LIMA WORLD LIBRARY

മരണത്തെ പുണര്‍ന്നവളോട് – ലാലിമ

ഹൃദയങ്ങള്‍ കൊണ്ട് മാത്രമാണ് സ്‌നേഹപ്പടര്‍പ്പിന്റെ ചുറ്റളവ് നമ്മള്‍ അളന്നിരുന്നത്… ഞാനും എന്റെ പ്രിയപ്പെട്ട ചേച്ചിയും.
മഴ ചാറ്റലുള്ള സന്ധ്യയിലും, മഞ്ഞു പൊഴിയുന്ന ധനുമാസ പുലരിയിലും, ഉച്ച വെയിലിലുരുകുന്ന ഗ്രീഷ്മത്തിലും എന്നിലേക്ക് ചൊരിഞ്ഞിരുന്ന ആ സ്‌നേഹത്തിന് എപ്പോഴും മഞ്ഞിന്റെ തണുപ്പായിരുന്നു.

ഈ ഭൂമിയെ കാണാനുള്ള ശക്തിക്ക് മേല്‍ തിരശ്ശീല അടര്‍ന്നു വീഴുമെന്നും, നിശബ്ദതയിലേക്ക് ആ ജീവിതം ഒഴുകി മറയുമെന്നും എനിക്കറിയാമായിരുന്നു. എങ്കിലും എന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച, അര്‍ത്ഥശൂന്യമായ എന്റെ മൗനങ്ങളെ പോലും ചുംബിച്ചുണര്‍ത്തിയ എന്റെ പ്രിയപ്പെട്ട…. പദങ്ങള്‍ തിരയേണ്ടി വരുന്നു, അമ്മയോ ചേച്ചിയോ അതോ അതെല്ലാം കൂടിയ ഒരാളോ… ആരായിരുന്നു എനിക്ക്… അറിയില്ല
ഒന്നുമാത്രമറിയാം

അത്രയും ഉദാത്തമായിരുന്നു ആ ജീവിതം.
നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ആകാശവീഥിയിലെ വേറിട്ട ഒറ്റ നക്ഷത്രം.. മറഞ്ഞിട്ടും മായാത്ത ദീപപ്രഭ.

പറന്നകന്ന എന്റെ അമ്മക്കിളീ.. ഞാനിനി ഒറ്റയ്ക്ക് വെയിലേല്‍ക്കുന്ന ഒറ്റമരമോ..?

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px