തൊഴിലാളികളെ മഴപക്ഷി പാടുന്നു,
പോകുന്നു ഞങ്ങള്‍ പൂമണം പേറി,
മനം നിറയും കൊയ്ത്തുകാലം,
ഹാ.. ഹാ.. ഹോ.. ഹോ…
തീരാവസന്തം തീര്‍ത്ത വയലുകള്‍,
കുളിര്‍കാറ്റ് തഴുകി തലോടി,
തല താഴ്ത്തി അരിവാളുയര്‍ത്തി,
ഹാ.. ഹാ.. ഹോ.. ഹോ…
വിയര്‍പ്പില്‍ വിരിഞ്ഞ നെല്‍പ്പാടങ്ങള്‍,
കുമ്പിട്ട് നില്‍ക്കുന്നു നെല്‍ക്കതിരുകള്‍,
വയല്‍ക്കിളികള്‍ കൊത്തി പറക്കുന്നു.
ഹാ.. ഹാ.. ഹോ.. ഹോ…
സൂര്യന്‍ കിഴക്കുദിച്ചു പൊന്തി,
കനകക്കതിരുകള്‍ കാറ്റിലാടി,
വാടിതളരാതെ പണിയുന്നു ഞങ്ങള്‍,
ഹാ.. ഹാ.. ഹോ.. ഹോ…













