്വാനവും അവരുടെ കൃതികളില്‍നിന്ന് കണ്ടെത്താന്‍ കഴിയും. എന്ന് പറഞ്ഞാല്‍ അവരുടെ ഭാവന, ഭാഷ, പദം, വാക്യം, അര്‍ത്ഥം, വര്‍ണ്ണം, അലങ്കാരം ഇതിലെല്ലാം അത് തെളിഞ്ഞു നില്‍ക്കും. ഓരോ കൃതിയും നമ്മള്‍ വായിക്കപ്പെടുന്നത് ആ കാലത്തിന്‍റെ […]
കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 11 – കാരൂര്‍ സോമന്‍

അധ്യായം-11 നാടിന്‍റ ഗന്ധം രാവിലെ ആറിനായിരുന്നു അവരുടെ ഫ്ളയ്റ്റ് നെടുമ്പാശേരിയില്‍ എത്തിയത്. ചെക്കിങും മറ്റും കഴിഞ്ഞു പിന്നേയും ഒരു മണിക്കൂര്‍ കൂടിയെടുത്തു പുറത്തേക്കുവരാന്‍. അമേരിക്കയിലെ തണുപ്പില്‍ നിന്നും കേരളത്തിന്‍റെ മണ്ണിലെത്തിയപ്പോള്‍ വല്ലാത്തൊരാശ്വാസം തോന്നുന്നതായി ബിന്ദുവിനു തോന്നി. ഇനി തിരിച്ചുപോക്ക് എന്നാണെന്നു പറയുക വയ്യ. ചിലപ്പോള്‍ അങ്ങിനെയൊന്നു ഉണ്ടായില്ലെന്നും വരും. ജീവിതത്തിന്‍റെ വലിയൊരു പരീക്ഷണമാണ് കഴിഞ്ഞത്. ആരും എഴുതിവയ്ക്കാത്ത ജീവിതമെന്ന നാടകത്തിന്‍റെ വികാരതീവ്രമായ മുഹൂര്‍ത്തങ്ങള്‍ പലതാണ് കഴിഞ്ഞുപോയത്. വേദനയില്‍ പിടഞ്ഞും നഷ്ടപ്പെടലുകളുടെ ചിന്തകളില്‍ പതറിയും ആശ്വാസത്തിന്‍റെ കിരണങ്ങള്‍ […]
നമ്പറില്ലാത്ത തീവണ്ടികൾ – സുനിത ഗണേഷ്

#################### തീവണ്ടി സ്റ്റേഷനിൽ പോകാനുള്ള വണ്ടിയുടെ നമ്പറോ, വണ്ടി വരുന്ന പാളമോ, വണ്ടി വരുമ്പോൾ നിൽക്കേണ്ട തിട്ടോ, അല്ലെങ്കിൽ പോകാനുള്ള സ്ഥലത്തിൻ്റെ ദിശയോ അറിയാതെ തിരയുകയായിരുന്നു. നിറയെ ആളുകൾ. അവരൊക്കെയും ഇതു തന്നെയോ തിരയുന്നത്! എത്ര ശ്രമിച്ചിട്ടും ആരുടെയും നാവനങ്ങുന്നതോ, വായയോ, പല്ലോ കാണുന്നില്ല. ഇനി എനിക്ക് മാത്രമോ അവയൊക്കെ! വിശക്കുന്ന പോലെ… തോൾ സഞ്ചിയിലേക്ക് നീളുന്ന കൈകളിൽ ഒട്ടിപ്പിടിച്ച് ഒരു കണ്ണാടി! ഇല്ല, എനിക്കുമില്ലിപ്പോൾ! ചവയ്ക്കാനൊരു പല്ല്, രുചിയ്ക്കാനൊരു നാവ്, പറയാനൊരു തുപ്പൽ, എല്ലാം അടച്ചു […]



