എന്നും ഉത്സവമായിരുന്നെങ്കിൽ – മോഹൻദാസ് മുട്ടമ്പലം

Facebook
Twitter
WhatsApp
Email

ഉത്സവങ്ങൾ വരാൻ കാത്തിരുന്ന ഒരു കുട്ടിക്കാലത്തിന്റെ പൂമുഖവരാന്തയിൽ ആ കുട്ടി ഇന്നുമുണ്ട്.

കൂട്ടായ്മയുടെ, സ്നേഹത്തിന്റെ കൊടിതോരണങ്ങളാണ് ഉത്സവങ്ങൾ അവന്റെ മനസിൽ ഉയർത്തുന്നത്.

ഉത്സവത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ നിറക്കൂട്ടുകളാണ്. മധുരം ഉത്സവങ്ങളുടെ അവിഭാജ്യ ഘടകമാണ്.

ഓണവും വിഷുവും വരാൻ കാത്തിരുന്ന ആ കുട്ടിക്ക് ഒരോ ഉത്സവവും ഒരു പ്രതീക്ഷയാണ്.

‘പണ്ടാരാണ്ടു പറഞ്ഞതു പോലെ’ എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. അതിൽ ഒരല്പം തിരുത്ത്..

ഓണസദ്യയുണ്ടു കഴിഞ്ഞ് , ഇല മടക്കുമ്പോൾ, പണ്ടൊരു തൊണ്ണൂറു കഴിഞ്ഞ കാരണവർ പറഞ്ഞു; ‘ഇനി കൊല്ലമൊന്ന് കഴിയണം, അടപ്രഥമൻ കുട്ടി ഒരോണമുണ്ണാൻ…’

ഈ തൊണ്ണൂറുകാരൻ കാരണവർ വരാനിരിക്കുന്ന ഓണത്തെ കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ.

എത്ര മനോഹരമാണിത്. പ്രതീക്ഷകളാണ് ഇവിടെ മധുരിക്കുന്നത്…
എം ടി യുടെ മഞ്ഞ് എന്ന മനോഹരമായ നോവലിൽ ഒരു വരിയുണ്ട്: വരും വരാതിരിക്കില്ല……. പ്രതീക്ഷയും കാത്തിരിപ്പും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഊർജ്ജം പകരുന്ന കാര്യങ്ങളാണ്….

About The Author

Leave a Reply

Your email address will not be published. Required fields are marked *